Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരുന്ന്...

മരുന്ന് വാങ്ങിക്കൂട്ടി ജനം; വിൽപന കുതിച്ചു

text_fields
bookmark_border
മരുന്ന് വാങ്ങിക്കൂട്ടി ജനം; വിൽപന കുതിച്ചു
cancel

കൊച്ചി: ലോക് ഡൗൺ പശ്ചാത്തലത്തിൽ ലഭ്യത സംബന്ധിച്ച ആശങ്കക്കിടെ മരുന്ന് വാങ്ങാൻ ത ത്രപ്പെട്ട് ജനം. കഴിഞ്ഞ ഒരാഴ്ചക്കിടെ മരുന്ന് വിൽപന നാലിരട്ടിയോളം വർധിച്ചതായി വ്യാപാരികൾ പറയുന്നു. ആവശ്യമായതിെൻറ 95 ശതമാനം മരുന്നിനും ഇതരസംസ്ഥാനങ്ങളെ ആശ്ര യിക്കുന്ന കേരളത്തിലേക്കുള്ള വരവ് കുറയുമെന്നും ക്ഷാമം നേരിടുമെന്നുമുള്ള അഭ്യൂഹങ ്ങളാണ് ഇതിന് കാരണം. എന്നാൽ, സംസ്ഥാനത്ത് മരുന്ന് ലഭ്യത ഉറപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

പ്രതിവർഷം ശരാശരി 12,000 കോടി രൂപയുടെ മരുന്നാണ് കേരളത്തിൽ വിറ്റഴിക്കുന്നത്. ഇതിൽ 100 കോടിയുടെ മരുന്ന് പോലും സംസ്ഥാനം സ്വന്തമായി ഉൽപാദിപ്പിക്കുന്നില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിപ്പോകളിൽനിന്ന് കൊച്ചിയിലെ ഗോഡൗണുകളിൽ എത്തിച്ചാണ് കേരളത്തിൽ വിതരണം. അതിർത്തികൾ അടച്ചതോടെ മരുന്ന് വരവ് കുറഞ്ഞേക്കുമെന്ന ആശങ്കയിൽ ഉപഭോക്താക്കൾ രണ്ടും മൂന്നും മാസത്തേക്കുള്ള മരുന്ന് ഒരുമിച്ച് വാങ്ങുകയാണ്. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും മറ്റ് നിത്യോപയോഗങ്ങൾക്കുമുള്ള മരുന്നാണ് ഇങ്ങനെ വാങ്ങുന്നത്.

കഴിഞ്ഞദിവസങ്ങളിലെല്ലാം ഇത്തരം മരുന്ന് വാങ്ങാൻ ആളുകളുടെ തിരക്കായിരുന്നു. പ്രതിദിനം പതിനായിരം രൂപയുടെ മരുന്ന് വിൽക്കുന്ന കടകളിൽ 40,000 രൂപയുടെ വരെ വിൽപനയാണ് നടന്നത്. ഗ്രാമപ്രദേശങ്ങളിൽ ചിലയിനം മരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ജോലിക്കാർ ഇല്ലാത്തതിനാൽ കടകളിൽ നേരിട്ട് എത്തിച്ചുകൊടുക്കാൻ കഴിയാത്തതാണ് കാരണം. ഗതാഗതപ്രശ്നങ്ങൾ മൂലം സ്റ്റോക്ക് തീരുന്ന ചില മരുന്നുകൾ യഥാസമയം എത്താത്തതിെൻറ പ്രശ്നവുമുണ്ട്. ഏപ്രിൽ മാസത്തേക്കുള്ള മരുന്നുകൾ മാർച്ച് അവസാനമാണ് കമ്പനികളുടെ സംസ്ഥാനത്തെ ഗോഡൗണുകളിൽ എത്തുന്നത്.
സംസ്ഥാനത്ത് മരുന്ന് ഉൽപാദനം വർധിപ്പിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ഭാവിയിൽ ഇത്തരം പ്രതിസന്ധികളുണ്ടായാൽ കടുത്ത ക്ഷാമം നേരിടേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virus
News Summary - Medicine store people-Kerala news
Next Story