മിഷേലിെൻറ മരണം: െഎ.ജി ഗോശ്രീ പാലത്തിൽ പരിശോധന നടത്തി
text_fieldsകൊച്ചി: സി.എ വിദ്യാർഥിനി മിഷേലിെൻറ ദുരൂഹമരണം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് െഎ.ജി എസ്. ശ്രീജിത്ത് വ്യാഴാഴ്ച കേസന്വേഷണം സംബന്ധിച്ച മേൽനോട്ടത്തിന് പിറവത്തും എറണാകുളത്തും എത്തി.
പിറവത്ത് മിഷേലിെൻറ മാതാപിതാക്കളെ സന്ദർശിച്ച ഐ.ജി അവരുടെ പരാതികൾ കേട്ടു. തുടർന്ന്, മിഷേലിനെ മരിച്ചനിലയിൽ കണ്ടെത്തിയ കായലിന് സമീപം ഗോശ്രീ പാലത്തിലെത്തി അദ്ദേഹം പരിശോധന നടത്തി.
പെൺകുട്ടി പാലത്തിലൂടെ നടന്നുപോകുന്നത് കണ്ട വൈപ്പിൻ സ്വദേശി അമൽ വിൽെഫ്രഡിനെയും കൂട്ടിയായിരുന്നു തെളിവെടുപ്പ്. കൊലപാതകസാധ്യത അടക്കം ൈക്രംബ്രാഞ്ച് വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മിഷേലിെൻറ മാതാപിതാക്കൾ ഉന്നയിച്ച ആക്ഷേപങ്ങളും പരിശോധിക്കും.
അന്വേഷണത്തിെൻറ ഭാഗമായി കൂടുതൽ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിക്കും. ഇവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
ൈക്രംബ്രാഞ്ച് എസ്.പി അടക്കം അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഐ.ജി ആവശ്യമായ നിർദേശങ്ങളും നൽകി. ൈക്രംബ്രാഞ്ച് എ.ഡി.ജി.പിയുടെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നതെന്നും അദ്ദേഹത്തിെൻറ നിർദേശപ്രകാരമാണ് ഐ.ജി ശ്രീജിത്ത് എത്തിയതെന്നും ൈക്രംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.