Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിലക്ക് മാധ്യമ...

വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം -മീഡിയവൺ

text_fields
bookmark_border
വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം -മീഡിയവൺ
cancel

കോഴിക്കോട്: മീഡിയവൺ ടി.വിയുടെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ് നമായ കടന്നുകയറ്റമാണെന്ന് മീഡിയവൺ എഡിറ്റർ ഇൻ ചീഫ് സി.എൽ. തോമസ്. ഡൽഹിയിൽ അരങ്ങേറിയ ആസൂത്രിത വംശഹത്യ ശ്രമം ക ൃത്യമായി റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചതിെൻറ പേരിലുള്ള നടപടി ഖേദകരവും പ്രതിഷേധാർഹവുമാെണന്ന് അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.

ആർ.എസ്.എസിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചുവെന്നത് സംപ്രേഷണം നിർത്തിവെക്കാന ുള്ള കാരണമായി വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം റിപ്പോർട്ടുകളിൽ പരാമർശിച്ചതും അതിെൻറ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊ ലീസ് തയ്യാറായില്ലെന്ന് റിപ്പോർട്ട് ചെയ്തതും സാമുദായിക സൗഹൃദം തകർക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാ ണ്. ഇത് സ്വതന്ത്രമായ മാധ്യമപ്രവർത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ്. അടിയന്തരാവസ് ഥക്കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ഈ ജനാധിപത്യവിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയവൺ ടി. വിയുടെ തീരുമാനമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഹീനതന്ത്രം –കോടിയേരി
എഷ്യാനെറ്റ് ന്യൂസ്‌, മീ ഡിയവൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വര ുതിയിൽ നിർത്താനുള്ള ഹീനതന്ത്രമാണിത്. അക്രമം നടത്തിയ വർഗീയശക്തികൾക്ക് എതിരെ യോ നിഷ്‌ക്രിയത്വം പാലിച്ച ഡൽഹി പൊലീസിനെതിരെയോ ചെറുവിരൽ അനക്കാത്തവരാണ് മാധ്യമ ങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന്‌ ഭൂഷണമല്ല.

ഫാഷിസ്റ്റ് രീതി -ചെന്നിത്തല
സംപ്രേഷണം രണ്ടു ദിവസത്തേക്ക് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയെ ജനാധിപത്യസ്നേഹികൾ ഒറ്റക്കെട്ടായി എതിർക്കണം. ഡൽഹി കലാപത്തിെൻറ വസ്തുതകൾ പുറംലോകത്തെ അറിയിച്ചതിൽ കലിപൂണ്ട ബി.ജെ.പി സർക്കാറിെൻറ പ്രതികാരനടപടിയാണിത്. സത്യസന്ധമായ മാധ്യമപ്രവർത്തനം തടയുന്നത് ഫാഷിസ്റ്റ് രീതിയാണ്.

പ്രതിഷേധിക്കണം- മന്ത്രി കെ. കെ. ശൈലജ
സ്വാർഥ താൽപര്യങ്ങളിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള കുതന്ത്രമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഫാഷിസ്റ്റ് രീതിയിലേക്ക് ഭരണകൂടത്തെ എത്തിക്കാനുള്ള കേന്ദ്ര നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായ പ്രതിഷേധത്തിന് ഇറങ്ങണം. ഫാഷിസ്റ്റ് ഭരണത്തിനു കീഴിൽ പണയംവെക്കാത്ത മാധ്യമ ധർമ ധീരതയുടെ അടയാളമായി മാധ്യമങ്ങൾ മാറുകതന്നെ ചെയ്യും.

ഫാഷിസത്തിെൻറ ഭീകര മുഖം –മുല്ലപ്പള്ളി
വിലക്ക് ഫാഷിസത്തിെൻറ ഭീകരമുഖം പ്രകടമാക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് ജനതയുടെ വായ്മൂടിക്കെട്ടുന്നതിന് തുല്യമാണ്. നിർഭയവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനത്തെ വരുതിയിലാക്കാനാണ് ശ്രമം. സ്വതന്ത്ര മാധ്യമപ്രവർത്തനം ഇല്ലാതാക്കാനുള്ള ഏതു ശ്രമവും പരാജയപ്പെടുത്തണം. ഫാഷിസ്റ്റ് ഭീകരതക്കെതിരെ ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

അടിയന്തരാവസ്ഥയെ വെല്ലുന്നത് -കാനം
ഏഷ്യാനെറ്റിെൻറയും മീഡിയവണിെൻറയും സംപ്രേഷണം നോട്ടീസുപോലും നൽകാതെ നിർത്തിവെപ്പിച്ച കേന്ദ്രസർക്കാർ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഡൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിെൻറ പേരിലാണ് നടപടി. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണിത്.

