മിേഷലിെൻറ മരണം: ൈക്രം ബ്രാഞ്ച് അമ്മയുടെ മൊഴി രേഖപ്പെടുത്തി
text_fieldsകൊച്ചി: സി.എ വിദ്യാർഥിനി മിഷേലിെൻറ ദുരൂഹ മരണം അന്വേഷിക്കുന്ന ൈക്രംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. അമ്മ സൈലമ്മ, ബന്ധുക്കളായ സാം സക്കറിയ, ജിൻസ് ബോബൻ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കേസിൽ പൊലീസിന് രൂക്ഷമായ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണം ൈക്രംബ്രാഞ്ചിന് കൈമാറിയത്.
ഇന്നലെ വൈകീട്ട് നാലോടെയാണ് സംഘം മിഷേലിെൻറ വീട്ടിലെത്തിയത്. രണ്ടര മണിക്കൂറോളം സംഘം ഇവിടെ െചലവഴിച്ചു. ഈ സമയം മിഷേലിെൻറ പിതാവ് ഷാജി ആക്ഷൻ കൗൺസിൽ അംഗങ്ങളോടൊപ്പം മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കാണാൻ തിരുവനന്തപുരത്തേക്ക് പോയിരിക്കുകയായിരുന്നു.
മിഷേൽ ആത്മഹത്യ ചെയ്യില്ലെന്നും മകളുടെ മരണത്തിനു പിന്നിൽ ആരോ ഉണ്ടെന്നും അമ്മയും ബന്ധുക്കളും മൊഴി നൽകി. ൈക്രംബ്രാഞ്ച് എസ്.പി പി.കെ മധുവിെൻറ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ശശിധരനാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.