മരടിൽ ആശ്വാസം, സമാധാനം
text_fieldsകൊച്ചി: ഏറെ നാളായി കാർമേഘങ്ങൾ മൂടിക്കെട്ടിയ ആകാശത്ത് പ്രതീക്ഷയുടെ ചെറിയൊരു വെയില ുദിച്ചതു പോലെയായിരുന്നു ചൊവ്വാഴ്ച വൈകീട്ട് മരടിലെ പൊളിക്കാനുത്തരവിട്ട നാല് ഫ്ലാ റ്റുകളിൽനിന്നുള്ള കാഴ്ചകൾ. ദിവസങ്ങൾക്കുശേഷം അവിടത്തെ താമസക്കാരുടെ മുഖങ്ങളിൽ ചിരിയും ആശ്വാസവും പ്രകടമായി. എല്ലാം ശുഭപര്യവസാനിച്ചില്ലെങ്കിലും പ്രതീക്ഷകൾ ബാക് കിയുണ്ടെന്ന അർഥമായിരുന്നു ആ ചിരിക്ക്.
സുപ്രീംകോടതിയെ സമീപിക്കാൻ സർവകക്ഷി യോഗ ത്തിൽ സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് ആശങ്കകൾ ആശ്വാസത്തിനും സമാധാനത്തിനും വഴിമാറിയത്.
സുപ്രീംകോടതി അന്തിമമായി എന്തുപറയുമെന്ന ആശങ്കയുണ്ടെങ്കിലും അതുവരെയെങ്കിലും പൊളിക്കാൻ ആരും വരില്ലല്ലോ എന്ന സന്തോഷമായിരുന്നു പലരുടെയും മുഖത്ത്. ഫ്ലാറ്റുടമകൾക്ക് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊണ്ടാണ് യോഗം അവസാനിച്ചതെന്ന്അറിഞ്ഞതോടെ ഏറെ നാൾ നീണ്ട പ്രതിഷേധവും അവസാനിച്ചു.
കുണ്ടന്നൂർ ഹോളി ഫെയ്ത്ത് ഫ്ലാറ്റിനും അടുത്തുള്ള മരട് നഗരസഭ കാര്യാലയത്തിനും മുന്നിലായിരുന്നു കുറേ നാളുകളായി സമര-പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്. യോഗ തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ എല്ലാവരും ഒത്തുചേർന്ന് ചർച്ചകൾ നടത്തി. കൂടെനിന്നവർക്കെല്ലാം നന്ദിയും രേഖപ്പെടുത്തി. കുടിയൊഴിപ്പിക്കൽ നോട്ടീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫ്ലാറ്റുടമകൾ ബുധനാഴ്ച ഹൈകോടതിയെ സമീപിക്കുന്നുണ്ട്.
ഹോളിഫെയ്ത്തിലെ ഒരു താമസക്കാരനാണ് റിട്ട് ഹരജി നൽകുക. സർക്കാർ ഇടപെട്ട സാഹചര്യത്തിൽ മറ്റൊരു നിയമനടപടിയും സ്വീകരിക്കേണ്ടെന്നാണ് ഫ്ലാറ്റുടമകളുടെ നിലപാട്. ഇതിനിടെ, പുനരധിവാസം ആവശ്യമുള്ളവർ ജില്ല കലക്ടർക്ക് അപേക്ഷ നൽകേണ്ട സമയം ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ അവസാനിച്ചു.
ഈ സമയത്തിനിടക്കും ഒരു ഫ്ലാറ്റുടമപോലും അപേക്ഷ നൽകിയിട്ടില്ല. തിങ്കളാഴ്ചയാണ് പ്രതിഷേധങ്ങൾക്കിടയിലും പുനരധിവാസം സംബന്ധിച്ച നോട്ടീസ് നഗരസഭ സെക്രട്ടറി ഫ്ലാറ്റിന് പുറത്തെ മതിലുകളിൽ ഒട്ടിച്ചത്.
നടപടികൾക്കില്ല –നഗരസഭ
കൊച്ചി: നിയമനടപടികളുമായി മുന്നോട്ടുപോവാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായ സാഹചര്യത്തിൽ ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നതോ ഫ്ലാറ്റ് പൊളിക്കുന്നതോ ആയ നടപടി സ്വീകരിക്കില്ലെന്ന് മരട് നഗരസഭ ചെയർപേഴ്സൻ ടി.എച്ച്. നദീറ അറിയിച്ചു. പുതുതായി സർക്കാർ നിർദേശം നൽകിയാൽ മാത്രമേ ഇനി നടപടികളുണ്ടാവുകയുള്ളൂ എന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.