Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുവസ്ത്രങ്ങളല്ല,...

പുതുവസ്ത്രങ്ങളല്ല, മാസ്ക്കൊരുക്കി തയ്യൽ തൊഴിലാളികൾ

text_fields
bookmark_border
പുതുവസ്ത്രങ്ങളല്ല, മാസ്ക്കൊരുക്കി തയ്യൽ തൊഴിലാളികൾ
cancel

കോഴിക്കോട്: ശ്വാസമെടുക്കാൻ സമയമില്ലാതെ കല്യാണവസ്ത്രങ്ങൾ തുന്നേണ്ട കൈകൾ ഇപ്പോൾ ത ുന്നിച്ചേർക്കുന്നത് ജീവൻ രക്ഷിക്കാനുള്ള മുഖാവരണമാണ്. ഒാൾ കേരള െടയ്ലേഴ്സ് അസോസ ിയേഷെൻറ (എ.കെ.ടി.എ) നേതൃത്വത്തിലുള്ള തയ്യൽ തൊഴിലാളികളാണ് കോവിഡ് പോരാളികൾക്ക് കൈ ത്താങ്ങായി മാസ്ക് തയ്ക്കുന്നത്. സംസ്ഥാന സർക്കാർ തയ്യൽ തൊഴിലാളികളോട് ആവശ്യപ്പെട്ടത ് അഞ്ച് ലക്ഷം മാസ്ക്കുകൾ നിർമിച്ചു നൽകാനായിരുന്നു. എന്നാൽ സംസ്ഥാനത്തെ അടിയന്തര സാഹ ചര്യം മനസ്സിലാക്കി അവർ തയ്ച്ച് നൽകിയതാകട്ടെ ഏഴുലക്ഷവും.

എ.കെ.ടി.എയുടെ കീഴിലുള്ള തൊഴിലാളികൾ ലോക്‌ഡൗണാണെന്ന് കരുതി വീട്ടിൽ വെറുതെ ഇരിക്കുകയല്ല. അവർ തയ്യൽ മെഷീനു മുന്നിൽ തന്നെയാണ്. പ്രാദേശികമായി ആരോഗ്യ പ്രവർത്തകർക്ക് നൽകാൻ മാസ്കുകൾ തയാറാക്കുകയാണ് ഇപ്പോൾ അവർ.

ഓരോ തൊഴിലാളികളും കഴുകി ഉണക്കിയ വൃത്തിയുള്ള കോട്ടൺ തുണി സ്വയം കണ്ടെത്തിയാണ് മാസ്ക്കുകൾ നിർമിക്കുന്നത്. ഓരോ പ്രദേശങ്ങളിലെയും സമൂഹ അടുക്കളകളിൽ പ്രവർത്തിക്കുന്നവർ, പൊലീസുകാർ, തുറന്നുപ്രവർത്തിക്കുന്ന കടകളിലെ ജീവനക്കാർ, മറ്റ് ആരോഗ്യ-സന്നദ്ധ പ്രവർത്തകർ എന്നിവർക്കുവേണ്ടിയാണ് മാസ്ക് നിർമാണം. ജില്ലയിൽ 2000ലേറെ എ.കെ.ടി.എ യൂനിറ്റുകളിലായി 40,000ലേറെ അംഗങ്ങളുണ്ട്.

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ സ്വതവേ തയ്യൽ തൊഴിലാളികൾക്ക് തിരക്കേറിയ മാസമാണ്. കല്യാണ സീസണായതിനാൽ നിന്നുതിരിയാൻ സമയം ലഭിക്കാറില്ല. അതിനൊപ്പം സ്കൂൾ യൂനിഫോം അടിക്കുന്ന തിരക്കും. സ്കൂൾ തുറക്കുന്നത് വൈകിയാലും യൂനിഫോം അടിക്കേണ്ടിവരും എന്നത് പ്രതീക്ഷ നൽകുന്നതാണ്.

അടിസ്ഥാന വർഗ തൊഴിലാളികളായ കൂലിപ്പണിക്കാർ, പെയ്ൻറിങ് ജോലിക്കാർ, കൽപ്പണിക്കാർ തുടങ്ങിയ വിഭാഗങ്ങളാണ് തയ്യൽ തൊഴിലാളികളെ സമീപിക്കുന്നവർ. സാമ്പത്തികമായി മെച്ചപ്പെട്ടവർ റെഡിമെയ്ഡ് വസ്ത്രങ്ങളാണ് ഉപയോഗിക്കാറ്.

അതുകൊണ്ടുതന്നെ സാമ്പത്തിക പ്രതിസന്ധി തയ്യൽ തൊഴിലാളികളെ കാര്യമായി ബാധിക്കുമെന്ന് എ.കെ.ടി.എ ഏരിയ സെക്രട്ടറി സി.പി. അയ്യപ്പൻ പറഞ്ഞു. വരുംദിവസങ്ങൾ ദുരിത മേറിയതാവുമെങ്കിലും മഹാമാരിക്കെതിരെ ഒന്നിച്ച് പോരാടാനാണ് ഇപ്പോഴത്തെ അവരുടെ ജോലികളത്രയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19masktailors
News Summary - mask production tailors
Next Story