കേരള ബാങ്ക് ഇടപാടുകാർക്ക് ഒളിഞ്ഞിരിക്കുന്ന ഫീസ് ഉണ്ടാകില്ല –മന്ത്രി
text_fieldsതിരുവനന്തപുരം: റിസർവ് ബാങ്കിെൻറ അന്തിമ അനുമതി ലഭിച്ച കേരള ബാങ്ക് ഇടപാടുകാരിൽനിന്ന് ഒളിഞ്ഞിരിക്കുന്ന ഫീസുകൾ ഇൗടാക്കില്ലെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വകാര്യ, ന്യൂജനറേഷന്, ദേശസാല്‍കൃത ബാങ്കുകള്‍ ഉപഭോക്താക്കളെ വിവിധരീതികളില്‍ പിഴിയുന്നരീതിക്ക് കേരള ബാങ്ക് വഴി തടയിടാനാകും.
സേവന ചാര്‍ജുകള്‍, പിഴ എന്നീ ഇനങ്ങളില്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് കോടി രൂപയാണ് ഇത്തരം ബാങ്കുകൾ പിഴിഞ്ഞത്. ഈ കൊള്ളക്ക് അറുതിവരുത്താന്‍ കേരള ബാങ്ക് വഴി സാധിക്കും. കേരള ബാങ്ക് യാഥാർഥ്യമാകുന്നതോടെ പ്രവാസി നിക്ഷേപം ബാങ്കിലെത്തിക്കാനാകും.
പ്രവാസി മലയാളികള്‍ ഓരോ വര്‍ഷവും നമ്മുടെ നാട്ടിലേക്ക് അയക്കുന്നത് 1.5 ലക്ഷം കോടിയോളം രൂപയാണ്.
എൻ.ആർ.െഎ നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള റിസർവ് ബാങ്കിെൻറ സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സംസ്ഥാന - ജില്ല സഹകരണബാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. കേരള ബാങ്കിലൂടെ ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കാന്‍ കഴിയും. കേരള ബാങ്കിലൂടെ പ്രവാസി നിക്ഷേപം കൂടുതലായി നമ്മുടെ നാട്ടില്‍ വിനിയോഗിക്കാനും വികസനമേഖലകളില്‍ കുതിച്ചുചാട്ടവും സാധ്യമാകും.
കർഷകർക്ക് നിലവിലെ ഏഴ് ശതമാനം എന്ന പലിശനിരക്കിൽ കുറവ് വരുത്താൻ പുതിയ ബാങ്ക് വഴി സാധിക്കും. കാര്‍ഷികേതര വായ്പകളുടെയും പലിശനിരക്ക് കുറയ്ക്കാന്‍ സാധിക്കും.
ഓണ്‍ലൈന്‍ ബാങ്കിങ്, എ.ടി.എം, ഡെബിറ്റ് കാര്‍ഡ് എന്നിവ കേരള ബാങ്കിലുമുണ്ടാകും. കേരള ബാങ്ക് രൂപവത്കരിക്കുമ്പോള്‍ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കും.
പ്രതിപക്ഷത്തിെൻറ വ്യാജ ആരോപണ കത്തുകളും കേസുകളുമെല്ലാം നിശ്ചയദാര്‍ഢ്യത്തിലൂടെ അതിജീവിച്ചാണ് കേരള ബാങ്ക് യാഥാർഥ്യമായതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.