തിരുവനന്തപുരം: രാഷ്ട്രീയ അഭ്യൂഹങ്ങൾ വർധിപ്പിച്ച് മന്ത്രി കെ.ടി. ജലീൽ എ.കെ.ജി സെൻററിലെത്തി. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടശേഷമായിരുന്നു ജലീലിെൻറ വരവ്. ഇതോടെ കൂടിക്കാഴ്ചകളെക്കുറിച്ചുള്ള അഭ്യൂഹവും വർധിച്ചു.
സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അവസാനിക്കും മുമ്പായിരുന്നു കാനം എ.കെ.ജി സെൻററിൽ എത്തിയത്. കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി കാനം മടങ്ങി. എന്നാൽ സാധാരണ വെള്ളിയാഴ്ചകളിൽ നടക്കാറുള്ള സി.പി.െഎ-സി.പി.എം ഉഭയകക്ഷി ചർച്ച മാത്രമായിരുന്നു കൂടിക്കാഴ്ചയെന്ന് ഇരുപാർട്ടികളിലെയും നേതാക്കൾ വിശദീകരിച്ചു. രാഷ്ട്രീയവിഷയങ്ങളും സർക്കാറിെൻറ ഭരണപരമായ കാര്യവും ചർച്ചയായെന്നാണ് സൂചന.
ഇതിന് പിന്നാലെയായിരുന്നു മന്ത്രി കെ.ടി. ജലീൽ എ.കെ.ജി സെൻററിൽ എത്തിയത്. കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രി മടങ്ങിയത്. എന്നാൽ വകുപ്പുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ചർച്ച ചെയ്യാനാണ് മന്ത്രി എത്തിയതെന്ന് സി.പി.എം വൃത്തങ്ങൾ വിശദീകരിച്ചു.