Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിന്നമ്മ ഇറങ്ങിയാൽ...

ചിന്നമ്മ ഇറങ്ങിയാൽ ഇല്ലാതാവുക സുമതിയുടെ ജീവിതംകൂടി

text_fields
bookmark_border
maradu-flat
cancel

കൊച്ചി: ‘എട്ടു വർഷായിട്ട് ഞാനീ ‍ഫ്ലാറ്റില് ഈ ചിന്നമ്മേടെ കൂടെയുണ്ട്. എനിക്ക് 72 വയസ്സായ ി, അവർക്ക് 75ഉം. എന്നാലും ഞാനവരെ അമ്മച്ചീന്നാ വിളിക്ക്യാ. ഇവരെ രാവും പകലും നോക്കുന്നതും പരിചരിക്കുന്നതുമൊക്കെ പ്രായമുള്ള ഞാൻ തന്നെയാണ്. അവർക്കൊരു കൂട്ടും, എെൻറ കുടുംബത് തിലേക്കൊരു വരുമാനവും ആവും. ജോലിയൊന്നും പഴയപോലെ ചെയ്യാൻ വയ്യ, അതോണ്ട് മകളും മരുമകളും വന്നിട്ട് പണിയൊക്കെ ചെയ്തുപോവും.

ഞങ്ങളിവിടെ പൈസക്കാരിയാണെന്നോ പണിക്കാരിയാണെന്നോ വ്യത്യാസമില്ലാതെ കഴിയാണ്, അതിെൻറടിയിലല്ലേ എല്ലാം ഇല്ലാതാക്കുംവിധം ഇങ്ങനൊരു ഉത്തരവു വന്നത്, ചിന്നമ്മ ഇറങ്ങേണ്ടിവന്നാൽ െൻറ കുടുംബോം പട്ടിണിയാവും’ -മരട് നഗരസഭ കാര്യാലയത്തിനു മുന്നിലെ സമരപ്പന്തലിൽനിന്ന് എെൻറ വീട് പൊളിക്കരുതേ എന്ന പ്ലക്കാർഡും ഉയർത്തിപ്പിടിച്ച് സുമതി പറയുന്നത് തെൻറ ജീവിതകഥയാണ്, തൊട്ടടുത്ത് കൈപിടിച്ച് ചിന്നമ്മയുമായുള്ള സ്നേഹബന്ധത്തെക്കുറിച്ചാണ്, ഫ്ലാറ്റ് ഒഴിയേണ്ടിവന്നാലുള്ള ദുരിതത്തെക്കുറിച്ചുമാണ്.

മരട് കുണ്ടന്നൂർ-വില്ലിങ്ടൺ ഐലൻഡ് റോഡരികിലെ ഹോളിഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരിയാണ് കോട്ടയം സ്വദേശി ചിന്നമ്മ. കാഴ്ചക്ക് തകരാറുണ്ടായിരുന്ന ഇവർ കൊച്ചി നഗരത്തിലെ ആശുപത്രിയിൽ ചികിത്സയുടെ സൗകര്യാർഥമാണ് ഫ്ലാറ്റിൽ താമസിക്കുന്നത്. മകളുടെ പേരിലുള്ള ഫ്ലാറ്റിൽ കൂട്ടിനായി സുമതിയെയും ഏർപ്പാടാക്കി. കാഴ്ചയില്ലാത്തപ്പോൾ കാഴ്ചയായതും സുമതിതന്നെ. അവർക്കു മാത്രമല്ല, പാചകം ചെയ്യാൻ ഫ്ലാറ്റിലെത്തുന്ന മകൾ ജയക്കും ശുചീകരണ ജോലിക്കായി എത്തുന്ന മരുമകൾ ദീപക്കും ഇവരെ കോട്ടയത്തേക്കും ആശുപത്രിയിലേക്കുമെല്ലാം വാഹനത്തിൽ കൊണ്ടുപോവുന്ന ചെറുമകൻ ശ്രീഹരിക്കുമെല്ലാം ചിന്നമ്മയുടെ കുടുംബം വരുമാനമേകുന്നുണ്ട്.
സുമതിയുടെ ഭർത്താവ് അഞ്ചു വർഷം മുമ്പ് മരിച്ചു. വയറ്റിലെ രോഗത്തിന് ചികിത്സ തുടരുന്ന ഇവർ, കഴിക്കുന്ന മരുന്നും കൈയിൽ കരുതിയാണ് സമരപ്പന്തലിലെത്തിയത്. സത്യഗ്രഹം തുടങ്ങിയതുമുതൽ മൂന്നരവരെ ആരോഗ്യപ്രശ്നങ്ങളെല്ലാം അവഗണിച്ച് ഇരുവരും പ്രതിഷേധത്തിലുണ്ടായിരുന്നു. സുമതിയെപ്പോലെ നിരവധി പാവപ്പെട്ട ജോലിക്കാർ കൂടിയാണ് ഫ്ലാറ്റ് പൊളിക്കുമോ എന്ന ആശങ്കയും നെഞ്ചിലേറ്റി കഴിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaradu flatFlat employee
News Summary - Maradu flat issue-Kerala news
Next Story