നിരോധനം പിന്‍വലിക്കണം –കെ.പി.എ. മജീദ്
ചാനലുകള്‍ രണ്ടുദിവസത്തേക്ക് നിരോധിച്ചത് വരാനിരിക്കുന്ന കടുത്ത ജനാധിപത്യ ധ്വംസനത്തിലേക്കുള്ള സൂചനയാണെന്നും അപലപനീയമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ദുഷ്ടചെയ്തികള്‍ മറച്ചുപിടിക്കാമെന്നാണ് കേന്ദ്ര ഭരണകൂടത്തിെൻറ വ്യാമോഹം.

മാധ്യമ സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുന്നു –ഹമീദ് വാണിയമ്പലം
ഡൽഹിയിലെ വംശഹത്യ മറച്ചുപിടിക്കാന്‍ സംഘ്പരിവാര്‍ മാധ്യമ സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സംഘ്പരിവാര്‍ ഭീകരതയാണ് രാജ്യത്ത് നടമാടുന്നത്. ഡല്‍ഹിയില്‍ വംശീയാതിക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കള്‍ക്കെതിരായ വാര്‍ത്ത നല്‍കിയതും കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരികയും ചെയ്തതിനുള്ള പ്രതികാരമായാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നേരിനും സത്യത്തിനും ഒപ്പം ആര്‍ജവത്തോടെ നിലയുറപ്പിച്ച മാധ്യമ പ്രവര്‍ത്തകരോടൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊള്ളും.

കൂട്ടായ പ്രതിഷേധം വേണം- മടവൂർ
ഏഷ്യാനെറ്റ്, മീഡിയവൺ ചാനലുകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയ സംഭവം അപലപനീയമാണെന്ന് കെ.എൻ.എം വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂർ പറഞ്ഞു. ഒരിക്കലും അരുതാത്ത നീക്കമാണ് കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായത്. ഇതിനെതിരെ കൂട്ടായ പ്രതിഷേധം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്‌ടിക്കാൻ ശ്രമം –കെ.യു.ഡബ്ല്യു.ജെ
ഡൽഹി കലാപം റിപ്പോർട്ടുചെയ്‌തതിന്‌ ഏഷ്യാനെറ്റ്‌, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവെപ്പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്‌ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്‌ടിക്കാനാണ്‌ ശ്രമം. വാർത്ത റിപ്പോർട്ടു ചെയ്‌തതിെൻറ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത്‌ മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റമാണ്‌. മാധ്യമങ്ങൾ തങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടുചെയ്‌താൽ മതിയെന്ന നിലപാട്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. ഇത്‌ ആർക്കും അംഗീകരിക്കാനുമാകില്ല. കേന്ദ്രസർക്കാർ നടപടി അടിയന്തരമായി പിൻവലിക്കണം. സംപ്രേഷണം നിർത്തിവെപ്പിച്ച നടപടിക്കെതിരെ ശനിയാഴ്‌ച സംസ്ഥാനത്ത്‌ മാധ്യമപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ പ്രസിഡൻറ് കെ.പി. െറജിയും ജനറൽ സെക്രട്ടറി ഇ.എസ്‌. സുഭാഷും പ്രസ്‌താവനയിൽ പറഞ്ഞു.

മലയാളം ചാനൽ ഡൽഹിയിൽ കലാപം പരത്തുമോ ?-ശശി തരൂർ
മലയാളത്തിലുള്ള ചാനലുകൾക്ക് എങ്ങനെയാണ് ഡൽഹിയിൽ വർഗീയ അസ്വസ്ഥത പരത്താനാവുക? അതേസമയം, നഗ്നമായ രീതിയിൽ പ്രോപഗണ്ട നടത്തുന്ന ചാനലുകൾ വാർത്തകളിൽ കൃത്രിമം കാണിച്ചിട്ടും നടപടിയൊന്നുമില്ല.

