മെഡിക്കൽ കോഴ: ബി.ജെ.പി അന്വേഷണ കമീഷന് അംഗങ്ങൾ നാളെ വിജിലൻസിന് മൊഴിനൽകും
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജ് തുടങ്ങുന്നതിന് കോഴ വാങ്ങിയ കേസില്‍ ബി.ജെ.പി നേതാക്കള്‍ വിജിലന്‍സിന് മൊഴി നല്‍കും. മെഡിക്കല്‍ കോഴ അന്വേഷിച്ച പാര്‍ട്ടി അന്വേഷണ കമീഷന് അംഗങ്ങളായ കെ.പി. ശ്രീശന്, എ.കെ. നസീര്‍ എന്നിവരാണ് ചൊവ്വാഴ്ച വിജിലന്‍സിന് മൊഴി നല്‍കുന്നത്. മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങള്‍ക്ക് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു.
മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജ് ഉടമ ആര്. ഷാജിയില്‍ നിന്ന് 5.60 കോടി ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് കേസ്. ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനറായിരുന്ന ആർ.എസ്. വിനോദ് കോഴ വാങ്ങിയതായി അന്വേഷണ കമീഷന് സ്ഥിരീകരിച്ചിരുന്നു.
കോഴ ആരോപണം സംബന്ധിച്ച ബി.ജെ.പി അന്വേഷണ കമീഷന് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആർ.എസ്. വിനോദിനെ ബി.ജെ.പി പുറത്താക്കിയിരുന്നു. പണം വാങ്ങിയതായി വിനോദ് അന്വേഷണ കമീഷനോട് സമ്മതിച്ചിരുന്നു.
വാങ്ങിയ പണം കുഴൽപ്പണമായി ഡല്‍ഹിയില്‍ എത്തിെച്ചന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരൻ മുൻ കൗൺസിലർ എ.ജെ. സുക്കാർണോ, ആർ.എസ്. വിനോദ്, മെഡിക്കൽ കോളജ് ഉടമ ആർ. ഷാജി എന്നിവരുടെ മൊഴി വിജിലൻസ് നേരത്തേ രേഖെപ്പടുത്തിയിരുന്നു. അതേസമയം, ഇടനിലക്കാരനായി പ്രവർത്തിെച്ചന്ന് പറയപ്പെടുന്ന സതീഷ് നായർ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
