മിനിലോറി കാറിലിടിച്ച് ഒരു മരണം
text_fieldsഹരിപ്പാട്: ഫർണിച്ചർ കയറ്റിയ മിനിലോറി ഇടിച്ച് കാർയാത്രികൻ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. കാർ പൂർണമായി തകർ ന്നു. ലോറി നിയന്ത്രണംവിട്ട് കാറിൽ ഇടിച്ചുകയറി തിരുവനന്തപുരം നെടുമങ്ങാട് കരകുളം മുല്ലശ്ശേരി ശാന്തി സരോവറിൽ രാ ജുവിെൻറയും ജയയുടെയും മകൻ വരപ്രസാദാണ് (25) മരിച്ചത്. സുഹൃത്ത് ഹരിയാന സ്വദേശി പ്രവീണിന് (30) ഗുരുതര പരിക്കേറ്റു.
തിങ്കളാഴ്ച പുലർച്ച 5.10ന് ദേശീയപാതയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപമാണ് അപകടം. തിരുവനന്തപുരത്തുനിന്ന് പുലർച്ച നെടുമ്പാശ്ശേരിക്ക് പുറപ്പെട്ടതായിരുന്നു ഇരുവരും. അവിടെനിന്ന് വിമാനത്തിൽ മുംബൈക്ക് പോകാനായിരുന്നു യാത്ര. മലപ്പുറത്തുനിന്ന് ഫർണിച്ചർ കയറ്റി തിരുവനന്തപുരേത്തക്ക് പോകുകയായിരുന്നു മിനിലോറി. വരപ്രസാദാണ് കാർ ഒാടിച്ചിരുന്നത്. രണ്ട് ഡ്രൈവർമാരും ഉറങ്ങിയതാണ് അപകടകാരണം.
ഇടിയുടെ ആഘാതത്തിൽ കാർ നിശ്ശേഷം തകർന്നു. ലോറി നിയന്ത്രണം വിട്ട് സ്വകാര്യ ഫുട്െവയർ കടയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. വരപ്രസാദിെൻറ മൃതദേഹം ആലപ്പുഴ ആശുപത്രി മോർച്ചറിയിൽ. തിരുവനന്തപുരം ടെക്നോപാർക്കിൽ സുഹൃത്തുക്കളുമായി ചേർന്ന് സ്വകാര്യ ഐ.ടി കമ്പനി നടത്തുകയാണ് വരപ്രസാദ്. അവിവാഹിതനാണ്. സഹോദരൻ: ബാല വരുൺ (എച്ച്.എസ്.ബി.സി ബാങ്ക്, പുണെ). സംസ്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.