എം.ആർ.പി എഴുതാതെ മെഡിക്കൽ ഉപകരണം വിറ്റാൽ പിടിവീഴും
text_fieldsപാലക്കാട്: പരമാവധി ചില്ലറ വിൽപനവില പ്രദർശിപ്പിക്കാത്ത മെഡിക്കൽ ഉപകരണങ്ങളുടെ നിർമാതാക്കൾക്ക് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ (എൻ.പി.പി.എ) അന്ത്യശാസനം. മെഡിക്കൽ ഉപകരണങ്ങൾക്ക് പരമാവധി ചില്ലറ വിൽപന വില (എം.ആർ.പി) പ്രദർശിപ്പിക്കണമെന്ന സർക്കാർ ചട്ടം പല കമ്പനികളും പാലിക്കുന്നില്ലെന്നും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും എൻ.പി.പി.എ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അവസരം മുതലെടുത്ത് ചില്ലറ വിൽപനക്കാർ രോഗികളെ പിഴിയുകയാണ്.
ഇത്തരം ഉപകരണങ്ങൾ േതാന്നിയ വിലക്ക് വിറ്റ് കൊള്ളലാഭമാണ് വിതരണക്കാരും ആശുപത്രി നടത്തിപ്പുകാരും ഫാർമസികളും ഉണ്ടാക്കുന്നത്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരം നോട്ടിഫൈ ചെയ്ത മെഡിക്കൽ ഉപകരണങ്ങളെ ഒൗഷധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചികിത്സയുമായി ബന്ധപ്പെട്ട് സാർവത്രികമായി ഉപയോഗത്തിലുള്ള ചില ഉപകരണങ്ങൾക്കുപോലും എം.ആർ.പി പ്രദർശിപ്പിക്കുന്നില്ല. ഇറക്കുമതി ചെയ്യപ്പെട്ടതുൾപ്പെടെയുള്ള ഉപകരണങ്ങൾ ഇക്കൂട്ടത്തിലുണ്ട്. കേന്ദ്ര സർക്കാർ 22 മെഡിക്കൽ ഉപകരണങ്ങളെ ഒൗഷധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇവയെ 2013ലെ ഡ്രഗ്സ് പ്രൈസ് കൺേട്രാൾ ഒാർഡർ (ഡി.പി.സി.ഒ) പ്രകാരം നോൺ ഷെഡ്യൂൾഡ് ഫോർമുലേഷൻ ഒൗഷധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും അവശ്യസാധന നിയമത്തിെൻറ പരിധിയിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇത്തരം ഉപകരണങ്ങളുടെ വിൽപ്പന ഡി.പി.സി.ഒ മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണമെന്ന് എൻ.പി.പി.എ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഡിസ്പോസബിൾ സിറിഞ്ച്, ഡിസ്പോസബിൾ നീഡിൽ, എച്ച്.െഎ.വി പരിശോധനക്കുള്ള ഉപകരണങ്ങൾ, കത്തീറ്റർ, ഇൻട്രാഒാകുലാർ ലെൻസ്, കൃത്രിമ ഹൃദയവാൾവ്, ഒാർത്തോ ഉപകരണങ്ങൾ, രക്ത ബാഗുകൾ, സ്റ്റെൻറുകൾ, ഇൻട്ര യൂട്രസ് ഉപകരണങ്ങൾ, ബോൺ സിമൻറ്, കോണ്ടം തുടങ്ങിയവയെ ഒൗഷധങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റെൻറുകൾ, കോണ്ടം, ഇൻട്ര യൂട്രസ് ഉപകരണങ്ങൾ എന്നിവ ഡ്രഗ്സ് പ്രൈസ് കൺേട്രാൾ ഒാർഡർ പ്രകാരം െഷഡ്യൂൾഡ് ഡ്രഗ്സിൽ ഉൾപ്പെടുത്തിയതും വില നിയന്ത്രണം ബാധകമായതുമാണ്. മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന ഡീലർമാരും ചില്ലറ വിൽപന വ്യാപാരികളും വിലവിവര പട്ടിക പ്രദർശിപ്പിക്കണം.
ഡ്രഗ്സ് പ്രൈസ് കൺേട്രാൾ ഒാർഡർ പാലിക്കാത്ത നിർമാതാക്കൾക്കും വിതരണക്കാർക്കും ചില്ലറ വിൽപനക്കാർക്കുമെതിരെ അവശ്യവസ്തു നിയമപ്രകാരവും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരവും കർശന നടപടി ഉണ്ടാവുമെന്ന് എൻ.പി.പി.എ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.