Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കുട്ടികൾക്കെതിരായ അതിക്രമം: 5 വർഷം, 18858 കേസുകൾ

text_fields
bookmark_border
/kerala/molesting-children-in-kerala-702833
cancel

കൊച്ചി: സാക്ഷരകേരളം കുരുന്നുകളോട് മനസ്സാക്ഷിയില്ലാത്ത ക്രൂരത തുടരുന്നു. നിയമങ്ങളും അനുബന്ധ സംവിധാനങ്ങളും നിലനിൽക്കുേമ്പാഴും കണ്ണിൽ ചോരയില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നു.

അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അതിക്രമങ്ങൾക്ക് ഇരയായത് 18,456 കുട്ടികൾ. നവംബർ വരെ കണക്കുപ്രകാരം കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 3226 കേസ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പദ്ധതികളും ബോധവത്കരണ പരിപാടികളും നടപ്പാക്കിയിട്ടും അതിക്രമങ്ങൾ കുറയുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കുട്ടികൾ കൂടുതലും അതിക്രമത്തിനിരയാകുന്നത് സ്വന്തം വീടുകളിലാണ് എന്നത് ഗൗരവം വർധിപ്പിക്കുന്നു. 90 ശതമാനത്തിലും അടുത്ത ബന്ധുക്കളാണ് പ്രതികൾ.

തൃപ്പൂണിത്തുറയിൽ സഹോദരീഭർത്താവ് ഒമ്പത് വയസ്സുകാരനെ ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിച്ചതും മലപ്പുറത്ത് പോക്സോ കേസ് ഇര മൂന്നാമതും അതിക്രമത്തിന് ഇരയായതുമാണ് ഒടുവിലെ സംഭവങ്ങൾ. ഭീഷണിക്കും സമ്മർദത്തിനും വഴങ്ങി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുമുണ്ട്. പോക്സോ കേസുകളും ഓരോ വർഷവും വർധിക്കുകയാണ്. കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 2726.

വരുന്നൂ, പഞ്ചായത്തുതോറും ശിശുസംരക്ഷണ സമിതി

ബാലസൗഹൃദ കേരളം പദ്ധതിയിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും വാർഡുതല ശിശുസംരക്ഷണ സമിതി രൂപവത്കരിക്കാൻ നടപടി പുരോഗമിക്കുകയാണെന്ന് ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. വീടുകളിലും സ്കൂളുകളിലും ബോധവത്കരണത്തിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.

കുട്ടികൾക്കെതിരായ അതിക്രമക്കേസുകൾ

2016: 2881

2017: 3541

2018: 4253

2019: 4953

2020 (നവംബർ വരെ): 3226 പോക്സോ കേസുകൾ

2016: 2122

2017: 2697

2018: 3180

2019: 3609

2020: 2726

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenpocso
Next Story