വളാഞ്ചേരിയിൽ കാണാതായ യുവതിയെ കൊന്ന് കുഴിച്ചിട്ട നിലയിൽ; പ്രതി പിടിയിൽ
text_fieldsവളാഞ്ചേരി: ആതവനാട് കഞ്ഞിപ്പുര ചോറ്റൂരിൽ കാണാതായ 21കാരി കൊല്ലപ്പെട്ട നിലയിൽ. 40 ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിെൻറ മകൾ സുബീറ ഫർഹത്തിെൻറ (21) മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. വീടിനടുത്ത ചെങ്കൽ ക്വാറിക്ക് സമീപം തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും യുവതിയുടേത് തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്.
കാൽ മാത്രമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ബാക്കി ഭാഗം പുറത്തെടുക്കാൻ ശ്രമം തുടരും. കേസുമായി ബന്ധപ്പെട്ട് ചോറ്റൂർ സ്വദേശി പറമ്പൻ അൻവറിനെ (40) തിരൂർ ഡിവൈ.എസ്.പി കെ.എസ്. സുരേഷ് ബാബുവിെൻറ നേതൃത്വത്തിൽ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇയാൾ യുവതിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിൽനിന്ന് ലഭിച്ച വിവരം. മൃതേദഹം ലഭിച്ച തോട്ടം നോക്കിനടത്തുന്നയാളാണ് പ്രതി. യുവതി പീഡനത്തിനിരയായിട്ടുണ്ടോയെന്നതിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തത വരുമെന്നും െപാലീസ് പറഞ്ഞു. ഏതാനും ദിവസമായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത അൻവറിനെ ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസ് മനസ്സിലാക്കിയത്. തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തപ്പോഴാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്.
രാത്രിയായതിനാൽ തുടർ നടപടികൾ നിർത്തിവെച്ചു. ബുധനാഴ്ച രാവിലെയോടെ മൃതദേഹം മുഴുവനായി പുറത്തെടുക്കും. പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ്, തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബു, വളാഞ്ചേരി എസ്.എച്ച്.ഒ പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.