കുഴലൂത്തുകാർക്കെതിരെ നടപടിയുണ്ടോ ? –രാജ്ദീപ് സർദേശായ്
ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന് മലയാളം ചാനലുകളായ ഏഷ്യാനെറ്റിനെയും മീഡിയവണിനെയും 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ചിരിക്കുന്നു. സർക്കാർ ‘വക്താക്കളായ’ വാർത്ത ചാനലുകൾക്കെതിരെ എന്തെങ്കിലും നടപടിയുണ്ടോ?

അപ്രഖ്യാപിത അടിയന്തരാവസ്ഥ –കെ.സി. വേണുഗോപാൽ
മോദി സർക്കാർ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡൽഹി കലാപത്തിെൻറ നേർക്കാഴ്ചകൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയതിന് പ്രതികാര നടപടിയെന്നോണം രണ്ടു മലയാള വാർത്ത ചാനലുകളെ വിലക്കിയ നടപടി കേന്ദ്ര സർക്കാരിെൻറ ഫാഷിസ്റ്റ് നടപടികളുടെ തുടർച്ചയാണ്. വിലക്കപ്പെട്ട ചാനലുകളുടെ ഓഫിസുകൾക്കു മുന്നിൽ സംഘ്പരിവാർ സംഘടനകൾ പടക്കംപൊട്ടിച്ച് ആഘോഷം നടത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. കലാപത്തിന് പിന്നിൽ കേന്ദ്രത്തിന് എന്തോ മറയ്ക്കാനുണ്ടെന്നതിനു തെളിവാണ് ഈ നടപടികളെന്നും മാധ്യമ സ്വാതന്ത്ര്യം ചവിട്ടിയരക്കുന്ന നടപടികൾ അനുവദിക്കാനാവില്ലെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.

ഫാഷിസം പടിവാതിൽക്കൽ -െഎ.എൻ.എൽ
ഡൽഹിയിൽ നടന്ന അതിനിഷ്ഠുരമായ കൂട്ടക്കൊലയും കൂട്ട നശീകരണവും വസ്തുനിഷ്ഠമായി സംപ്രേഷണം ചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയവൺ ചാനലുകൾക്ക് ഏർപ്പെടുത്തിയ 48 മണിക്കൂർ വിലക്ക് ഫാഷിസം പടിവാതിൽ കടന്ന് എത്തിയതിെൻറ വിളംബരമാണെന്ന് െഎ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

ആരും സത്യം പറയാതിരിക്കാനുള്ള ‘മുൻകരുതൽ’ -ഡി.വൈ.എഫ്.ഐ
രണ്ട് ദൃശ്യമാധ്യമങ്ങൾക്ക് 48 മണിക്കൂർ വിലക്കേർപ്പെടുത്തിയ ബി.ജെ.പി സർക്കാർ നടപടി ജനാധിപത്യ മൂല്യങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ കടന്നാക്രമണമാണ്. നിർഭയ വാർത്തകളാണ് ഒരു പരിധിവരെ ഡൽഹിയിൽ ഇരകൾക്ക് ആശ്വാസമായത്. പൊലീസിനെ നടപടികൾക്ക് പ്രേരിപ്പിച്ചതും മാധ്യമ ഇടപെടലുകളായിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയെപ്പോലെ പദ്ധതിയിട്ടിരുന്നെങ്കിലും അക്രമങ്ങൾ തുടരാതിരുന്നതിൽ നിർഭയ മാധ്യമ ഇടപെടലുകൾക്ക് വലിയ പങ്കുണ്ടായിരുന്നു. ഇത്തരം സന്ദർഭങ്ങൾ രാജ്യത്ത് ആവർത്തിച്ചാൽ ആരും സത്യം വിളിച്ചുപറയാതിരിക്കാനുള്ള ‘മുൻകരുതലാണ്’ ഈ നടപടി.

കെ.എൻ.ഇ.എഫ് പ്രതിഷേധിച്ചു
കേന്ദ്ര നടപടിയില്‍ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷൻ ശക്തമായി പ്രതിഷേധിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് െഫഡറേഷൻ സംസ്ഥാന പ്രസിഡൻറ് എം.സി. ശിവകുമാര്‍, ജനറല്‍ സെക്രട്ടറി സി.ഇ. മോഹനന്‍ എന്നിവര്‍ പത്രക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaonekerala newsmalayalam newsindia newsmediaban
News Summary - mediaone telecasting ban; Reacting on mediaban -Kerala News
Next Story