Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിനിമം വേതന തർക്കങ്ങൾ...

മിനിമം വേതന തർക്കങ്ങൾ മേഖലാതലത്തിൽ പരിഹരിക്കും

text_fields
bookmark_border
മിനിമം വേതന തർക്കങ്ങൾ മേഖലാതലത്തിൽ പരിഹരിക്കും
cancel

തിരുവനന്തപുരം: തൊഴിലാളികളുടെ മിനിമം വേതനവും ഗ്രാറ്റ്വിറ്റിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഡെപ്യൂട്ടി ലേബർ കമീഷണർമാർക്ക് (ഡി.എൽ.സി) അധികാരം നൽകി സർക്കാർ ഉത്തരവ്. ഇത്തരം കേസുകൾ ലേബർ കമീഷണർ നേരിട്ട് കേൾക്കണമെന്ന മുൻ സർക്കാറിെൻറ തീരുമാനത്തെ തിരുത്തിയാണ് പുതിയ നിർദേശം. വിവിധ ജില്ലകളിൽ കുന്നുകൂടുകയും നടപടികൾ മന്ദീഭവിക്കുകയും ചെയ്ത പതിനായിരത്തിലധികം മിനിമം വേജസ് കേസുകൾക്കാണ് പുതിയ തീരുമാനത്തോടെ പരിഹാരത്തിന് വഴി തുറക്കുന്നത്. 

നിലവിൽ രണ്ട് ജില്ലകൾക്ക് ഒന്ന് എന്ന കണക്കിൽ ഏഴ് ഡി.എൽ.സിമാരാണ് സംസ്ഥാനത്തുള്ളത്. ഇവരിലേക്ക് പ്രശ്നപരിഹാരത്തിനുള്ള അധികാരമെത്തുന്നതോടെ കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ. ഗ്രാറ്റ്വിറ്റി കണക്കാക്കുന്നതിലെ പിഴവുകൾ, ബോധപൂർവമുള്ള വൈകിപ്പിക്കലുകൾ, കുറവ് വരുത്തൽ അടക്കമുള്ള പരാതികളാണ് തൊഴിൽ വകുപ്പിെൻറ പരിഗണനക്ക് വരുന്നത്.

ഇതിൽ തൊഴിലാളികളെ ഏറ്റവുമധികം വലക്കുന്നത് മിനിമം കൂലി നൽകാതെ ചൂഷണം ചെയ്യുന്ന െക്ലയിം പെറ്റീഷൻ കേസുകളാണ്. ഇത്തരം കേസുകളിൽ തൊഴിലാളിയുടെ സർവിസ് കാലാവധി കണക്കാക്കി മിനിമം കൂലിയിനത്തിൽ എത്ര തുക കുടിശ്ശികയായി നൽകണമെന്ന് ഉത്തരവിടാൻ തൊഴിൽ വകുപ്പിൽ ആളില്ലാത്ത സ്ഥിതിയായിരുന്നു. ചുമതലയുള്ള ലേബർ കമീഷണർക്കാകെട്ട ഭാരിച്ച മറ്റ് േജാലികളും. ഇതോടെ 2000 മുതലുള്ള കേസുകൾ ചുവപ്പുനാടയിലായി. 

ഇത്തരം കേസുകൾ പരിഗണിക്കാൻ ജില്ല ലേബർ ഒാഫിസർമാരോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിയമപരമായി അധികാരമില്ലാത്തതിനാൽ ജില്ല ലേബർ ഒാഫിസർമാരുടെ തീരുമാനങ്ങൾ കോടതിയിലും മറ്റ് നിയമപരിഗണനകളിലും പ്രാബല്യമില്ലാതായി. ഇൗ സാഹചര്യത്തിൽ പ്രതിസന്ധി ബോധ്യപ്പെട്ടാണ്  സർക്കാർ ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMinimum Wage Issues
News Summary - Minimum Wage Issues will Solved Sector Wise -Kerala News
Next Story