മരട് ഫ്ളാറ്റുകളിലെ ഒഴിപ്പിക്കൽ നടപടി തുടങ്ങി VIDEO
text_fieldsകൊച്ചി: സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി തുട ങ്ങി. മുനിസിപ്പൽ - റവന്യൂ അധികൃതർ ഫ്ളാറ്റുകളിലെത്തി പുനരധിവാസ അപേക്ഷ വിതരണം ചെയ്തു. ഒഴിപ്പിക്കാൻ ബലം പ്രയോഗിക് കില്ലെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ അറിയിച്ചു. ഒക്ടോബർ മൂന്നിനകം ഫ്ളാറ്റുടമകൾ സ്വയം ഒഴിയണമെന്ന് സബ് കലക്ടർ പറ ഞ്ഞു. ഒഴിയുന്നവർക്ക് താമസിക്കാൻ ഫ്ളാറ്റുകളും വീടുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതിന്‍റെ വാടക ആര് നൽകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും സബ് കലക്ടർ വ്യക്തമാക്കി.
മരടിലെ ആൽഫ സെറീൻ ഫ്ളാറ്റിലാണ് അധികൃതർ പുനരധിവാസ അപേക്ഷ പൂരിപ്പിച്ച് വാങ്ങാൻ ആദ്യം എത്തിയത്. തുടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഫ്ളാറ്റുടമകൾ സർക്കാർ ഒരുക്കുന്ന പുനരധിവാസത്തിനുള്ള അപേക്ഷയിൽ വിവരങ്ങൾ എഴുതി പൂരിപ്പിച്ച് നൽകി.
അതേസമയം, മരട് ഫ്ളാറ്റ് ഒഴിപ്പിക്കുന്നതുമായും ഉടമകളുടെ പുനരധിവാസവുമായും ബന്ധപ്പെട്ട് കലക്ടർ യോഗം വിളിച്ചു. ഫ്ളാറ്റുകളിലെ പ്രതിനിധികൾ തങ്ങളുടെ ആശങ്ക അറിയിക്കാൻ ഗസ്റ്റ് ഹൗസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുത്തു.
മരട് ഫ്ലാറ്റ് സമുച്ചയങ്ങളിലെ താമസക്കാർ പലരും കഴിഞ്ഞ ദിവസം തന്നെ ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. വാടകക്കാരാണ് ഒഴിഞ്ഞുപോകാൻ തുടങ്ങിയത്. മറ്റുതാമസക്കാർ സാധനങ്ങളെല്ലാം പാക്ക് ചെയ്തുവെച്ചിരിക്കുകയാണ്.
ആൽഫ ഫ്ലാറ്റിലെ ചില താമസക്കാർ സാധനസാമഗ്രികൾ ലോറികളിൽ കയറ്റി ശനിയാഴ്ച തന്നെ സ്ഥലം വിട്ടിരുന്നു. കണ്ണാടിക്കാട് ഗോൾഡൻ കായലോരം ഫ്ലാറ്റിലെ താമസക്കാരിൽ ചിലരും ഒഴിഞ്ഞുപോയി. കായലോരം ഫ്ലാറ്റുകളിൽ ഇനി ഏതാനും കുടുംബങ്ങളേ ഒഴിയാനുള്ളൂവെന്നാണ് അറിയുന്നത്. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ജയിൻ ഹൗസിങ് എന്നിവിടങ്ങളിലെ താമസക്കാർ ഒഴിയാൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.