Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരൂഹതക്ക് വിരാമം;...

ദുരൂഹതക്ക് വിരാമം; കാണാതായ അധ്യാപികയെ 13 വര്‍ഷത്തിനുശേഷം സി.ബി.ഐ കണ്ടത്തെി

text_fields
bookmark_border
ദുരൂഹതക്ക് വിരാമം; കാണാതായ അധ്യാപികയെ 13 വര്‍ഷത്തിനുശേഷം സി.ബി.ഐ കണ്ടത്തെി
cancel

കൊച്ചി: മാലദ്വീപിലേക്ക് പോയ പട്ടാമ്പി സ്വദേശിനിയായ അധ്യാപികയെ 13 വര്‍ഷത്തിനുശേഷം സി.ബി.ഐ സൂറത്തില്‍ കണ്ടത്തെി. പട്ടാമ്പി ഓങ്ങല്ലൂര്‍ അച്യുതനിവാസില്‍ സി.സി. അനിത നായര്‍ എന്ന അനിത കോട്വാനിയെയാണ് നീണ്ട അന്വേഷണത്തിനൊടുവില്‍ സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് ഇന്‍സ്പെക്ടര്‍ ഡി. വിനോദിന്‍െറ നേതൃത്വത്തിലെ സംഘം കണ്ടത്തെിയത്. കഴിഞ്ഞ ഡിസംബര്‍ 23നാണ് സൂറത്തില്‍ കേരള കലാസമിതി നടത്തുന്ന സമിതി ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന അനിത കോട്വാനി 13 വര്‍ഷം മുമ്പ് കാണാതായ അനിത നായരാണെന്ന് സി.ബി.ഐ സ്ഥിരീകരിച്ചത്.

2003 ജനുവരി 18നാണ് മാലദ്വീപിലെ റാ അറ്റോളിലെ ഇന്‍ഗുറൈദു സ്കൂളിലേക്ക് മറ്റ് എണ്‍പതോളം പേര്‍ക്കൊപ്പം അധ്യാപക ജോലിക്കായി അനിത വിമാനം കയറിയത്. അതേവര്‍ഷം നവംബര്‍ 26ന് തിരികെ പട്ടാമ്പിയില്‍ വന്നു. പിന്നീട് ഭര്‍ത്താവ് രാമചന്ദ്രനൊപ്പം സെക്കന്ദരാബാദിലെ താമസസ്ഥലത്തേക്ക് പോയി. തുടര്‍ന്ന് ഡിസംബര്‍ 27ന് രാമചന്ദ്രനൊപ്പം തിരുവനന്തപുരത്തേക്ക് പോയ അനിത നായര്‍ 28ന് മാലദ്വീപിലേക്ക് പോയി. ഇവരെക്കുറിച്ച് പിന്നീട്  വിവരവുമുണ്ടായിരുന്നില്ല. 2005ല്‍ ലോക്കല്‍ പൊലീസും 2006ല്‍ ക്രൈംബ്രാഞ്ചും കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണം എങ്ങുമത്തെിയില്ല. പിന്നീട് ഹൈകോടതിയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. എന്നാല്‍, കണ്ടത്തൊന്‍ കഴിഞ്ഞില്ളെന്ന മറുപടിയോടെ 2007ല്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു.

കോടതി വീണ്ടും അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ സി.ബി.ഐ 2012ല്‍ ഫെബ്രുവരിയില്‍ ശ്രീലങ്കയില്‍ എവിടെയോ ആണ് ഇവരുള്ളതെന്ന രീതിയില്‍ അന്വേഷണം നിര്‍ത്തി റിപ്പോര്‍ട്ട് നല്‍കി. വീണ്ടും കോടതി നിര്‍ദേശപ്രകാരം നടത്തിയ തിരച്ചിലാണ് ഫലം കണ്ടത്. ഹൈദരാബാദില്‍ താമസിക്കുന്ന മകന്‍ വിനീത് നായരും ഇവര്‍ തന്‍െറ അമ്മയാണെന്ന് സ്ഥിരീകരിച്ചു.
അനിത നായരെ കാണാതായ വിഷമത്തില്‍ ആദ്യ ഭര്‍ത്താവ് രാമചന്ദ്രന്‍ നായര്‍ നേരത്തേ നാടുവിട്ടിരുന്നു. അനിതയെ കണ്ടത്തെിയ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

