കരടുപ്രമേയം അംഗീകരിച്ചത് തലക്കുസ്ഥിരതയുള്ള സി.പി.ഐ നേതാക്കെളന്ന് ഹസൻ
text_fieldsതിരുവനന്തപുരം: ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ വെല്ലുവിളികളെ ചെറുത്തുതോല്‍പിക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര ജനാധിപത്യ കക്ഷികളുടെ വിശാലസഖ്യം ഉണ്ടാകണമെന്ന സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയുടെ കരടുപ്രമേയത്തിന് അംഗീകാരം നല്‍കിയത് തലക്കുസ്ഥിരതയുള്ള നേതാക്കളാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍.
ഡല്‍ഹിയില്‍നിന്ന് കേരളത്തിലെത്തി ഇതിനെക്കുറിച്ച് കാനം രാജേന്ദ്രന്‍ പ്രതികരിക്കുമ്പോള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ദയനീയരൂപമാണ് ഒാർമവരുന്നത്. കോടിയേരി ബാലകൃഷ്ണെൻറ കണ്ണുരുട്ടല്‍ കാനം ഭയപ്പെടുന്നതുേപാലെ തോന്നുന്നു. കേരളത്തില്‍ സി.പി.ഐയുമായി കൂട്ടുകൂടിയ സി.പി.എമ്മുകാര്‍ക്ക് ഇപ്പോള്‍ തലക്ക് ഭ്രാന്തെടുത്ത അവസ്ഥയാണ്. ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ ഫാഷിസ്റ്റ് ഭീഷണിയെ ചെറുക്കാനാണ് മതേതര ജനാധിപത്യ കക്ഷികളുടെ സഹകരണം കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കേരളത്തില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആരുടെ പിന്നാലെയും നടക്കുന്നില്ല. നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം നടത്തുന്നവരുടെ പിന്നാലെ പോകേണ്ട ആവശ്യം കോണ്‍ഗ്രസിന് ഇല്ലെന്നും ഹസന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.