Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂനപക്ഷ മേഖലക്കുള്ള ...

ന്യൂനപക്ഷ മേഖലക്കുള്ള 300 കോടിയുടെ പദ്ധതികൾ തള്ളി

text_fields
bookmark_border
ന്യൂനപക്ഷ മേഖലക്കുള്ള  300 കോടിയുടെ പദ്ധതികൾ തള്ളി
cancel

മലപ്പുറം: കേരളത്തെ ക്രൂരമായി അവഗണിച്ച് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയം. ന്യൂന പക്ഷ കേന്ദ്രീകൃത മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ‘പ്രധാൻമന്ത്രി ജൻ വികാ സ് കാര്യക്രം’ പദ്ധതിക്ക് സംസ്ഥാനം സമർപ്പിച്ച 300 കോടിയുടെ പദ്ധതികളിൽ ഭൂരിഭാഗവും ഒ രു കാരണവുമില്ലാതെ നിരസിച്ചു. ആകെ അനുവദിച്ചത് രണ്ട് നാമമാത്ര പദ്ധതികളാണ്. ജില്ല ആസൂത്രണ സമിതികൾ അംഗീകരിക്കുകയും ചീഫ് സെക്രട്ടറി ചെയർമാനായ സംസ്ഥാനതല എംപവേർഡ് കമ്മിറ്റി പരിശോധിച്ച് കേന്ദ്രാനുമതിക്ക് സമർപ്പിക്കുകയും ചെയ്ത പദ്ധതികളാണ് തള്ളിയത്. സംസ്ഥാന സർക്കാറിനോടുള്ള കേന്ദ്രസർക്കാറിെൻറ നിഷേധനിലപാടാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2018-19ലേക്കുള്ള പദ്ധതികളാണ് നിരസിക്കപ്പെട്ടത്. ന്യൂനപക്ഷ മന്ത്രാലയം ആവശ്യപ്പെട്ടതുപ്രകാരം സമയബന്ധിതമായാണ് പദ്ധതികൾ സമർപ്പിച്ചത്. പ്രളയത്തിൽ തകർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമാണമടക്കം ശിപാർശ െചയ്യപ്പെട്ടിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച പദ്ധതികൾ ജില്ലതലത്തിൽ വിശദ പരിശോധനകൾക്കുശേഷമാണ് സംസ്ഥാനതല കമ്മിറ്റിയുടെ അംഗീകാരത്തിന് സമർപ്പിച്ചത്. സംസ്ഥാനതല എംപവേർഡ് കമ്മിറ്റി ഇവ വീണ്ടും പരിശോധിച്ച് മാനദണ്ഡം പാലിച്ചുള്ള പദ്ധതികൾ മാത്രമാണ് കേന്ദ്രത്തിന് ശിപാർശ ചെയ്തത്.

300 കോടിയിലേറെ രൂപയുടെ പദ്ധതികളാണ് 14 ജില്ലകളിൽനിന്നുമായി സമർപ്പിക്കപ്പെട്ടത്. മലപ്പുറം ജില്ലയിൽനിന്നാണ് കൂടുതൽ സമർപ്പിച്ചത് -96 കോടി രൂപയുടെ 46 േപ്രാജക്ടുകൾ. ക്ലാസ്മുറികൾ, തൊഴിൽ പരിശീലനകേന്ദ്രങ്ങൾ, ആശുപത്രി കെട്ടിടങ്ങൾ തുടങ്ങിയവക്കുള്ള പദ്ധതികളാണ് സമർപ്പിക്കപ്പെട്ടത്. മലപ്പുറം ജില്ലയിൽനിന്ന് ഒരു പദ്ധതി മാത്രമാണ് അംഗീകരിച്ചത് -ചാലിയാർ എരഞ്ഞിമങ്ങാട് ജി.എച്ച്.എസ്.എസിന് 30 ക്ലാസ്മുറികൾ നിർമിക്കാൻ 4.15 കോടിയുെട പദ്ധതി. കൊല്ലത്ത് മാർക്കറ്റ് ഷെഡ് നിർമിക്കാൻ 20 ലക്ഷവും അനുവദിച്ചു. കേരളം സമർപ്പിച്ച പദ്ധതികളിൽ ആകെ അനുവദിച്ചത് ഇവയാണ്. പദ്ധതിത്തുകയുടെ 60 ശതമാനമാണ് കേന്ദ്രവിഹിതം. ബാക്കി 40 ശതമാനം സംസ്ഥാനം വഹിക്കണം. എരഞ്ഞിമങ്ങാട് സ്കൂൾ കെട്ടിടത്തിെൻറ നിർമാണത്തിന് ആദ്യഗഡുവായി 1.24 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2017-18ൽ മലപ്പുറം ജില്ലക്ക് മാത്രം 8.5 കോടിയുടെ പദ്ധതികൾ ലഭിച്ചിരുന്നു. ഇത്തവണ സ്ക്രീനിങ് കമ്മിറ്റി തത്ത്വത്തിൽ അംഗീകരിച്ച പദ്ധതികളടക്കം ന്യൂനപക്ഷ മന്ത്രാലത്തിെൻറ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന എംപവേർഡ് കമ്മിറ്റി തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minoritykerala newsmalayalam newsPradhan manthri jan vikas karyakram
News Summary - Minority community issue- Kerala news
Next Story