Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരടിലെ ഫ്ലാറ്റ്...

മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറിങ്ങി

text_fields
bookmark_border
maradu-flat
cancel

കൊച്ചി: സുപ്രീംകോടതിയുടെ പൊളിക്കൽ ഉത്തരവിനെ തുടർന്ന് ഫ്ലാറ്റുകളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഉടമകളിൽ കു റച്ചുപേർക്ക് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറങ്ങി. 38 ഫ്ലാറ്റുടമകൾക്കായി 6,98,72,287 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.

107 ഫ്ലാറ്റുടമകളുടെ അപേക്ഷകൾ ജസ്റ്റിസ് പി.ബാലകൃഷ്ണൻ സമിതി ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും പരിസ്ഥിതി വകുപ്പ് കൃത്യമായ ബാങ്ക് അക്കൗണ്ട്, നഷ്കപരിഹാര വിവരങ്ങൾ എന്നിവ പരിശോധിച്ചശേഷം പട്ടിക തയാറാക്കിയ 38 പേർക്കാണ് ആദ്യം തു ക നൽകുക. ഫിനാൻസ് (അക്കൗണ്ട്സ്) വകുപ്പ് അണ്ടർ സെക്രട്ടറിക്കാണ് ഉടമകളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനുള്ള ചുമതല. 107 പേർക്കായി 19,09,31,943 രൂപയാണ് സമിതി നിർദേശിച്ചത്.

ഇതിനിടെ, ചൊവ്വാഴ്ച എറണാകുളത്ത് ചേർന്ന നാലാമത് സമിതി സിറ്റിങ്ങിൽ 34 പേർക്കുകൂടി നഷ്ടപരിഹാരത്തിന് നിർദേശം നൽകി. ഇവർക്കായി 61,58,45,45 രൂപ നൽകാനാണ് നിർദേശം. ഇതോടെ നഷ്ടപരിഹാരത്തിന് സമിതി ശിപാർശ ചെയ്ത ഫ്ലാറ്റുടമകളുടെ എണ്ണം 141 ആയി. ഇതിൽ 38 പേർക്കാണ് പണം അനുവദിക്കപ്പെട്ടത്. ചൊവ്വാഴ്ചവരെ ആകെ ശിപാർശ ചെയ്ത തുക 25,25,16,488 രൂപയാണ്.

ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിൽ മൂന്നുപേർക്ക് മാത്രമാണ് 25 ലക്ഷം രൂപ നഷപരിഹാരത്തിന് നിർദേശം നൽകിയത്. ആൽഫ സെറീനിലെ രണ്ടുപേരും ജയിൻ കോറൽ കേവിലുണ്ടായിരുന്ന മറ്റൊരാളുമാണിത്. 34 പേർക്കായി ശിപാർശ ചെയ്ത ശരാശരി തുക 17.91 ലക്ഷം രൂപയാണ്. മുൻ സിറ്റിങ്ങിലേതുപോലെ ഉടമകളിൽ രണ്ടുകോടി രൂപ വരെ ആവശ്യപ്പെട്ടവരുണ്ടെങ്കിലും എല്ലാവർക്കും കെട്ടിടത്തിെൻറ വിലയോട് തുല്യമായ വിലയാണ് നഷ്ടപരിഹാരത്തിന് നിർദേശിച്ചിട്ടുള്ളത്. ജയിനിലെ ഒരു ഉടമക്ക് ശിപാർശ ചെയ്യപ്പെട്ട 13,35,709 രൂപയാണ് കുറഞ്ഞ തുക.

സമയപരിധി മൂലം ചൊവ്വാഴ്ച പരിഗണിക്കാനിരുന്ന 11 അപേക്ഷ ബുധനാഴ്ച ചേരുന്ന സമിതിയിലേക്ക് മാറ്റി. കെട്ടിടത്തിെൻറ വിൽപനക്കരാർ കൃത്യമായി ഹാജരാക്കാത്ത അപേക്ഷകൾ അടുത്ത തിങ്കളാഴ്ചയും പരിഗണിക്കും. ആകെയുള്ള 325 ഫ്ലാറ്റിലെ 239 ഉടമകളുടെ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് സമിതി അംഗങ്ങൾ അറിയിച്ചു.

ഫ്ലാറ്റുടമകളിൽനിന്ന് കൈപ്പറ്റിയ തുകയുടെ കൃത്യവിവരങ്ങൾ നൽകണമെന്ന് നിർമാതാക്കൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും ജയിൻ ബിൽഡേഴ്സ് മാത്രമാണ് ഇക്കാര്യം കൃത്യമായി നടപ്പാക്കിയിട്ടുള്ളത്. മറ്റ് നിർമാതാക്കൾക്ക് ഇതിനായി വീണ്ടും അവസരം നൽകി. ശനിയാഴ്ചക്കകം ഈ റിപ്പോർട്ട് സമിതിക്ക് സമർപ്പിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscompensationmaradu flat
News Summary - Maradu flat issue-Kerala news
Next Story