Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഖാവിന്‍റെ മകളുടെ മരണം...

സഖാവിന്‍റെ മകളുടെ മരണം ഞെട്ടിപ്പിക്കുന്നത്; കാരണങ്ങൾ വെളിച്ചത്തു വരണം -മന്ത്രി ചിഞ്ചുറാണി

text_fields
bookmark_border
vismaya-J Chinchurani
cancel

കോഴിക്കോട്: ഭർതൃഗൃഹത്തിൽ വിസ്മയ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി സി.പി.ഐ നേതാവും മന്ത്രിയുമായ ജെ. ചിഞ്ചുറാണി. സഖാവ് ത്രിവിക്രമന്‍റെ മകൾ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി ചിഞ്ചുറാണി ഫേസ്ബുക്കിൽ കുറിച്ചു. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ തീർച്ചയായും വെളിച്ചത്തു വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മന്ത്രി ചിഞ്ചുറാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സി.പി.ഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്‍റെ മകൾ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കാണപ്പെട്ടത്. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ തീർച്ചയായും വെളിച്ചത്തു വരണം. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ സമൂഹം ജാഗ്രതയോടെ നിലകൊള്ളണം. നമ്മുടെ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
വിസ്മയക്ക് ആദരാഞ്ജലികൾ

സി.പി.ഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകൾ വിസ്മയയെ (24) തിങ്കളാഴ്ച പുലർച്ച മൂന്നോടെ ശാസ്താംകോട്ട പോരുവഴിയില്‍ ഭര്‍തൃഗൃഹത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ മോട്ടോർ വാഹനവകുപ്പ് എ.എം.വി.ഐ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈ ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു. വീടിെൻറ മുകള്‍നിലയിലെ ശുചിമുറിയില്‍ തൂങ്ങിനിന്ന വിസ്മയയെ ഭർതൃവീട്ടുകാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിെച്ചങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞവർഷം മേയിലായിരുന്നു വിവാഹം. സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉയരുകയും സമുദായസംഘടനകൾ സഹിതം ഇടപെട്ടിട്ടും പരിഹാരമാകാതെ ഇവർ പിണങ്ങി താമസിക്കുകയുമായിരുന്നു. ബി.എ.എം.എസിന് പഠിക്കുകയായിരുന്ന വിസ്മയ അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞതോടെ ഒരുമിച്ച് താമസിക്കാന്‍ സ്വയം താല്‍പര്യമെടുത്ത് കിരണിനൊപ്പം പോകുകയായിരുന്നു.

എന്നാല്‍, പൊരുത്തക്കേടുകള്‍ വീണ്ടും തുടങ്ങി. സംഭവദിവസവും കിരൺ വിസ്മയയെ മർദിച്ചതായി പറയപ്പെടുന്നു. ഭർതൃഗൃഹത്തിൽെവച്ച് മർദനമേറ്റെന്ന് കാട്ടി കഴിഞ്ഞദിവസം ബന്ധുക്കൾക്ക് വാട്സ്ആപ് സന്ദേശം അയച്ചിരുന്നു. മർദനത്തിൽ പരിക്കേറ്റ ദൃശ്യങ്ങളും കൈമാറിയിരുന്നു. ഫോട്ടോകളും സന്ദേശങ്ങളും സഹോദരൻ വിജിത്തിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. തൊട്ടുപിറകെയാണ് മരണം സംഭവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vismaya deathMinister Chinju Rani
News Summary - Minister Chinju Rani react to Vismaya Suicide Case
Next Story