ഒളിജീവിതത്തിനിടെ വിവാഹിതയായത് രണ്ട് തവണ
 തിരോധാനത്തെക്കുറിച്ച് അനിത നായര്‍ എന്ന അനിത കോട്വാനി സി.ബി.ഐയോട് പറഞ്ഞതിങ്ങനെ. ഭര്‍ത്താവ് രാമചന്ദ്രനുമായി വഴക്കിട്ടാണ് 2003ല്‍ മാലദ്വീപിലേക്ക് പോയത്. തുടര്‍ന്ന് അവിടെ ജോലി ചെയ്തിരുന്ന ശ്രീലങ്കന്‍ സ്വദേശി ഗാമേജ വിന്ദാനവാ സുരാംഗ എന്നയാളെ വിവാഹം കഴിച്ചു. 2005 ഡിസംബര്‍ ആറിന് മുംബൈയിലെ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 2006 നവംബര്‍ 26ന് ഗംഗാഞ്ചെ അനിത സുരാംഗെ എന്ന ശ്രീലങ്കന്‍ പേര് സ്വീകരിച്ച് മുംബൈ വിലാസത്തില്‍ പുതിയ പാസ്പോര്‍ട്ട് എടുത്ത് ശ്രീലങ്കന്‍ ഭര്‍ത്താവിനൊപ്പം അവിടേക്ക് പോയി. എന്നാല്‍, ഭര്‍ത്താവിന്‍െറ വീട്ടുകാരുമായി ചേര്‍ന്ന് പോകാന്‍ കഴിയാതെ വന്നതോടെ 2010 മേയ് 26ന് ഇന്ത്യയിലേക്ക് പോന്നു.

പിന്നീട് ഇന്ത്യയില്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ അധ്യാപികയായി ജോലി ചെയ്ത് വരുകയായിരുന്നു. 2013 ലാണ് സൂറത്തില്‍വെച്ച് ഭഗ്വാന്‍ ദാസ് കോട്വാനിയെ വിവാഹം കഴിച്ചത്. അനിത നായരാണെന്ന് സ്ഥിരീകരിച്ചെങ്കിലും സൂറത്തില്‍നിന്ന് തിരികെ വരാന്‍ ഇവര്‍ തയാറായില്ല. തനിക്ക് ഇപ്പോഴത്തെ ഭര്‍ത്താവിനൊപ്പം സൂറത്തില്‍ കഴിയാനാണ് താല്‍പര്യമെന്ന് അനിത നായര്‍ സി.ബി.ഐയെ അറിയിക്കുകയായിരുന്നു. തുടര്‍ ന്ന് സൂറത്ത് സിറ്റി അഡീഷനല്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി അനിത നായരുടെയും അമ്മയാണെന്ന് സ്ഥിരീകരിച്ചുള്ള മകന്‍െറയും മൊഴികള്‍ സി.ബി.ഐ രേഖപ്പെടുത്തി. 2012 ല്‍ തന്നെ ശ്രീലങ്കന്‍ സ്വദേശിയെ വിവാഹം കഴിച്ച വിവരം സി.ബി.ഐക്ക് ലഭിച്ചിരുന്നെങ്കിലും ഇയാള്‍ മാലദ്വീപില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന ഹോട്ടല്‍ പൊളിച്ചുനീക്കിയത് അന്വേഷണത്തിന് തിരിച്ചടിയാവുകയായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBI
News Summary - missing kerala women found by cbi
Next Story