Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2019 6:11 PM GMT Updated On
date_range 27 Sep 2019 6:11 PM GMTമരട്: നടപടികൾ തുടരുന്നു; നഷ്ടപരിഹാരം വൈകരുതെന്ന് ഫ്ലാറ്റ് ഉടമകൾ
text_fieldsbookmark_border
കൊച്ചി: പൊളിക്കാനുറപ്പിച്ച മരടിലെ ഫ്ലാറ്റുകളിൽനിന്ന് ഒഴിയാൻ മാനസികമായി തയാറ െടുത്ത ഉടമകൾക്ക് തെല്ല് ആശ്വാസം നൽകുന്നതായി വെള്ളിയാഴ്ചത്തെ സുപ്രീംകോടതി വി ധി. നാലാഴ്ചക്കകം താൽക്കാലിക നഷ്ടപരിഹാരം അനുവദിക്കണമെന്ന നിർദേശം ഇവരുടെ പ ്രതിഷേധവും ആശങ്കയും കുറക്കാൻ സഹായിച്ചിട്ടുണ്ട്. പുതിയ പശ്ചാത്തലത്തിൽ നേരത്തേ നിശ്ചയിച്ചത് പ്രകാരം ഒഴിപ്പിക്കൽ ഞായറാഴ്ച ഉണ്ടാകില്ലെന്നാണ് വിവരം. എന്നാൽ, ഒക്ടോബർ 11മുതൽ പൊളിക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്.
താൽക്കാലിക നഷ്ടപരിഹാരമായ 25 ലക്ഷം കിട്ടാതെ ഒഴിയില്ലെന്ന നിലപാടിലാണ് ഫ്ലാറ്റ് ഉടമകൾ. ഒഴിയാൻ ഒരു മാസവും അനുവദിക്കണം. കുടിവെള്ളവും വൈദ്യുതിയും ഉടൻ പുനഃസ്ഥാപിക്കണം. പകരം നൽകുന്ന താമസസ്ഥലത്തിെൻറ സുരക്ഷിതത്വവും സൗകര്യങ്ങളും ബോധ്യപ്പെടുത്തണം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കാണും. സുപ്രീംകോടതിയിൽ നൽകിയ തെറ്റുതിരുത്തൽ ഹരജിയിൽ പ്രതീക്ഷയുണ്ട്. മറ്റ് അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഫ്ലാറ്റ് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു. വെള്ളവും വെളിച്ചവും വിച്ഛേദിച്ചതിനെതിരെ റാന്തൽ തെളിച്ചും പന്തം കത്തിച്ചും വെള്ളിയാഴ്ചയും പ്രതിഷേധം തുടർന്നു. ജനറേറ്ററുകളും ടാങ്കറിലെത്തിക്കുന്ന കുടിവെള്ളവുമാണ് ഇപ്പോൾ ആശ്രയം.
ഫ്ലാറ്റ് ഉടമകളെ കൂടി വിശ്വാസത്തിലെടുത്ത് ക്രമസമാധാന പ്രശ്നങ്ങളില്ലാതെ ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മരട് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സബ്കലക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. ചില നടപടികൾകൂടി പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ജില്ല ഭരണകൂടവുമായും സർക്കാർ വകുപ്പുകളുമായും കൂടിയാലോചന തുടരുകയാണ്. സുപ്രീംകോടതിയിൽ സമർപ്പിച്ച കർമപദ്ധതി പ്രകാരംതന്നെ പൊളിക്കൽ പൂർത്തിയാക്കും. 25 ലക്ഷം നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നും സബ്കലക്ടർ അറിയിച്ചു.
പൊളിക്കാൻ താൽപര്യപത്രം സമർപ്പിച്ച പത്ത് കമ്പനികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവയുടെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി. പൊളിക്കേണ്ട കമ്പനിയെ രണ്ട് ദിവസത്തിനകം അന്തിമമായി തീരുമാനിക്കും. എല്ലാ ഫ്ലാറ്റുകളും ഒരു കമ്പനിയെതന്നെ ഏൽപ്പിക്കണമോ, സ്േഫാടക വസ്തുക്കളാണോ യന്ത്രങ്ങളാണോ പൊളിക്കാൻ ഉപയോഗിക്കേണ്ടത് എന്നീ കാര്യങ്ങളിലും തീരുമാനമാകേണ്ടതുണ്ട്. സർക്കാർ നിർദേശം കൂടി പരിഗണിച്ചാകും തുടർനടപടികൾ.
താൽക്കാലിക നഷ്ടപരിഹാരമായ 25 ലക്ഷം കിട്ടാതെ ഒഴിയില്ലെന്ന നിലപാടിലാണ് ഫ്ലാറ്റ് ഉടമകൾ. ഒഴിയാൻ ഒരു മാസവും അനുവദിക്കണം. കുടിവെള്ളവും വൈദ്യുതിയും ഉടൻ പുനഃസ്ഥാപിക്കണം. പകരം നൽകുന്ന താമസസ്ഥലത്തിെൻറ സുരക്ഷിതത്വവും സൗകര്യങ്ങളും ബോധ്യപ്പെടുത്തണം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കാണും. സുപ്രീംകോടതിയിൽ നൽകിയ തെറ്റുതിരുത്തൽ ഹരജിയിൽ പ്രതീക്ഷയുണ്ട്. മറ്റ് അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഫ്ലാറ്റ് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു. വെള്ളവും വെളിച്ചവും വിച്ഛേദിച്ചതിനെതിരെ റാന്തൽ തെളിച്ചും പന്തം കത്തിച്ചും വെള്ളിയാഴ്ചയും പ്രതിഷേധം തുടർന്നു. ജനറേറ്ററുകളും ടാങ്കറിലെത്തിക്കുന്ന കുടിവെള്ളവുമാണ് ഇപ്പോൾ ആശ്രയം.
ഫ്ലാറ്റ് ഉടമകളെ കൂടി വിശ്വാസത്തിലെടുത്ത് ക്രമസമാധാന പ്രശ്നങ്ങളില്ലാതെ ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മരട് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സബ്കലക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. ചില നടപടികൾകൂടി പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ജില്ല ഭരണകൂടവുമായും സർക്കാർ വകുപ്പുകളുമായും കൂടിയാലോചന തുടരുകയാണ്. സുപ്രീംകോടതിയിൽ സമർപ്പിച്ച കർമപദ്ധതി പ്രകാരംതന്നെ പൊളിക്കൽ പൂർത്തിയാക്കും. 25 ലക്ഷം നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നും സബ്കലക്ടർ അറിയിച്ചു.
പൊളിക്കാൻ താൽപര്യപത്രം സമർപ്പിച്ച പത്ത് കമ്പനികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവയുടെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി. പൊളിക്കേണ്ട കമ്പനിയെ രണ്ട് ദിവസത്തിനകം അന്തിമമായി തീരുമാനിക്കും. എല്ലാ ഫ്ലാറ്റുകളും ഒരു കമ്പനിയെതന്നെ ഏൽപ്പിക്കണമോ, സ്േഫാടക വസ്തുക്കളാണോ യന്ത്രങ്ങളാണോ പൊളിക്കാൻ ഉപയോഗിക്കേണ്ടത് എന്നീ കാര്യങ്ങളിലും തീരുമാനമാകേണ്ടതുണ്ട്. സർക്കാർ നിർദേശം കൂടി പരിഗണിച്ചാകും തുടർനടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story