ഷാജഹാനോട് മുഖ്യമന്ത്രി വ്യക്തിവിരോധം തീർക്കുകയാണെന്ന് തെളിഞ്ഞു -ഹസൻ
text_fieldsതിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം പൊലീസ് ആസ്ഥാനത്തിന് മുമ്പിൽ നടത്തിയ സമരത്തിനിടെ വി.എസ് അച്യുതാനന്ദന്‍റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാനെ ജയിലിൽ അടച്ചതിന് പിന്നിൽ മുഖ്യമന്ത്രിയുടെ വ്യക്തിവൈരാഗ്യമാണെന്ന് തെളിഞ്ഞതായി കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ. ഷാജഹാനെ സി-ഡിറ്റിൽ നിന്ന് പുറത്താക്കിയത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയാണ് കെ.എം ഷാജഹാനെ സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽനിന്നു സസ്പെൻഡ് ചെയ്തത്. 48 മണിക്കൂർ കസ്റ്റഡിയിൽ കഴിഞ്ഞെന്ന കാരണം ആരോപിച്ചായിരുന്നു സസ്പെൻഷൻ. കേരള സർവീസ് റൂൾസ് നിയമപ്രകാരമാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പാണ് ഷാജഹാനുമേൽ ചുമത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
