പറഞ്ഞതിലുറച്ച് നിൽക്കുന്നു; ഒരടി പിന്നോട്ടില്ലെന്ന് മന്ത്രി റിയാസ്
text_fieldsകോഴിക്കോട്: പൊതുമരാമത്ത് വകുപ്പിെൻറ കരാറുകാരുമായി എം.എൽ.എമാർ അനാവശ്യ ശിപാർശക്ക് വരുന്നതിനെതിരായ നിലപാടിലുറച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എൽ.ഡി.എഫിെൻറ നയവും ജനവികാരവുമാണ് ആലോചിച്ചുറപ്പിച്ച് നിയമസഭയിൽ പ്രസംഗിച്ചതെന്നും ഒരടി പിറകോട്ടില്ലെന്നും റിയാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉറക്കത്തിൽ എഴുന്നേറ്റ് പറഞ്ഞതല്ലെന്നും തെൻറ നിലപാടിനെ നിയമസഭ കക്ഷി യോഗത്തിൽ എം.എൽ.എമാർ വിമർശിച്ചെന്ന വാർത്ത ശരിയല്ലെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
സ്വന്തം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തിയുടെ കാര്യങ്ങൾ എം.എൽ.എമാർക്ക് വന്ന് പറയാം. എന്നാൽ, മെറ്റാരു മണ്ഡലത്തിലെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാർക്കുവേണ്ടി ശിപാർശ നടത്തുന്നത് ശരിയല്ല. കൂെട കൊണ്ടുവരുന്ന കരാറുകാർ എങ്ങനെയുള്ളവരാണെന്ന് നോക്കുന്നത് നല്ലതാണ്. കരാറുകാരുടെ ന്യായമായ ആവശ്യങ്ങൾക്കായി എം.എൽ.എമാർ വരരുത് എന്നല്ല. നിയമസഭയിലെ പ്രസംഗത്തിനുശേഷവും എം.എൽ.എമാർ കാണാൻ വന്നിരുന്നതായും റിയാസ് പറഞ്ഞു.
എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും അഴിമതിക്കാരല്ല. ചെറിയ ന്യൂനപക്ഷം പ്രശ്നക്കാരാണ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുെകട്ടുണ്ടെന്ന് റിയാസ് പറഞ്ഞു. ഇത് സഭയിൽ ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാ എം.എൽ.എമാരും അംഗീകരിച്ചു. അല്ലെങ്കിൽ അവർക്ക് എഴുന്നേറ്റുനിന്ന് പറയാമായിരുന്നു. ക്രമക്കേടുകൾ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിെൻറ പ്രവൃത്തികളിൽ എം.എൽ.എമാർക്കും രാഷ്ട്രീയ നേതാക്കൾക്കും ജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെല്ലാം ജാഗ്രത പാലിക്കാൻ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരെയൊക്കെ കൂട്ടി വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് എ.എൻ ഷംസീർ
സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനം. എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരരുതെന്ന് നിയമസഭയില്‍ പറഞ്ഞതിനെയാണ് എ.എന്‍ ഷംസീർ വിമര്‍ശിച്ചത്. ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്.
നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശമാണ് ഷംസീറിനെ പ്രകോപിപ്പിച്ചത്. എം.എല്‍.എമാര്‍ക്ക് സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കണം, പ്രശ്നങ്ങള്‍ പരിഹരിക്കണം. അതിന് മണ്ഡലത്തിലുള്ള പലരെയും കൂട്ടിവന്ന് മന്ത്രിയെ കാണേണ്ടിവരും. ആരെയൊക്കെ കൂട്ടിവരണമെന്ന് മന്ത്രിയല്ല തീരുമാനിക്കുന്നത്. അങ്ങനെ അഹങ്കാരത്തോടെ പറയുന്നത് ശരിയല്ലെന്നും ഷംസീര്‍ തുറന്നടിച്ചു.
തുടര്‍ഭരണം കിട്ടിയ സാഹചര്യത്തില്‍ എല്ലാവരും കൂടുതല്‍ വിനയാന്വിതരാകണമെന്ന പാര്‍ട്ടി മാര്‍ഗരേഖ കൂടി ഷംസീര്‍ ഓര്‍മിപ്പിച്ചു. മന്ത്രി റിയാസ് വിമർശനത്തോട് പ്രതികരിക്കാതിരുന്നപ്പോൾ അധ്യക്ഷൻ ടി.പി രാമകൃഷ്ണനാണ് മന്ത്രിയെ പ്രതിരോധിച്ചത്. അഴിമതിക്കുള്ള സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാവണം മന്ത്രി അങ്ങനെ പറഞ്ഞതെന്നു പറഞ്ഞ് ടി.പി.രാമകൃഷ്ണന് രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു. മന്ത്രി മുഹമ്മദ് റിയാസ് മൗനം പാലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.