Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ മെഡിക്കൽ കോളജിൽ...

തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ  രോഗിയുടെ വയറ്റിനുള്ളിൽ കൊടിൽ

text_fields
bookmark_border
തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ  രോഗിയുടെ വയറ്റിനുള്ളിൽ കൊടിൽ
cancel

മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയക്കുപയോഗിക്കുന്ന കൊടിൽ (ഫോർസെപ്സ്) കണ്ടെത്തി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുത്തു. 

കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മികച്ച പ്രവർത്തനം കാഴ്ചവെക്കുേമ്പാൾ അതിെൻറ ശോഭ കെടുത്തുന്ന സംഭവമാണ് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളജിൽ ഉണ്ടായത്. ഓട്ടോ ഡ്രൈവറായ കൂർക്കഞ്ചേരി സ്വദേശി മാളിയേക്കൽ ജോസഫ് പോളിെൻറ (55)വയറ്റിൽ നിന്നാണ് ശസ്ത്രക്രിയ നടത്തുമ്പോൾ വസ്തുക്കൾ എടുത്ത് മാറ്റിവെക്കാൻ ഉപയോഗിക്കുന്ന കൊടിൽ കണ്ടെടുത്തത്. മെഡിക്കൽകോളജിലെ സീനിയർ ഡോക്ടർ പോൾ ടി. ജോസഫാണ് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടർക്കെതിരെ മുഖ്യമന്ത്രി,ആരോഗ്യ മന്ത്രി, ജില്ലാ കലക്ടർ,തൃശൂർ എ.സി.പി എന്നിവർക്ക് പരാതി നൽകി. അതേസമയം, സംഭവത്തിൽ ഡോക്ടറുടെ പ്രതികരണം ലഭ്യമായില്ല.

മെഡിക്കൽ കോളജിലെ ജോലിക്കൊപ്പം സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തതിനെ തുടർന്ന് നടപടി നേരിട്ടയാളാണ് ഗ്യാസ്ട്രോ സർജനായ ഡോ. പോൾ. ടി. ജോസഫെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ജോസഫ് പോളിന് രണ്ട് ശസ്ത്രക്രിയകളാണ് നടത്തിയത്. ഇതിൽ ഏത് ശസ്ത്രക്രിയക്കിടെയാണ് ഉപകരണം വയറിനുള്ളിലിട്ട് തുന്നിച്ചേർത്തതെന്ന് വ്യക്തമായിട്ടില്ല.

മഞ്ഞപ്പിത്ത ചികിത്സക്കിടെ പാൻക്രിയാസിൽ തടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ജോസഫ് പോൾ മെഡിക്കൽ കോളജിലെത്തിയത്. അവിടുത്തെ ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഡോ. പോളിനെ വിളിച്ചു. തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ വന്ന് കാണാനായിരുന്നു ഡോ. പോളിെൻറ നിർദേശം. ഇതനുസരിച്ച് അവിടെയെത്തി ഡോ. പോളിനെയാണ് കണ്ടതെങ്കിലും ബില്ലിൽ ചികിത്സിച്ച ഡോക്ടറുടെ പേര് പി. അരുൺകുമാർ രാജ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയിൽ ഡോ. പോളിെൻറ പേര് പ്രദർശിപ്പിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. 

ഏപ്രിൽ 25നാണ് ഡോക്ടറെ കണ്ടത്. മേയ് അഞ്ചിന് ശസ്ത്രക്രിയയും നിശ്ചയിച്ചു. ശസ്ത്രക്രിയയിൽ കാര്യമായ പരിചരണം വേണമെങ്കിൽ പണം വേണമെന്ന് പറഞ്ഞ പ്രകാരം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തി 10,000 രൂപ നൽകി. മേയ് അഞ്ചിനായിരുന്നു ആദ്യ ശസ്ത്രക്രിയ. ശേഷം അണുബാധയുണ്ടെന്ന് പറഞ്ഞ് 12ന് വീണ്ടും ശസ്ത്രക്രിയ നടത്തി. മേയ് 30നാണ് ഡിസ്ചാർജ് ചെയ്തത്. 

രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ഡോക്ടർ പോളിനെ കാണാൻ പോയപ്പോൾ സി.ടി. സ്കാൻ എടുത്തു കാണിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ജൂലൈ ആറിന് വീണ്ടും അഡ്മിറ്റാകാൻ പറഞ്ഞു. പഴുപ്പ് ഉണ്ടെന്നും ജൂലൈ ഏഴിന് ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്നുമാണ് ഡോക്ടർ പറഞ്ഞത്. ഇതിൽ സംശയം തോന്നി ഒരു ലാബിൽ ചെന്ന് വയറിെൻറ എക്സ്റേ എടുത്തപ്പോളാണ് ശസ്ത്രക്രിയ ഉപകരണം ഉള്ളിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് വാങ്ങി ഒമ്പതിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുക്കുകയായിരുന്നു.   

തുടർന്ന് ഡോ. പോളിനെ ബന്ധപ്പെട്ടപ്പോൾ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും തെൻറ ഭാര്യയെയും ബന്ധുക്കളെയും അവഹേളിക്കുകയും ചെയ്തെന്ന് ജോസഫ് പറയുന്നു. തുടർന്ന് തെളിവുകൾ കാണിച്ചപ്പോൾ നഷ്ടപരിഹാരമായി 50,000 രൂപ നൽകാമെന്ന് പറഞ്ഞു. തുക നൽകുമ്പോൾ എക്‌സറേയും മറ്റും ഡോക്ടറെ എൽപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - medical negligence in Thrissur medical collage
Next Story