Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബലാത്സംഗ പരാതി:...

ബലാത്സംഗ പരാതി: ഭീഷണിപ്പെടുത്തിയും വ്യാജകേസുകൾ ചമച്ചും സമ്മർദത്തിലാക്കാൻ ശ്രമം -മയൂഖാ ജോണി

text_fields
bookmark_border
mayookha johny
cancel

തൃശൂർ: ആളൂർ പീഡനക്കേസിലെ ഇരയെയും തന്നെയും ഭീഷണിപ്പെടുത്തിയും വ്യാജകേസുകൾ നൽകിയും സമ്മർദത്തിലാക്കുന്നുവെന്നാരോപിച്ച് ഒളിമ്പ്യൻ മയൂഖാ ജോണി. പ്രതിയുടെ കൂട്ടാളികളാണിതിന് പിന്നിലെന്നും അവർ ആരോപിച്ചു.

കേസിൽനിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ അപായപ്പെടുത്തുമെന്ന ഭീഷണി ഉണ്ടായപ്പോഴെല്ലാം ലോക്കൽ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ, മൊഴി രേഖപ്പെടുത്താനോ കേസ് രജിസ്റ്റർ ചെയ്യാനോ പൊലീസ് തയാറായില്ലെന്നും മയൂഖ ആരോപിക്കുന്നു. പ്രതിയെ സഹായിക്കുന്ന നടപടിക്കെതിരെ ഡി.ജി.പി, അഡീഷനൽ ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് അവർ അറിയിച്ചു.

കഴിഞ്ഞ ജൂൺ 28നാണ് സുഹൃത്ത് ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി ഒളിമ്പ്യൻ മയൂഖ ജോണി രംഗത്തു വന്നത്. 2016 ജൂലൈ ഒമ്പതിനാണ് ചാലക്കുടി സ്വദേശിനിയായ പെൺകുട്ടി പീഡനത്തിനിരയായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽപക്കത്തെ വില്ലയിൽ താമസിക്കുന്ന ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടിൽ കയറി മാനഭംഗപ്പെടുത്തുകയും നഗ്ന വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. അവിവാഹിതയായതിനാൽ മാനഹാനി ഭയന്ന് അന്ന് പൊലീസിൽ പരാതിപ്പെട്ടില്ല. എന്നാൽ, അയാൾ നഗ്ന വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തലും ഫോണിലൂടെ ശല്യവും തുടർന്നു. 2018ൽ പെൺകുട്ടി വിവാഹിതയായ ശേഷവും ഇതായിരുന്നു അവസ്ഥ.

തുടർന്ന് ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും മയൂഖയ്ക്ക് അറിയുമെന്നും തെളിവുകളുണ്ടെന്നും പെൺകുട്ടി പ്രതിയോട് പറഞ്ഞു. തുടർന്ന് 2018ൽ ഇടപ്പള്ളിയിലെ ഗ്രാൻഡ് മാളിൽ തന്നെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി മയൂഖ പറഞ്ഞു. 2020ൽ പ്രതി ഇരയുടെ താമസസ്ഥലത്ത് ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി. തുടർന്ന് ഭർത്താവിെൻറ നിർദേശപ്രകാരം 2021 മാർച്ചിൽ തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിക്ക് പരാതി നൽകി. ചാലക്കുടി മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടക്കത്തിൽ പിന്തുണ നൽകിയിരുന്ന പൊലീസ് പിന്നീട് ഇരയെ നിരുത്സാഹപ്പെടുത്തിയെന്ന് മയൂഖ പറഞ്ഞു.

വനിത കമീഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും അധ്യക്ഷ എം.സി. ജോസഫൈൻ പ്രതിക്കുവേണ്ടി ഇടപെട്ടതായി വിവരം ലഭിച്ചു. കേസെടുക്കരുതെന്ന് പൊലീസിന് അവർ നിർദേശം നൽകിയിരുന്നതായും മയൂഖ പറയുന്നു. പ്രതിക്കുവേണ്ടി കഴിഞ്ഞ മന്ത്രിസഭയിലെ ഒരുമന്ത്രിയും ഇടപെട്ടിരുന്നു. ഒരു ബിഷപ്പിന്‍റെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയുള്ള പ്രതി സ്വതന്ത്രനായി നടക്കുകയാണ്.

മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പിറ്റേന്നുതന്നെ സി.ഐ തന്‍റെ മൊഴിയെടുത്തു. എന്നാൽ, തെളിവില്ലാത്തതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് പിന്നീടറിയിച്ചു. പ്രതിയുടെ മൊബൈൽ ഫോണും സി.സി.ടി.വി ദൃശ്യങ്ങളും പിടിച്ചെടുത്ത് പരിശോധിക്കണമെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മയൂഖ ആവശ്യപ്പെട്ടിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെ മൂരിയാട് എംപറർ ഓഫ് ഇമ്മാനുവൽ പ്രസ്ഥാനത്തിന്‍റെ മുൻ ട്രസ്റ്റി സാബുവിന്‍റെ പരാതിയിൽ മയൂഖ ഉൾപ്പെടെ 10 പേർക്കെതിരെ ആളൂർ പൊലീസ് അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്തു. പീഡനക്കേസിലെ പരാതിക്കാരിയുടെ വീട്ടിൽ താൻ ഭീഷണി നോട്ടീസ് കൊണ്ടുപോയിട്ടു എന്ന് മയൂഖ ജോണി ആരോപിച്ചതായും ഇത് അപകീർത്തികരമാണെന്നും സാബു പരാതിയിൽ പറഞ്ഞിരുന്നു.

ഇതിനിടെ, പരാതി ഉന്നയിച്ച മയൂഖ ജോണിക്ക് വധഭീഷണി ഉണ്ടായി. സുഹൃത്തിനെ പീഡിപ്പിച്ചെന്ന കേസുമായി മുന്നോട്ടു പോയാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്തിൽ ഭീഷണിപ്പെടുത്തിയത്. സുഹൃത്തിനുണ്ടായ അനുഭവം മയൂഖ ജോണിക്കും ഉണ്ടാകും എന്ന തരത്തിലെ പരാമർശവും കത്തിലുണ്ടായിരുന്നു.

മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. മയൂഖയുടെയും സുഹൃത്തിന്‍റെയും പരാതികളിൽ നേരത്തേ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മൂന്നു കേസുകളും ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. മൂന്ന് കേസുകളും ചേർത്താകും ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

ഭീഷണി നിലനിൽക്കുന്നതിനാൽ മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം നല്‍കാന്‍ കഴിഞ്ഞദിവസം ചേർന്ന വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. ആരോപണവിധേയനില്‍നിന്നും വധഭീഷണിക്കത്ത് ലഭിച്ചതിനാൽ സംരക്ഷണം ആവശ്യപ്പെട്ട് മയൂഖ ജോണി നല്‍കിയ പരാതിയിലാണ് നടപടി.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്കാണ് സംരക്ഷണ ചുമതല. സാക്ഷി വിസ്താരത്തിനും മറ്റും കോടതിയിലേക്ക് പോകേണ്ടി വന്നാല്‍ മയൂഖയുടെ സുരക്ഷക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. മയൂഖ താമസിക്കുന്ന വീടിെൻറ പരിസരത്ത് സുരക്ഷ ഉറപ്പുവരുത്താൻ ആളൂര്‍ സ്‌റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

സുപ്രീംകോടതി വിധിപ്രകാരം ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഗൗരവതരമായ കേസുകളിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം കമ്മിറ്റികള്‍ രൂപവത്കരിച്ചത്.

തൃശൂർ ജില്ലയിലെ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്‍മാനും തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിയുമായ പി.ജെ. വിന്‍സൻറിെൻറ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മെമ്പര്‍ സെക്രട്ടറിയും ജില്ല ഗവണ്‍മെൻറ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ കെ.ഡി. ബാബു, കമീഷണർ ആർ. ആദിത്യ, റൂറൽ എസ്.പി ജി. പൂങ്കുഴലി എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mayookha JohnyRape cas
News Summary - Mayookha Johny's Friend's Rape Case
Next Story