Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമി കൈയേറ്റം: മന്ത്രി...

ഭൂമി കൈയേറ്റം: മന്ത്രി മണിയുടെ സഹോദരനും കുടുംബത്തിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

text_fields
bookmark_border
ഭൂമി കൈയേറ്റം: മന്ത്രി മണിയുടെ സഹോദരനും കുടുംബത്തിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം
cancel
തൊടുപുഴ: ചിന്നക്കനാലിലെ സർക്കാർ ഭൂമി വ്യാജരേഖ ഉപയോഗിച്ച് കൈവശപ്പെടുത്തിയെന്ന ക േസിൽ വൈദ്യുതി മന്ത്രി എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോദരനും കുടുംബാംഗങ്ങൾക്കുമെതി െര ക്രൈംബ്രാഞ്ചിെൻറ കുറ്റപത്രം.
2004-05ൽ നടന്ന ക്രമക്കേട് സംബന്ധിച്ച് 2007ൽ വി.എസ്. അച്യു താനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാർ ദൗത്യകാലത്താണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും അടക്കം 22 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ രണ്ട് ഉദ്യോഗസ്ഥർ 12 വർഷമെടുത്ത അന്വേഷണത്തിനിടെ മരിച്ചു.
ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് 3.88 ഏക്കർ സർക്കാർ ഭൂമി വ്യാജരേഖ ഉപയോഗിച്ച് പ്രതികൾ സ്വന്തമാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ലംബോദരെൻറ ഭാര്യസഹോദരനായ പി.എ. രാജേന്ദ്രനാണ് കേസിൽ ഒന്നാം പ്രതി. ലംബോദരൻ രണ്ടാം പ്രതിയും.
റവന്യൂ രേഖകളിൽ കൃത്രിമം കാണിച്ച് സർക്കാർ ഭൂമി പട്ടയ ഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ചിന്നക്കനാലിലെ ഭൂമി സ്വന്തമാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ക്രമക്കേട് നടത്താൻ വേണ്ടി വില്ലേജ് ഓഫിസിലെ രേഖകൾ കീറിമാറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. 2007ൽ വി.എസ്. അച്യുതാനന്ദെൻറ മൂന്നാർ ദൗത്യകാലത്താണ് എം.എം. മണിയുടെ സഹോദരെൻറ ഇടപാടുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടെ അന്ന് സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന എം.എം. മണി, വി.എസിനെതിരെ തിരിഞ്ഞിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm manikerala newsmalayalam news
News Summary - MM Mani's Brother-Kerala News
Next Story