ഉയർന്ന ഫീസ്; മെഡിക്കൽ പി.ജി പ്രവേശനത്തിന് മുന്നിൽ വഴിമുട്ടി വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: മെഡിക്കൽ പി.ജി, ഡിപ്ലോമ സീറ്റുകളിലേക്കുള്ള സർക്കാറിെൻറ അവസാന അേലാട്ട്മെൻറും പൂർത്തിയായപ്പോൾ 90 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. നോൺ ക്ലിനിക്കൽ കോഴ്സുകളുടെ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നതിൽ ഭൂരിഭാഗവും. ഉയർന്ന ഫീസ് നിരക്ക് കാരണം ഒേട്ടറെപ്പേർ അലോട്ട്മെൻറ് നേടാതെ പിന്മാറി. കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലായി ഒഴിവുണ്ടായിരുന്ന 390 സീറ്റുകളിലേക്ക് സർക്കാർ അവസാനഘട്ടമെന്ന നിലയിൽ സ്പോട്ട് അഡ്മിഷൻ നൽകിയിരുന്നു. ആയിരത്തോളം പേർ അലോട്ട്മെൻറിന് എത്തിയെങ്കിലും 300 പേർ മാത്രമാണ് പ്രവേശനംനേടിയത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന പലവിദ്യാർഥികളും ഫീസ് നിരക്കിൽ തട്ടി പി.ജി സീറ്റ് വേണ്ടെന്നുവെച്ചു. മെറിറ്റ്, മാനേജ്മെൻറ് സീറ്റ് വ്യത്യാസമില്ലാതെ ഉയർന്ന ഏകീകൃത ഫീസ് ഘടനയാണ് ഇത്തവണ നടപ്പാക്കിയത്.
കഴിഞ്ഞവർഷം 11 സീറ്റുകൾ മാത്രമായിരുന്നു ഒഴിഞ്ഞുകിടന്നത്. സുപ്രീംകോടതി നിർദേശിച്ചതുപ്രകാരം പ്രേവശനം അവസാനിപ്പിക്കേണ്ടത് മേയ് 31നാണ്. അവസാനദിവസമായ ബുധനാഴ്ച ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് മാനേജ്മെൻറുകൾക്ക് നീറ്റ് റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തി പ്രവേശനം നടത്താം. എന്നാൽ ഉയർന്ന ഫീസ്ഘടന കാരണം നോൺക്ലിനിക്കൽ കോഴ്സുകളിലേക്ക് മിക്കവരും പ്രവേശനം വേണ്ടെന്നുവെക്കുകയാണ്. പി.ജി ക്ലിനിക്കൽ കോഴ്സുകൾക്ക് 14 ലക്ഷം രൂപയും നോൺ ക്ലിനിക്കലിൽ 8.5 ലക്ഷം രൂപയുമാണ് ഇത്തവണ ഫീസ്.
പി.ജി ഡിേപ്ലാമ ക്ലിനിക്കൽ കോഴ്സുകളിൽ 10.5 ലക്ഷം രൂപയാണ് ഫീസ്. എൻ.ആർ.െഎ ഫീസ് ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ വ്യത്യാസമില്ലാതെ 35 ലക്ഷം രൂപയാണ് ഫീസ്. കഴിഞ്ഞവർഷം വരെ മൂന്ന് ഫീസ് ഘടനയായിരുന്നു പി.ജി സീറ്റുകളിലേക്ക്. സർക്കാർ സീറ്റുകളിലേക്ക് ക്ലിനിക്കൽ കോഴ്സുകളിൽ 6.5 ലക്ഷവും നോൺ ക്ലിനിക്കൽ കോഴ്സുകളിലേക്ക് 2.6 ലക്ഷം രൂപയുമായിരുന്നു ഫീസ്.
ക്ലിനിക്കൽ കോഴ്സുകളിലെ മാനേജ്മെൻറ് േക്വാട്ട സീറ്റുകളിലേക്ക് 17.5 ലക്ഷവും നോൺ ക്ലിനിക്കലിൽ 6.5 ലക്ഷവുമായിരുന്നു ഫീസ്. എൻ.ആർ.െഎ സീറ്റുകളിൽ 35 ലക്ഷം രൂപയായിരുന്നു കഴിഞ്ഞവർഷവും ഫീസ്.
സ്വാശ്രയ മെഡിക്കൽ: മാനേജ്മെൻറുകളുമായി ഇന്ന് ചർച്ച
സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകളുമായി എം.ബി.ബി.എസ് ഫീസ് നിർണയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചർച്ച നടത്തും. ഉച്ചക്ക് രണ്ടിനാണ് ചർച്ച. നേരത്തെ രണ്ട് തവണ നടന്ന ചർച്ചകളിലും തീരുമാനമായിരുന്നില്ല. പ്രവേശനം നീറ്റ് റാങ്ക് പട്ടികയിൽ നിന്നായതിനാൽ ഇത്തവണ ഏകീകൃത ഫീസ് ഘടനക്കാണ് സുപ്രീംകോടതി നിർദേശം. പത്ത് ലക്ഷത്തിന് മുകളിൽ ഏകീകൃത ഫീസാണ് മാനേജ്മെൻറുകൾ ആവശ്യപ്പെടുന്നത്. 20 ശതമാനം സീറ്റുകളിൽ നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നതടക്കമുള്ള ഫീസ് ഘടനയാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.