അവശിഷ്ടം മാറ്റൽ: സമയക്രമം ഹരിത ൈട്രബ്യൂണൽ നിശ്ചയിക്കും
text_fieldsതിരുവനന്തപുരം: മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളുടെയും അവശിഷ്ടം മാറ്റുന്നത് വെല്ലുവിളിയായിരിക്കെ ദേശീയ ഹരിത ൈട്രബ്യൂണൽ ഇടപെടുന്നു.
കുന്നുകൂടി കിടക്കുന്ന അവശിഷ്ടം സമയബന്ധിതമായി മാറ്റുന്നതിന് സമയക്രമം നിശ്ചയിക്കാനാണ് ൈട്രബ്യൂണല ിെൻറ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ ഇടപെടൽ. ഇതിനായി സമിതിയുടെ യോഗം ജനുവരി 21ന് തിരുവനന്തപുരത്ത് ചേരും. അതേസമയം, പൊളിച്ച ഫ്ലാറ്റുകളുടെ ഉടമകളായ ഒമ്പത് പേർക്ക് കൂടി ജസ്റ്റിസ് (റിട്ട) ബാലകൃഷ്ണൻ നായർ കമ്മിറ്റി ശിപാർശ ചെയ്ത നഷ്ടപരിഹാരം സർക്കാർ അനുവദിച്ചു. ആകെ 1.20 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
ഹരിത ൈട്രബ്യൂണലിെൻറ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് (റിട്ട) എ.വി. രാമകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ 21ന് മുമ്പ് സ്ഥലം സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്. 21ന് ചേരുന്ന യോഗത്തിൽ കേന്ദ്ര സർക്കാറിെൻറ 2017ലെ ‘നിർമാണ-തകർക്കൽ മാലിന്യ നിർമാർജന ചട്ടം’ (കൺസ്ട്രക്ഷൻ ആൻഡ് ഡെമോളിഷൻ വേസ്റ്റ് മാനേജ്മെൻറ് റൂൾസ്) പ്രകാരമുള്ള നടപടികളാവും നിഷ്കർഷിക്കുക.
മരട് മുനിസിപ്പാലിറ്റി സെക്രട്ടറിയെയും യോഗത്തിലേക്ക് വിളിച്ചേക്കും. കേന്ദ്ര ചട്ടപ്രകാരം മാലിന്യം നീക്കുന്നതിെൻറ പൂർണ ഉത്തരവാദിത്തം തദ്ദേശ സ്ഥാപനത്തിനാണ്. ഇക്കാര്യം കൃത്യമായി നിർവഹിക്കുന്നുവെന്ന് ഉറപ്പ്വരുത്തുമെന്ന് ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു. മാലിന്യം നീക്കാൻ കരാർ നൽകിയ കരാറുകാരന് ഇതുവരെ അത് സൂക്ഷിക്കാനുള്ള സ്ഥലം കണ്ടെത്താൻ കഴിഞ്ഞുവോ എന്നതിലും ആശങ്ക ഉയരുന്നുണ്ട്. അരൂരിൽ സ്ഥലം കണ്ടെത്തിയെങ്കിലും പഞ്ചായത്തിെൻറ എതിർപ്പുണ്ടെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.