മൊബൈൽ കടകളും വർക്ഷോപ്പുകളും തുറന്നു
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ ഇളവുകളെ തുടർന്ന് ഞായറാഴ്ച മൊബൈൽ ഷോപ്പുകളും വർക് ഷോപ്പുകളും തുറന്നു. നീണ്ട നാളുകൾക്ക് ശേഷം ആളുകൾ പരിമിതമായ അളവിലെങ്കിലും പുറത ്തിറങ്ങിയ ദിവസം കൂടിയായിരുന്നു ഇന്നലെ. പൊലീസിെൻറ പതിവ് കർശന പരിശോധനയും ഉണ്ടാ യിരുന്നില്ല. നിരത്തിൽ പൊലീസുണ്ടായിരുന്നെങ്കിലും വാഹനങ്ങൾ അധികം തടഞ്ഞതുമില്ല.
ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് തടയാനാണ് പ്രധാനമായും ശ്രദ്ധിച്ചത്. മൊബൈൽ ഷോപ ്പുകൾക്കും വർക്ഷോപ്പുകൾക്കും പുറമേ സ്പെയർപാർട്സ് കടകൾ, ഫാൻ-എ.സി എന്നിവ വിൽക്കുന്ന കടകൾ എന്നിവയാണ് ഞായറാഴ്ച തുറന്നത്. മൊബൈൽ ഷോപ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. േകടുപാടുകൾ തീർക്കാനെത്തിയവരായിരുന്നു ഏറെയും. ചെറിയ തകരാറുകൾ മാത്രമേ പരിഹരിച്ച് നൽകിയുള്ളൂ.
ഒന്നിലധികം ദിവസമെടുക്കുന്ന ജോലികളുള്ളവ മടക്കി അയച്ചു. പലയിടങ്ങളിലും രണ്ട് ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഗതാഗത നിയന്ത്രണമുള്ളതിനാൽ മൊബൈൽ അനുബന്ധ സാമഗ്രികൾ എത്തുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി. സ്റ്റോക്കും പലയിടങ്ങളിലും കഴിയാറായി.
വർക്ഷോപ്പുകൾ തുറന്നതിനാൽ വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങിയ ദിവസം കൂടിയായിരുന്നു ഇന്നലെ. ഞായറാഴ്ചക്ക് പുറമേ വ്യാഴാഴ്ചയാണ് വർക്ഷോപ്പുകൾക്ക് അനുവദിച്ചിട്ടുള്ളത്. വാഹനങ്ങളുടെ പൂർണമായി അഴിച്ചുപണി ഇൗ ചുരുങ്ങിയ സമയം കൊണ്ട് നടക്കില്ലെന്നതാണ് വർക്ഷോപ്പുകാർ പറയുന്നത്. ചെറിയ അറ്റകുറ്റപ്പണികളെല്ലാം പരിഹരിച്ച് നൽകി. സ്പെയർപാർട്സുകളുടെ ക്ഷാമവുമുണ്ട്.
എസി.-ഫാൻ വിൽപന ശാലകളിൽ പൊതുവെ തിരക്ക് കുറവായിരുന്നു. തിങ്കളാഴ്ച കണ്ണട കടകൾക്ക് തുറക്കാൻ അനുമതിയുണ്ട്. ഞായർ ഒഴികെ ദിവസങ്ങളിൽ വളം വിൽപന ശാലകൾ തുറക്കാൻ അനുമതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.