മരട് ഫ്ലാറ്റ്: അവശിഷ്ടം വേർതിരിക്കൽ സമയപരിധി ഇന്ന് അവസാനിക്കും; തീർന്നത് 60 ശതമാനം
text_fieldsകൊച്ചി: മരടിൽ പൊളിച്ച നാല് ഫ്ലാറ്റിെൻറ അവശിഷ്ടങ്ങളിൽനിന്ന് കോൺക്രീറ്റും കമ്പിയു ം വേർതിരിക്കാൻ സുപ്രീംകോടതി അനുവദിച്ച 45 ദിവസത്തെ സമയപരിധി ഞായറാഴ്ച അവസാനിക്കു ം. എന്നാൽ, മാലിന്യനീക്കം പൂർത്തിയാവാൻ ദിവസങ്ങളെടുക്കും. 60 ശതമാനം മാത്രമാണ് പൂർത്തിയായത്. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആൽഫ സെറീൻ, ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിച്ചത് ജനുവരി 11,12 തീയതികളിലാണെങ്കിലും ദിവസങ്ങൾ കഴിഞ്ഞാണ് വേർതിരിക്കലും മറ്റും തുടങ്ങിയത്.
ഒരുമാസംകൂടി അനുവദിക്കണമെന്ന് മാലിന്യം വേർതിരിക്കാൻ കരാറെടുത്ത വിജയ് സ്റ്റീൽസ് കമ്പനി ആവശ്യെപ്പട്ടിട്ടുണ്ട്. ദേശീയ ഹരിത ൈട്രബ്യൂണലിനോ സംസ്ഥാന നിരീക്ഷണ സമിതിക്കോ സമയം നീട്ടിനൽകാനാവില്ല. അടുത്ത തവണ സുപ്രീംകോടതി മരട് വിഷയം പരിഗണിക്കുമ്പോഴായിരിക്കും പുതിയ തീരുമാനമുണ്ടാവുക. എന്നാൽ, സമയം ഔദ്യോഗികമായി നീട്ടിനൽകിയില്ലെങ്കിലും വേർതിരിക്കൽ, നീക്കം ചെയ്യൽ ജോലി തുടരും.
പൊടിശല്യം കുറക്കുന്ന കാര്യത്തിലാണ് കരാറുകാർ പ്രധാനമായും പരാജയപ്പെട്ടത്. ഫ്ലാറ്റുകൾ പൊളിച്ചിടത്തെ മാലിന്യക്കൂമ്പാരത്തിൽനിന്നുള്ള പൊടിശല്യം ആദ്യം കുറഞ്ഞെങ്കിലും ഇപ്പോൾ അനുവദനീയ അളവിലും കൂടുതലാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിെൻറ കണ്ടെത്തൽ.
നാല് ഫ്ലാറ്റിെൻറയും പരിസരത്തുനിന്ന് ശേഖരിച്ച 78 സാമ്പിളിൽ 48 എണ്ണത്തിലും പൊടിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്പ്രിങ്ക്ളർ ഉപയോഗിക്കണമെന്നും ചുറ്റുമതിൽ കെട്ടണമെന്നുമുൾെപ്പടെയുള്ള നിർദേശങ്ങൾ കരാറുകാർ പാലിക്കുന്നില്ലെന്നും ബോർഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമയപരിധിക്കുള്ളിൽ മാലിന്യം വേർതിരിക്കൽ പൂർത്തിയാക്കാത്തതിൽ കരാറുകാരെ കൂടാതെ മരട് നഗരസഭക്കും ഉത്തരവാദിത്തമുണ്ട്. കൃത്യമായ കർമപദ്ധതി തയാറാക്കേണ്ടതും ഇതിനനുസരിച്ച് പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതും നഗരസഭയാണ്. എന്നാൽ, ഇക്കാര്യത്തിൽ നഗരസഭ വീഴ്ച തുടരുകയാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.