Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്നാക്കക്കാർക്ക്...

മുന്നാക്കക്കാർക്ക് നൽകിയത് സംവരണ വിഭാഗങ്ങളുടെ സീറ്റ് കവർന്നെടുത്ത്; മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു

text_fields
bookmark_border
മുന്നാക്കക്കാർക്ക് നൽകിയത് സംവരണ വിഭാഗങ്ങളുടെ സീറ്റ് കവർന്നെടുത്ത്; മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു
cancel

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിൽ ഇതര സംവരണ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് കവർന്നെടുത്താണ് മുന്നാക്ക സംവരണത്തിന് നൽകിയതെന്ന് വ്യക്തം. വഴിവിട്ട് നൽകിയ സീറ്റുകൾ തിരിച്ചുപിടിച്ചപ്പോൾ അവക്ക് ദലിത്, പിന്നാക്ക വിഭാഗങ്ങളാണ് അവകാശികളായത്. 22 എം.ബി.ബി.എസ് സീറ്റുകളാണ് ഇതുവഴി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അധികമായി ലഭിച്ചത്.

മറ്റാരുടെയും അവകാശം കവർന്നല്ല മുന്നാക്ക സംവരണം നടപ്പാക്കിയതെന്ന മുഖ്യമന്ത്രിയുടെയും സർക്കാറിെൻറയും വാദം പൊളിയുന്ന കണക്കുകളാണ് വെള്ളിയാഴ്ച രാത്രി പ്രസിദ്ധീകരിച്ച മെഡിക്കൽ അലോട്ട്മെൻറിലൂടെ പുറത്തുവന്നത്. എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട 21 എം.ബി.ബി.എസ് സീറ്റുകളാണ് കഴിഞ്ഞവർഷം മുന്നാക്ക സംവരണത്തിനായി നീക്കിവെച്ചതെന്ന് വ്യക്തമായി.

കഴിഞ്ഞവർഷം 130 സീറ്റാണ് ശതമാനം പരിഗണിക്കാതെ മുന്നാക്കക്കാർക്ക് നീക്കിവെച്ചത്. പത്ത് ശതമാനം സംവരണമുള്ള എസ്.സി/എസ്.ടി വിഭാഗത്തിന് 105 സീറ്റും ഒമ്പത് ശതമാനമുള്ള ഇൗഴവ വിഭാഗത്തിന് 94 സീറ്റും എട്ട് ശതമാനം സംവരണമുള്ള മുസ്ലിം വിഭാഗത്തിന് 84 സീറ്റും നൽകിയപ്പോഴാണ് 12.35 ശതമാനം സീറ്റ് മുന്നാക്ക വിഭാഗത്തിന് നീക്കിവെച്ചത്. അതായത് കഴിഞ്ഞവർഷം സംവരണ വിഭാഗങ്ങൾക്ക് കൂടി അവകാശപ്പെട്ട സർക്കാർ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ തിരിമറിയിലൂടെ മുന്നാക്കക്കാർക്ക് മറിച്ചുനൽകിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം 130 സീറ്റ് ലഭിച്ച മുന്നാക്ക സംവരണത്തിന് ഇത്തവണ 109 സീറ്റുകളാണ് ലഭിച്ചത്..


കഴിഞ്ഞവർഷം 105 സീറ്റുണ്ടായിരുന്ന എസ്.സി/എസ്.ടി വിഭാഗത്തിന് 110 ആയി ഉയർന്നു. ഇൗഴവ വിഭാഗത്തിന് 94 സീറ്റുണ്ടായിരുന്നത് 99 ആയും മുസ്ലിം വിഭാഗത്തിന് 89 ആയും ഉയർന്നു. ഒരുശതമാനം സംവരണമുള്ള വിഭാഗങ്ങളുടെ പോലും സീറ്റാണ് മുന്നാക്ക സംവരണത്തിനായി സർക്കാർ കഴിഞ്ഞവർഷം കവർന്നെടുത്തത്. നേരത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ 60 ശതമാനമായിരുന്നെങ്കിൽ ഇൗ വർഷത്തോടെ അത് 50 ശതമാനമായി മാറി

മെറിറ്റിൽ പിറകിലുള്ളവർക്ക് കയറിപ്പറ്റാനുള്ള വഴിയടഞ്ഞു

തിരുവനന്തപുരം: മുന്നാക്ക സംവരണത്തിെൻറ ബലത്തിൽ കഴിഞ്ഞ വർഷം 8416ാം റാങ്കുകാരന് വരെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചപ്പോൾ ഇൗ വർഷം 2482ാം റാങ്കുവരെയാണ് ആദ്യഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചത്.

റാങ്ക് പട്ടികയിൽ ഏറെ പിറകിൽ നിൽക്കുന്നവർക്ക് പോലും പ്രവേശനം ലഭിക്കുന്ന തരത്തിലാണ് കഴിഞ്ഞ വർഷം 130 സീറ്റുകൾ അനുവദിച്ചത്. ഇത്തവണ അധിക സീറ്റുകൾ പിൻവലിച്ച് 109 ആയി കുറച്ചതും അലോട്ട്മെൻറ് പട്ടികയിലെ അവസാന റാങ്ക് ഉയരാൻ കാരണമായി. എന്നാലും മുസ്ലിം, ഇൗഴവ വിഭാഗങ്ങളെ അപേക്ഷിച്ച് റാങ്ക് പട്ടികയിൽ പിറകിൽ നിൽക്കുന്നവർക്ക് തന്നെയാണ് സർക്കാർ മെഡിക്കൽ കോളജിൽ അലോട്ട്െമൻറ് ലഭിച്ചത്.

ഇൗഴവ വിഭാഗത്തിൽനിന്ന് സർക്കാർ കോളജിൽ അലോട്ട്മെൻറ് ലഭിച്ച അവസാന റാങ്ക് 1495ഉം മുസ്ലിം വിഭാഗത്തിൽ 980ഉം പിന്നാക്ക ഹിന്ദു വിഭാഗത്തിൽ ഇത് 1563ഉം ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ews reservationmedical ews reservation
Next Story