മായിൻ ഹാജിയുടെ നടപടി: പാണക്കാട് തങ്ങൾ നിലപാട് വ്യക്തമാക്കണം - െഎ.എൻ.എൽ
text_fieldsകോഴിക്കോട്: ഇബ്രാഹിം സുലൈമാൻ സേട്ടുവിനെ തീവ്രവാദിയായി ചിത്രീകരിച്ച മുസ്ലിംലീഗ് നേതാവ് എം.സി. മായിൻ ഹാജിയുടെ നടപടിയെക്കുറിച്ചു മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിലപാട് വ്യക്തമാക്കണമെന്ന് െഎ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി എ.പി. അബ്ദുൽ വഹാബ്. സംഘ്പരിവാറിേൻറതായി അറിയപ്പെടുന്ന ചാനലിൽ നടന്ന ചർച്ചയിലാണ് ഇബ്രാഹിം സുലൈമാൻ സേട്ടുവിെൻറ പേര് തീവ്രവാദി പട്ടികയിലേക്ക് ലീഗിെൻറ വക്താവ് വലിച്ചിഴച്ചത്.
രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കുവേണ്ടി തെൻറ ജീവിതം സമർപ്പിച്ച സേട്ടുവിനെ സംശുദ്ധ വ്യക്തിജീവിതത്തിെൻറ ഉടമയായാണ് രാജ്യം കാണുന്നത്. ഉന്നത ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും പൊതുജീവിതത്തിൽ തിളക്കമാർന്ന മാന്യത കാത്തുസൂക്ഷിക്കുകയും ചെയ്ത വ്യക്തിത്വമാണ് നീണ്ട മുപ്പത്തിയാറ് വർഷം പാർലമെൻറംഗമായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ടിേൻറത്. ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് വിഭാഗങ്ങൾക്ക് അദ്ദേഹത്തോടുള്ള വിരോധത്തിെൻറ കാരണവും അതാണെന്ന് അബ്ദുൽ വഹാബ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
