മാർക്ക് ദാന വിവാദം: മന്ത്രി ജലീൽ പങ്കെടുത്ത അദാലത്ത് ക്രമവിരുദ്ധമെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: സാേങ്കതിക സർവകലാശാലയിൽ മന്ത്രി കെ.ടി. ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സർവകലാശാല ഉദ്യോഗസ്ഥര ും പങ്കെടുത്ത് ഫയൽ അദാലത്ത് സംഘടിപ്പിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും ക്രമവിരുദ്ധമെന്ന് ഗവർണർ ആരിഫ് മുഹമ ്മദ് ഖാെൻറ ഉത്തരവ്. മന്ത്രിയുടെ നിർദേശാനുസരണം സർവകലാശാല അദാലത്ത് സംഘടിപ്പിച്ചതും, തോറ്റ ബി.ടെക് വിദ്യാ ർഥിയെ മൂന്നാം മൂല്യനിർണയം നടത്തി വിജയിപ്പിക്കാൻ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ചാൻസലർ കൂടിയായ ഗവർണർ തെളിവെടുപ്പ് നടത്തി ഉത്തരവിറക്കിയത്.
സർവകലാശാല അധികൃതർക്ക് നിർദേശങ്ങളും ശിപാർശകളും നൽകാനായി അദാലത്തുകൾ സംഘടിപ്പിക്കാമെന്ന് സർവകലാശാല ചട്ടങ്ങൾ അനുശാസിക്കുന്നില്ല. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഫയൽ അദാലത്ത് കമ്മിറ്റി രൂപവത്കരിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും യൂനിവേഴ്സിറ്റി ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ നടപടിയാണെന്ന് വ്യക്തമാക്കാൻ തനിക്ക് ഒരു മടിയും ഇല്ലെന്ന് ഗവർണറുടെ ഉത്തരവിൽ പറയുന്നു.
സർവകലാശാല സ്വയംഭരണ സ്ഥാപനം ആയതിനാൽ അതിെൻറ ആഭ്യന്തരകാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടാൻ പാടില്ലെന്ന 2003ലെ സുപ്രീംകോടതി ഉത്തരവും ഗവർണർ ചൂണ്ടിക്കാട്ടി. നടന്നതൊക്കെ നടന്നുകഴിഞ്ഞ സ്ഥിതിക്ക് അദാലത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നിെല്ലന്നും മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും സർവകലാശാല അധികൃതർ കൃത്യമായി പാലിക്കണമെന്നും ഗവർണർ വ്യക്തമാക്കി.
തോറ്റ ബി.ടെക് വിദ്യാർഥിയുടെ ഉത്തരക്കടലാസ് മൂന്നാമത് മൂല്യനിർണയം നടത്തിയ അദാലത്ത് തീരുമാനം റദ്ദാക്കണമെന്ന പരാതിക്കാരെൻറ ആവശ്യത്തിന്മേൽ വിദ്യാർഥിയുടെ ഭാവിയെ കരുതി ഇടപെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, ഇത് ഒരു കീഴ്വഴക്കമായി കാണരുത്. പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഉണ്ടാകുന്ന ക്രമക്കേടുകൾ സർവകലാശാലയുടെ സൽപ്പേരിനെ ബാധിക്കുമെന്നും ഗവർണറുടെ ഉത്തരവിൽ പറയുന്നു.
പരാതി നൽകിയ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാർ, സെക്രട്ടറി എം. ഷാജർഖാൻ എന്നിവർക്ക് വേണ്ടി അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സാങ്കേതിക സർവകലാശാല വൈസ്ചാൻസലർ ഡോ.എം.എസ് രാജശ്രീക്ക് വേണ്ടി യൂനിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസൽ എൽവിൻ പീറ്ററുമാണ് തെളിവെടുപ്പിൽ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.