മിഷേലിെൻറ ഫോൺ കായലിൽ തിരയാൻ ക്രൈംബ്രാഞ്ച്
text_fieldsകൊച്ചി: ദുരൂഹസാഹചര്യത്തില്‍ മരിച്ച പിറവം സ്വദേശി മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി. കൊച്ചിക്കായലില്‍ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് ഫോൺ തിരയാനാണ് ശ്രമം. ഇതിന് നേവിയുടെ മുങ്ങൽ വിദഗ്ധരുടെ സഹായം തേടും. അത് ലഭിച്ചില്ലെങ്കിൽ സ്വകാര്യ മുങ്ങല്‍വിദഗ്ധരെ ഉപയോഗിക്കും. ഇക്കാര്യം ഞായറാഴ്ച തീരുമാനിക്കും.
ഗോശ്രീ പാലത്തില്‍നിന്ന് വിദ്യാർഥിനി കായലില്‍ ചാടിയെന്ന് കരുതുന്ന ഭാഗത്തായിരിക്കും തിരച്ചില്‍ നടത്തുക. ഇവിടെ ആഴം കൂടുതലായതിനാൽ ഫോൺ കണ്ടെടുക്കുക പ്രയാസമായിരിക്കും. എന്നാൽ, സംഭവത്തിെൻറ വസ്തുതകളിലേക്കുള്ള പ്രധാന പിടിവള്ളിയായതിനാലാണ് ക്രൈംബ്രാഞ്ച് കായലിൽ തിരയുന്നത്. അതിനിടെ, മിഷേലിനെ പിന്തുടർെന്നന്ന് സംശയിക്കുന്ന യാത്രക്കാരെ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. ഇതിന് പള്ളിയുടെ വടക്കുഭാഗത്തെ സി.സി ടി.വി കാമറകൾ പരിശോധിക്കുന്നുണ്ട്. ബൈക്ക് നമ്പർ ലഭിച്ചാൽ ഇവരെക്കുറിച്ച വിവരം ലഭ്യമാകും. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ക്രോണിന് അലക്സാണ്ടറെ തെളിവെടുപ്പിന് ഛത്തിസ്ഗഢില്‍ ഉടൻ കൊണ്ടുപോകില്ല.
മാനസികമായി തകർന്ന പ്രതി ദീർഘയാത്രക്കിടെ എന്തെങ്കിലും ചെയ്താൽ കാര്യങ്ങൾ കൂടുതൽ വഷളാകും. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ തനിച്ച് ഛത്തിസ്ഗഢിൽ പോയി തെളിവെടുപ്പ് നടത്തിയേക്കും.
മിഷേലിനെ ക്രോണിൻ മർദിച്ചെന്ന് പെൺകുട്ടിയുടെ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. മിഷേലിനെ കാണാനെത്തിയ ക്രോണിന് കലൂര്‍ പള്ളിക്കുമുന്നില്‍ തല്ലിയെന്നാണ് സുഹൃത്ത് പറയുന്നത്. എന്നാല്‍, ഇക്കാര്യം ക്രോണിൻ ആവർത്തിച്ച് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.