Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ മെഡിക്കൽ...

സ്വാശ്രയ മെഡിക്കൽ പി.ജി, ഡിേപ്ലാമ  കോഴ്സുകളിലും ഫീസ് ഉയർത്തി 

text_fields
bookmark_border
സ്വാശ്രയ മെഡിക്കൽ പി.ജി, ഡിേപ്ലാമ  കോഴ്സുകളിലും ഫീസ് ഉയർത്തി 
cancel

തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഉയർന്ന ഏകീകൃത ഫീസ് ഘടന നിശ്ചയിച്ചതോടെ കുറഞ്ഞ ഫീസിൽ മെഡിക്കൽ പി.ജി, പി.ജി ഡിേപ്ലാമ പഠനം സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് ഒതുങ്ങി. ആദ്യം നാല് ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിലെയും പിന്നാലെ ഇതര സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും ഫീസ് നിരക്കാണ് കുത്തനെ ഉയർത്തിയത്. ക്രിസ്ത്യൻ മെഡിക്കൽ കോളജുകൾക്ക് സർക്കാർ ഉത്തരവിറക്കിയപ്പോൾ ഇതേ ഫീസ് ഘടന ഇതര സ്വാശ്രയ കോളജുകൾക്കും ബാധകമാക്കി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് രണ്ടാമത്തെ ഉത്തരവിറക്കിയത്.

കഴിഞ്ഞവർഷം വരെ സ്വാശ്രയ കോളജുകളിലെ സർക്കാർ സീറ്റുകളിൽ 6.5 ലക്ഷം രൂപ ഫീസിൽ പി.ജി ക്ലിനിക്കൽ കോഴ്സ് പഠിക്കാൻ അവസരമുണ്ടായിരുന്നു. 50 ശതമാനം സീറ്റുകളിൽ ഇൗ നിരക്കിലായിരുന്നു പ്രവേശനം. നോൺ ക്ലിനിക്കൽ കോഴ്സുകളിൽ 2.6 ലക്ഷം രൂപയുമായിരുന്നു ഫീസ്. 17.5 ലക്ഷം രൂപയായിരുന്നു കഴിഞ്ഞവർഷം വരെ മാനേജ്മെൻറ് സീറ്റുകളിലെ ഫീസ്. ഇൗ വർഷം മുതൽ 14 ലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചതോടെ 6.5 ലക്ഷം രൂപക്ക് പഠിക്കാനുള്ള അവസരം ഇല്ലാതായി. നോൺ ക്ലിനിക്കൽ കോഴ്സുകളിൽ ഏകീകൃത ഫീസ് 8.5 ലക്ഷമാക്കിയതോടെ കഴിഞ്ഞവർഷം 2.6 ലക്ഷം രൂപക്ക് പഠിക്കാനായി ലഭിച്ച അവസരമാണ് ഇല്ലാതാകുന്നത്. 

മെറിറ്റ് ഉറപ്പുവരുത്താൻ സുപ്രീംകോടതിയും സർക്കാറും നീറ്റ് റാങ്ക് പട്ടികയെ കൂട്ടുപിടിച്ചപ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പി.ജി പഠനം കൈയെത്താദൂരത്തായി മാറി. ഇതുവഴി സാമൂഹികനീതിയും അട്ടിമറിക്കപ്പെടുന്നുവെന്നാണ് ആക്ഷേപം. നീറ്റ് റാങ്ക് പട്ടികയുടെ ചുവടുപിടിച്ച് നടപ്പാക്കിയ ഏകീകൃത ഫീസ് മാനേജ്മെൻറുകൾക്ക് നേട്ടവുമായി. കഴിഞ്ഞവർഷം വരെ സർക്കാർ അംഗീകരിച്ചുനൽകിയ ഫീസിലും ഉയർന്ന തുകയാണ് ഇത്തവണ ഏകീകൃത ഫീസ് ഘടനയിലൂടെ ഇവർക്ക് ലഭിക്കാൻ പോകുന്നത്. പി.ജി വിദ്യാർഥികളുടെ സ്റ്റൈപൻഡ് വർധിപ്പിച്ചുവെന്ന കാരണം നിരത്തിയാണ് സർക്കാർ ഫീസ് വർധനവിനെ ന്യായീകരിക്കുന്നത്. എന്നാൽ, വർധിപ്പിച്ച സ്റ്റൈപൻഡ് തുകക്ക് അനുസൃതമായല്ല ഫീസ് ഘടന വർധിപ്പിച്ചത്.  

പി.ജി, പി.ജി ഡിേപ്ലാമ സീറ്റുകളിലേക്കായി കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇൗ വർഷം രണ്ടു കോടി രൂപയെങ്കിലും ക്രിസ്ത്യൻ മെഡിക്കൽ കോളജുകൾക്ക് അധികമായി ലഭിക്കും. കഴിഞ്ഞവർഷം പി.ജി കോഴ്സുകൾക്ക് ആകെ ഫീസിനത്തിൽ നാല് കോളജുകൾക്കുമായി 14 കോടിയിൽപരം രൂപയാണ് ലഭിച്ചത്. ഇത് ഇൗ വർഷത്തെ ഫീസ് നിരക്ക് പ്രകാരം 16 കോടിയോളം രൂപ ലഭിക്കും. പി.ജി ഡിേപ്ലാമ കോഴ്സുകൾക്ക് കഴിഞ്ഞവർഷം ഒരു കോടിയിൽ അധികം രൂപ ഫീസിനത്തിൽ ലഭിച്ചപ്പോൾ ഇൗ വർഷം ഇത് ഒന്നരക്കോടിയിൽ അധികമായിരിക്കും. 

പി.ജി സീറ്റുകളിലെ ഫീസ് വർധന എം.ബി.ബി.എസ് ഫീസ് നിർണയത്തിലും പ്രതിഫലിക്കുമെന്നാണ് ആശങ്ക. സ്വാശ്രയ എം.ബി.ബി.എസ് പ്രവേശനം പൂർണമായും നീറ്റ് അടിസ്ഥാനപ്പെടുത്തിയാണ്. ഏകീകൃത ഫീസ് ഘടനയാണ് നടപ്പാക്കുക. കഴിഞ്ഞവർഷം അനുവദിച്ചതിെൻറ പതിന്മടങ്ങാണ് ഇത്തവണ മാനേജ്മെൻറുകൾ ആവശ്യപ്പെടുന്നത്. പി.ജി സീറ്റുകൾക്ക് വൻ ഫീസ് വർധനക്ക് സർക്കാർ സന്നദ്ധമായതോടെ എം.ബി.ബി.എസിലും ഇതേ തന്ത്രമാണ് മാനേജ്മെൻറുകൾ പയറ്റുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical pg
News Summary - medical pg seat fees increase
Next Story