പൊട്ടിമുളച്ച് മണിചെയിൻ കമ്പനികൾ; തട്ടുന്നത് കോടികൾ
text_fieldsമലപ്പുറം: മോഹന വാഗ്ദാനങ്ങൾ നൽകി നിക്ഷേപകരെ കബളിപ്പിച്ച് കോടികൾ തട്ടുന്ന മണ ിചെയിൻ കമ്പനികൾ സംസ്ഥാനത്ത് പിടിമുറുക്കുന്നു. പലപേരുകളിൽ ആകർഷകമായ പദ്ധതിക ളും ഉൽപന്നങ്ങളും വെച്ചുനീട്ടിയാണ് ഇവർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. എല്ല ാവരുടെയും പ്രവർത്തന രീതി സമാനമാണെങ്കിലും മുന്നോട്ടുവെക്കുന്ന ഒാഫറുകൾ വ്യത്യസ് തമാണ്. ഒാരോ കമ്പനിയും അവരുടെ പ്രവർത്തന രീതി മികച്ചതാണെന്നും ഇടപാടുകൾ വിശ്വസന ീയമാണെന്നുമൊക്കെയാണ് അവകാശപ്പെടുന്നത്.
ഗ്രാമങ്ങളിൽപോലും ഇവരുടെ കണ്ണിക ൾ വ്യാപകമാണ്. പ്രഫഷനൽ വിദ്യാർഥികളും മാധ്യമ പ്രവർത്തകരുമൊക്കെ അടങ്ങുന്നവർ ഏജൻറുമാരായി സജീവമാണ്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളിെലാന്നിൽ 6,000 രൂപ മുതൽ 96,000 വരെ നിക്ഷേപിക്കാം. 6,000 രൂപക്ക് ദിവസവും 100 രൂപ ലാഭവിഹിതമായി ലഭിക്കുമെന്നാണ് വാഗ്ദാനം. 150 ദിവസം ഇങ്ങനെ ലഭിക്കുമത്രെ. 12,000 രൂപക്ക് 200, 24,000ന് 400 എന്നിങ്ങനെ തുടങ്ങി 9,60,000 രൂപ നിക്ഷേപിച്ചാൽ 16,000 രൂപ ദിവസവും അക്കൗണ്ടിലെത്തുമെന്നാണ് കമ്പനിയുടെ ഒാഫർ. ഇതിന് പുറമെ 6,000 രൂപക്ക് മറ്റൊരാളെ ചേർത്താൽ അതിെൻറ അഞ്ച് ശതമാനം ദിവസവും നിങ്ങളുടെ അക്കൗണ്ടിലെത്തുമെന്നും വാഗ്ദാനം ചെയ്യുന്നു.
എണ്ണയും സോപ്പുമൊക്കെ അടങ്ങുന്ന കിറ്റ് ഇരട്ടി വിലയ്ക്ക് കണ്ണികൾക്ക് നൽകിയാണ് മലബാർ മേഖലയിൽ ഒരു കമ്പനി മാർക്കറ്റിങ് നടത്തുന്നത്. വിപണിയിൽ ലഭിക്കുന്ന ഉൽപന്നങ്ങളേക്കാൾ ഇരട്ടി ഗുണമെന്നുണ്ടെന്ന് പ്രചരിപ്പിച്ചാണ് കണ്ണികളെ കണ്ടെത്തുന്നത്. അവർ മറ്റു കണ്ണികളെ ചേർക്കുന്നു. ഒരിടത്ത് പൊട്ടുേമ്പാൾ മറ്റൊരിടത്തേക്ക് വ്യാപിപ്പിക്കുന്നു. എണ്ണക്കും സോപ്പിനും ഉപഭോക്താക്കൾ കുറഞ്ഞതോടെ വിവിധ ചേരുവകളും വ്യത്യസ്ത ഗുണങ്ങളും അടങ്ങിയ മരുന്നുകളാണെന്ന് പ്രചരിപ്പിച്ച് വലിയ വിലയ്ക്ക് കണ്ണികൾക്ക് നൽകുകയാണ് ചെയ്യുന്നത്.
ആന്തരികാവയവങ്ങൾക്ക് ഉത്തമമാണെന്ന് അവകാശപ്പെട്ട് കമ്പനി ഇറക്കുന്ന 30 ഗുളിക അടങ്ങുന്ന ബോട്ടിലിന് 1,500 രൂപയോളമാണ് വില. വിവിധ ധാന്യങ്ങളുടെയും മറ്റും ചേരുവ പൊടിച്ചുചേർത്ത ചെറിയ പാക്കറ്റുകൾ അടങ്ങിയ പെട്ടിക്ക് ഏകദേശം ഇതേ വിലയാണ്.
ആകർഷകമായ വേഷവും മോഹിപ്പിക്കുന്ന കണക്കുകളുമായാണ് കണ്ണികളെ ചേർക്കുന്നത്. മറ്റു കമ്പനികളുടെ വലയിൽ കുടുങ്ങരുതെന്നും തങ്ങളുടേത് മാത്രമാണ് സുരക്ഷിതമായ നിക്ഷേപമെന്നും ഇവർ അവകാശപ്പെടുന്നുമുണ്ട്. വലിയ വാഗ്ദാനങ്ങൾ നൽകി കോടികൾ നിക്ഷേപം സ്വീകരിച്ച് ലാഭവിഹിതം നൽകാനാവാതെ മുങ്ങിയ കമ്പനികൾ സംസ്ഥാനത്ത് നിരവധിയാണ്. കോഴിക്കോട് പലിശക്ക് പകരം ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 300 കോടി രൂപ തട്ടിയ കമ്പനിയെക്കുറിച്ച വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണെന്ന് വിശ്വസിപ്പിച്ച് നിക്ഷേപ തട്ടിപ്പിനിരയായവർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം ടൗൺഹാളിൽ സംഗമിച്ചിരുന്നു. ഇൗ രീതിയിൽ നിക്ഷേപ തട്ടിപ്പുകളുടെ വിവരങ്ങൾ നിരവധി പുറത്തുവന്നിട്ടും യുവാക്കളടക്കം നൂറുകണക്കിനാളുകളാണ് പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്ന ചങ്ങല കണ്ണികളിൽ കുടുങ്ങി കോടികൾ നിക്ഷേപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.