Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരുതോങ്കര ജുമാമസ്ജിദ്...

മരുതോങ്കര ജുമാമസ്ജിദ് മുതവല്ലിയെയും ഇമാമിനെയും പൊലീസ് മർദിച്ചതായി പരാതി

text_fields
bookmark_border
police.jpg
cancel

കുറ്റ്യാടി: അടുക്കത്ത് നരയേങ്കാട് ജുമാമസ്ജിദ് മുതവല്ലി നെല്ലിയുള്ളതിൽ ശരീഫിനെയും ഇമാം സുലൈമാൻ മുസ്ലിയാരെയും പെരുന്നാൾ ദിനത്തിൽ പൊലീസ് പള്ളിയിൽ കയറി മർദിച്ചതായി പരാതി. വെള്ളിയാഴ്ച വെളുപ്പിന് പള്ളിയിലെത്തിയ കുറ്റ്യാടി സി.െഎ സുബഹി നമസ്​​കാരം കഴിഞ്ഞ് വരികയായിരുന്ന ഇമാം സുലൈമാൻ മുസ്ലിയാരെ അധിേക്ഷപിച്ച് സംസാരിക്കുകയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്ത തന്നെയും സി.െഎ.അധിക്ഷേപിക്കുകയും ലാത്തികൊണ്ട് മർദിക്കുകയൂം ചെയ്തതായി മുതവല്ലി ശരീഫ് പറഞ്ഞു.

ശരീഫിനെ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടെയ്​ൻമ​െൻറ് സോണിൽപെട്ട മഹല്ലുകളിൽ നിന്ത്രണങ്ങൾ പാലിച്ച് പെരുന്നാൾ നമസ്കാരവും ബലികർമവും നടക്കാൻ കലക്ടർ അനുവദിച്ചിട്ടുണ്ടന്ന തെറ്റായ സന്ദേശം സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചിരുന്നു. അതിനാൽ പെരുന്നാൾ നമസ്കാരം ഉണ്ടാവില്ലെന്ന നോട്ടീസ് പതിക്കാനും മറ്റുമാണ് പള്ളിയിലെത്തിയതെന്നും ഇതൊന്നും വകവെക്കാതെ പൊലീസ്​ മർദിക്കുകയായിരുന്നുവെന്നും ശരീഫ് പറഞ്ഞു. 

സംഭവത്തിൽ മഹല്ല്  വാസികളും പരിസര മഹല്ല് ഭാരവാഹികളും പ്രതിഷേധിച്ചു. കുടുംബങ്ങൾ വീടുകളിൽ പ്രതിഷേധം നടത്തുകയും അത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്​തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന്​ കോൺഗ്രസ് കാവിലുമ്പാറ ബ്ലോക്ക് പ്രസിഡൻറ്​ ആവശ്യപ്പെട്ടു. പെരുന്നാൾ ദിനത്തിൽ പള്ളി ഇമാമിനെയും മുതവല്ലിയെും മർദിച്ച പൊലീസ്  ഉദോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് വെൽഫെയർപാർട്ടി മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

 മർദിച്ചെന്ന വാർത്ത തെറ്റെന്ന്​ കുറ്റ്യാടി സി.െഎ

പള്ളി മുതവല്ലിയെും ഇമാമിനെയും താൻ മർദിച്ചെന്ന വാർത്ത തെറ്റാണെന്ന് കുറ്റ്യാടി സി.െഎ.വിനോദ് പറഞ്ഞു. കണ്ടെയിൻമ​െൻറ് സോണിൽപെട്ട മരുതോങ്കര നരയേങ്കാട് പള്ളിയിൽ ആളുകൾ കൂടി നസ്കരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനാൽ താനും രണ്ട് എസ്.െഎ.മാർ ഉൾപ്പെടെ പൊലീസുകാരും ആറരക്ക് സ്ഥലത്തെത്തിയപ്പോൾ പള്ളി കോമ്പൗണ്ടിൽ 12 പേരുണ്ടായിരുന്നു. എല്ലാവരുടെയും പേര് എഴുതിയെടുത്ത് ബോധവൽക്കരിക്കുകയാണുണ്ടായതെന്ന്​ അദ്ദേഹം പറഞ്ഞു. 

65കാരനായ പള്ളി ഇമാം അവിടെ വരാൻ പാടില്ല. കഴിഞ്ഞ ദിവസം ഇദ്ദേഹത്തോട് ചോദിച്ചപ്പോൾ അവിടെ ആളുകൾ നമസ്കാരത്തിന് വരാറില്ലെന്നാണ് പറഞ്ഞതെന്നും സി.െഎ.പറഞ്ഞു. ഒരാളുടെ വശം മാസ്ക് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻെറ ബൈക്ക് താൻ തടഞ്ഞു വെച്ചിട്ടുണ്ടെന്നും സി.ഐ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPolice Atrocity
News Summary - maruthonkara juma masjid muthavalli and imam beaten by police -kerala news
Next Story