മെഡിക്കൽ ഉപകരണ വിതരണക്കാരുടെ സമരം; കോഴിക്കോട്ട് ചർച്ച വിജയം
text_fieldsകോഴിക്കോട്: വിവിധ വകുപ്പുകളിൽ നിന്നുള്ള കുടിശ്ശിക തീർത്തു കിട്ടാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജുകള ിൽ സ്റ്റെൻറ് ഉൾപ്പെടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങളുടെ വിതരണം നിർത്തി വെച്ച തീരുമാനത്തിൽ നിന്ന് കോഴിക്കോ ട്ടെ വിതരണക്കാർ പിൻമാറി. കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ജില്ലാ കലക്ടർ നടത ്തിയ ചർച്ചയെ തുടർന്നാണ് പിൻമാറ്റം.
കുടിശ്ശിക ഒരാഴ്ചക്കകം നൽകാമെന്ന് കലക്ടർ നൽകിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. മെയ് 31നായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ സ്റ്റെൻറ് വിതരണം നിർത്തിവെക്കാൻ വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്. തുടർന്ന് ജൂൺ പത്ത് മുതൽ അവർ വിതരണം നിർത്തിവെക്കുകയും ചെയ്തു. ഇതേതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ആൻജിയോ പ്ലാസ്റ്റി താത്ക്കാലികമായി നിർത്തി വെച്ചിരുന്നു. രോഗികൾക്ക് പുറത്തു നിന്ന് മരുന്ന് വാങ്ങേണ്ടിയും വന്നു.
ട്രൈബൽ, കാരുണ്യ, ആർ.എസ്.ബി.വൈ തുടങ്ങിയവയിൽ നിന്നാണ് പണം ലഭിക്കാനുള്ളതെന്നും പണം നൽകാമെന്നുള്ള കലക്ടറുടെ ഉറപ്പിൽ സംതൃപ്തരാണെന്നും കോഴിക്കോട്ടെ വിതരണക്കാർ പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് ആരോഗ്യ മന്ത്രി ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് കലക്ടർ വിതരണക്കാരുമായി ചർച്ച നടത്തിയത്.
ആകെ കിട്ടാനുള്ള 100 കോടിയോളം രൂപയിൽ 40 കോടി രൂപ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് ലഭിക്കാനുള്ളതെന്ന് വിതരണക്കാർ വ്യക്തമാക്കി. കുടിശ്ശിക തീർത്തില്ലെങ്കിൽ ജൂലൈ ആറ് മുതൽ വിതരണം നിർത്താൻ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കൽ ഇംപ്ലാൻറ്സ് ആൻഡ് ഡിസ്പോസിബ്ൾ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.