ബന്ധുവായ യുവതിയെ പീഡിപ്പിച്ചതായി പരാതി; സി.പി.എം പ്രവർത്തകനെതിരെ കേസ്
text_fieldsപത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ്. അടൂര്‍ പഴകുളം സ്വദേശിക്കെതിരെയാണ് പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്. ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് ആരോപണം.
അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. സംഭവം പുറത്തുവന്നതോടെ പ്രതിയും ഭാര്യയും മുങ്ങി. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് പരാതിക്കാരി ആരോപിക്കുന്നു. യുവതിയുടെ അയൽവാസിയാണ് ഇയാൾ.
കഴിഞ്ഞ വർഷം മാർച്ചിൽ പൊലീസ് കേസിൽപെട്ട് ജയിലിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പിന്നീട് ചതിയിൽപെടുത്തി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. പാർട്ടി അംഗം കൂടിയായ യുവതി കഴിഞ്ഞ വ്യാഴാഴ്ചയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ഒരുവർഷം മുമ്പ് ഭർത്താവിനെ കാണാൻ കൊട്ടാരക്കര സബ്ജയിലിലെത്തിയപ്പോൾ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി പിന്നീട് പീഡനം തുടരുകയുമായിരുന്നു. പലതവണയായി ഭീഷണിപ്പെടുത്തി പണം വാങ്ങി. ശല്യം തുടർന്നതോടെ ഒരാഴ്ചമുമ്പ് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഭർത്താവിെൻറ കേസ് നടത്തിപ്പിന് പഴകുളം സർവിസ് സഹകരണ ബാങ്കിൽനിന്നും വായ്പയെടുത്ത അഞ്ചുലക്ഷം രൂപ ഇയാളെ ഏൽപിച്ചിരുന്നതായും ഈ തുക ചില നേതാക്കൾക്കും പൊലീസുകാർക്കും കൈമാറിയതായും പരാതിയിൽ പറയുന്നു.
മാസങ്ങൾക്കുമുമ്പ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപടാണുണ്ടായതെന്നും ഇതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും യുവതി പറയുന്നു. ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിലും കൊണ്ടുേപായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നുണ്ട്. ഇതിനിടെ ജില്ല നേതാക്കൾ മധ്യസ്ഥത വഹിച്ച് രണ്ടുലക്ഷം രൂപ തിരിച്ച് കൊടുത്തു.
ബാക്കി പണം അടൂരിലെ പൊലീസുകാർക്ക് കൊടുത്തയായാണ് പ്രതി യുവതിയോട് പറഞ്ഞത്. അടൂരിലെ ചില ബിനാമി ഇടപാടുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നും യുവതി പറയുന്നു.
പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതി വനിത പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. അതേസമയം, പാർട്ടി നേതൃത്വത്തിന് യുവതി പരാതി നൽകിയിട്ടില്ലെന്നും വിഷയം ശ്രദ്ധയിൽപെട്ട ഉടൻ പ്രതിയെയും പരാതിക്കാരിയെയും പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നതായും സി.പി.എം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

