'മുസ്ലിമായ മാധ്യമ പ്രവർത്തകനാവുക എന്നത് ഇന്ത്യയിൽ അപകടകരം'-സിദ്ദീഖ് കാപ്പന് പിന്തുണയുമായി ജസ്റ്റിസ് കട്ജു
text_fieldsന്യൂഡൽഹി: യു.പി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് പിന്തുണയുമായി സുപ്രീംകോടതി ജഡ്ജി മാർകണ്ഡേയ കട്ജു. സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പങ്കുവെച്ച വാർത്തക്കുറിപ്പ് പങ്കുവെച്ചാണ് കട്ജു നിലപാട് വ്യക്തമാക്കിയത്.
''മാധ്യമപ്രവർത്തകനായ മുസ്ലിമാകുക എന്നത് ഇന്ത്യയിൽ അപകടകരമായ ചേരുവയാണ്' എന്ന തലക്കെട്ടോടെയാണ് കട്ജു വാർത്തക്കുറിപ്പ് പങ്കുവെച്ചത്.
ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. മതസൗഹാർദം തകർക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപിച്ചാണ് യു.പി പൊലീസ് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും കാപ്പന് മേൽ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

