Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ് ഉടമകളുടേത് അനാവശ്യ...

ബസ് ഉടമകളുടേത് അനാവശ്യ ആവശ്യങ്ങൾ; വിദ്യാർഥികൾക്ക് സൗജന്യ യാത്ര പാടില്ലെന്ന് എങ്ങനെ പറയാൻ സാധിക്കും -ഗതാഗത മന്ത്രി

text_fields
bookmark_border
antony raju
cancel

തിരുവനന്തപുരം: ജൂൺ ഏഴുമുതൽ പ്രഖ്യാപിച്ച അനിശ്ചിത കാല പണിമുടക്കിലുറച്ച് ഒരു വിഭാഗം സ്വകാര്യ ബസുടമകൾ. ഉന്നയിക്കുന്നത് വിചിത്രമായ കാര്യങ്ങളെന്നും സമ്മർദത്തിലൂടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു.

പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകൾ ബുധനാഴ്ച ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. പിന്നാലെയാണ് വാദപ്രതിവാദങ്ങളുമായി ഇരുകൂട്ടരും പരസ്യമായി രംഗത്തെത്തിയത്. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും 140 കിലോമീറ്ററിൽ കൂടുതൽ ദൂരമോടുന്ന സ്വകാര്യ സർവിസുകളുടെ പെർമിറ്റ് പുതുക്കി നൽകണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. വിദ്യാർഥി യാത്രാനിരക്ക് ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ കമീഷനെ നിയോഗിച്ചെങ്കിലും ഇനിയും റിപ്പോർട്ട് ലഭിച്ചിട്ടില്ല.

ഒരു വർഷം മുമ്പാണ് ബസുടമകൾ ആഗ്രഹിച്ചതുപോലെ ചാർജ് വർധിപ്പിച്ചതെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് ഇപ്പോൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നുമാണ് ഗതാഗതമന്ത്രിയുടെ പ്രതികരണം. ഡീസൽ വിലയിൽ വർധനയുണ്ടായിട്ടില്ല. സമ്മർദത്തിലൂടെ അനാവശ്യ കാര്യങ്ങൾ ഉന്നയിച്ച് സമരത്തിന് ഇറങ്ങിപ്പുറപ്പെടുന്നത് ശരിയാണോയെന്ന് അവർതന്നെ ചിന്തിക്കണം.

കെ.എസ്.ആർ.ടി.സിയിലെ വിദ്യാർഥി കൺസഷൻ എടുത്തുകളയണമെന്ന വാദം കൂടി അവർ ഉന്നയിക്കുന്നുണ്ട്. വിചിത്രമായ വാദമാണിത്. കെ.എസ്.ആർ.ടി.സിയിൽ സമ്പൂർണ സൗജന്യയാത്ര നൽകരുതെന്ന് എങ്ങനെയാണ് സ്വകാര്യ ബസുടമകൾക്ക് പറയാൻ കഴിയുക. വിദ്യാർഥി കൺസഷനുമായി ബന്ധപ്പെട്ട് കമീഷനെ നിയോഗിച്ചിട്ടുണ്ട്. കഴിയുന്നതും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘ശൗചാലയത്തിൽ പോലും അഞ്ച് രൂപ’

തിരുവനന്തപുരം: ബസ് സ്റ്റാൻഡുകളിലെ ശൗചാലയങ്ങളിൽപോലും അഞ്ച് രൂപ കൊടുക്കണമെന്നിരിക്കെ ബസുകളിലെ യാത്രക്ക് ഒരു രൂപയെന്നത് അംഗീകരിക്കാനാകില്ലെന്ന് ബസുടമകൾ. കൺസഷൻ വിഷയത്തിൽ ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കമീഷനെ നിയോഗിച്ചത്. ഇപ്പോൾ എട്ടുമാസം പിന്നിട്ടു.

യാത്രക്കാരിൽ 70 ശതമാനവും വിദ്യാർഥികളാണ്. 97 വിദ്യാർഥികളെ കയറ്റിയാലാണ് ഒരു ലിറ്റർ ഡീസലടിക്കാനുള്ള പണം കിട്ടുന്നത്. ഡീസലിന് രണ്ട് രൂപ വർധിപ്പിച്ചു. ഈ സാഹചര്യത്തിൽ വിദ്യാർഥി യാത്രാനിരക്കിലെ തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ല.

140 കിലോമീറ്ററിലധികമുള്ള പെർമിറ്റുകൾ നിർത്തുമെന്നാണ് സർക്കാർ പറയുന്നത്. 300ഓളം സർവിസുകളാണ് ഇത്തരത്തിലുള്ളത്.

സ്വകാര്യ ബസുകളെ ഇല്ലായ്മ ചെയ്യാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും ബസുടമകൾ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus StrikeAntony RajuPrivate Bus Owner
News Summary - Minister Antony Raju reacts to Private Bus Owner's Strike
Next Story