കഴിഞ്ഞവർഷം കേരളത്തിൽ നിന്ന് കാണാതായ 687 പേർ എവിടെ?
text_fieldsകോഴിക്കോട്: കഴിഞ്ഞവർഷം സംസ്ഥാനത്തുനിന്ന് കാണാതായ 687 പേരെ ഇനിയും കണ്ടെത്താനായ ില്ല. ഇതിൽ 454 പേർ പുരുഷന്മാരും 178 പേർ സ്ത്രീകളും 55 പേർ കുട്ടികളുമാണ്. സംസ്ഥാനത്ത് മൊ ത്തം 12,753 പേരെയാണ് കാണാതായത് എന്നാണ് ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക്. ഇതിൽ 12,066 പേർ തിരിച്ചെത്തി. നിരവധി പേരെ പൊലീസ് കണ്ടെത്തുകയും ചിലർ സ്വമേധയാ തിരിച്ചെത്തുകയുമായിരുന്നു. കാണാതായവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
കൂടുതൽ പേരെ കാണാതായത് തിരുവനന്തപുരത്താണ്. ഇവിടെ നിന്ന് കഴിഞ്ഞവർഷം കാണാതായ 166 പേരെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. തൊട്ടുപിന്നിൽ എറണാകുളവും കൊല്ലവുമാണ്. ഇവിടങ്ങളിൽ യഥാക്രമം 88 ഉം 85 ഉം പേരെ കാണാതായി. കൂടുതൽ കുട്ടികെള കാണാതായത് തിരുവനന്തപുരം റൂറലിലും കുറവ് കൊച്ചി സിറ്റി പരിധിയിലുമാണ്. ഏറ്റവും കുറവ് ആളുകളെ കാണാതായത് വയനാട്ടിലാണ്-19 പേർ.
മുൻവർഷങ്ങളെ അപേക്ഷിച്ച് കാണാതാവുന്നവരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനതല അന്വേഷണ സംഘങ്ങള്‍ കഴിഞ്ഞ ഒക്ടോബറിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകളെയും പെൺകുട്ടികളെയും കാണാതാവുന്ന സംഭവങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിെൻറ മേധാവിയായി റെയില്‍വേ പൊലീസ് സൂപ്രണ്ട് മെറിന് ജോസഫിനെയും പുരുഷന്മാരെയും ആണ്‍കുട്ടികളെയും കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിെൻറ ചുമതല കാസര്‍കോട് ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിനുമാണ് നൽകിയത്. കാണാതായവരുടെ മുഴുവൻ ചിത്രങ്ങളും മറ്റുവിവരങ്ങളും ഉൾപ്പെടുത്തി പ്രത്യേക ആൽബവും വെബ്സൈറ്റുമടക്കം തയാറാക്കി അന്വേഷണം ഉൗർജിതമാക്കാനുള്ള പ്രേത്യക പദ്ധതി തുടങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.