Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ് ലിം ലീഗിലെ കലഹം:...

മുസ് ലിം ലീഗിലെ കലഹം: പറയാനുള്ളത് പാർട്ടിയിൽ പറയുമെന്ന് എം.സി. മായിൻഹാജി

text_fields
bookmark_border
MC Mayin Haji
cancel

മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിയെ ഹൈദരലി തങ്ങളുടെ മകനും യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ വിമർശിച്ച സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എം.സി. മായിൻഹാജി. പറയാനുള്ളത് പാർട്ടി ഫോറത്തിൽ പറയുമെന്ന് മായിൻഹാജി പ്രതികരിച്ചു.

താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. എന്‍റെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല. പാർട്ടിയിൽ തിരുത്തൽ വേണോ എന്ന ചോദ്യത്തിന് അച്ചടക്കം ലംഘിക്കാനില്ലെന്ന് മായിൻഹാജി മറുപടി നൽകി.

അതേസമയം, കുഞ്ഞാലിക്കുട്ടിക്കെതിരായ മുഈനലി തങ്ങളുടെ വിമർശനം നാളെ ലീഗ് നേതൃയോഗം ചർച്ച ചെയ്യും.

ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു മുന്നിൽ വരുത്തിയതിന് ആസ്പദമായ കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം പി.കെ. കുഞ്ഞാലിക്കുട്ടിക്കാണെന്നാണ് മുഈനലി തങ്ങൾ ആരോപിച്ചത്. പാർട്ടി പത്രമായ ചന്ദ്രികക്കെതിരായ ആേരാപണങ്ങളുടെ നിജഃസ്ഥിതി വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ ലീഗി‍െൻറ അഭിഭാഷക വിഭാഗമായ കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് ഷായോടൊപ്പം പങ്കെടുത്താണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ആഞ്ഞടിച്ചത്.

40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹം പല തവണ മത്സരിച്ചപ്പോൾ ചെലവാക്കിയ ഫണ്ടിന് കണക്കില്ല. പാർട്ടി ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പിതാവ് ഹൈദരലി തങ്ങൾ മാനസിക സമ്മർദങ്ങൾക്കടിപ്പെട്ടാണ് രോഗാവസ്ഥയിലായതെന്നും മുഈനലി വികാരാധീനനായി വിശദീകരിച്ചു.

പാർട്ടി രക്ഷപ്പെടണമെങ്കിൽ കാതലായ പുനർവിചിന്തനം ആവശ്യമാണ്. പഴയ അവസ്ഥയിലേക്ക് പാർട്ടിയെ തിരികെ കൊണ്ടുപോകേണ്ടതുണ്ട്. ഇതിന് ആരും മുന്നിട്ടിറങ്ങിയില്ലെങ്കിൽ പിതാവി‍െൻറ അവസ്ഥയാവും ഉണ്ടാവുക. പാണക്കാട് കുടുംബത്തി‍ന്‍റെ ചരിത്രത്തിൽ ഇത്തരം സാമ്പത്തിക ആരോപണത്തിനു മുന്നിൽ നിൽക്കേണ്ടി വന്നിട്ടില്ലെന്നും മുഈനലി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyMC Mayin HajiMuslim LeagueMueen Ali Thangal
News Summary - MC Mayin Haji react to Muslim League Internal Issues
Next Story