Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോളി ഫെയ്ത്തും ആൽഫ...

ഹോളി ഫെയ്ത്തും ആൽഫ സെറീനും തകർന്നടിഞ്ഞു

text_fields
bookmark_border
ഹോളി ഫെയ്ത്തും ആൽഫ സെറീനും തകർന്നടിഞ്ഞു
cancel
camera_alt??? ???? ???????? ?????????????? ???????????

കൊച്ചി: ഒടുവിൽ നിയമലംഘനത്തിനുമേൽ നീതിയുടെ വിജയം. ആ രണ്ട് ഫ്ലാറ്റ് സമുച്ചയം ഇനി നി ത്യ ഓർമ. തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ചതിനെത്തുടർന്ന് സുപ്രീംകോടതി പൊ ളിക്കാൻ ഉത്തരവിട്ട കൊച്ചി മരടിലെ നാല് ഫ്ലാറ്റ് സമുച്ചയത്തിൽ രണ്ടെണ്ണത്തിെൻറ ആ യുസ്സൊടുങ്ങി.

ശനിയാഴ്ച രാവിലെ 11.17ന് നടന്ന ആദ്യ നിയന്ത്രിത സ്ഫോടനത്തിൽ കു‍ണ്ടന്നൂർ- തേവര മേൽപാലത്തിനുസമീപത്തെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ എന്ന ആദ്യ ഫ്ലാറ്റ് നിലം പതിച്ചു. 11. 42ന് കായലിന് എതിർവശെത്ത ആൽഫ സെറീെൻറ രണ്ടാം ടവറും 11.43ന് ഒന്നാം ടവറും തരിപ്പണമായ ി. ഇന്ത്യയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത ഏറ്റവും വലിയ കെട്ടിടമെന്ന റെക്കോഡാണ ് ഹോളിഫെയ്ത്ത് നേടിയത്. നേരേത്ത ഇത് ചെന്നൈ മൗലിവാക്കത്തെ 11 നില കെട്ടിടത്തിനായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ന ിയന്ത്രിത സ്ഫോടനപരമ്പരകൾക്കാണ് കൊച്ചി നഗരം ശനിയാഴ്ച സാക്ഷ്യംവഹിച്ചത്. താരതമ്യ േന നിശ്ശബ്ദവും നിയന്ത്രിതവുമായ സ്ഫോടനമാണ് എഡിഫൈസ് എൻജിനീയറിങ്, ജെറ്റ് ഡിമോളി ഷൻ കമ്പനികൾ ചേർന്ന് നടത്തിയ ഹോളിഫെയ്ത്ത് പൊളിക്കലിലുണ്ടായത്. എന്നാൽ, വിജയ് സ്റ് റീൽസ് കരാർ ഏറ്റെടുത്ത ആൽഫ ടവറുകളുടെ സ്ഫോടനവേളയിൽ ചുറ്റുപാടും വലിയതോതിൽ പ്രക മ്പനവും അനുഭവപ്പെട്ടു. ഹോളിഫെയ്ത്തും ആൽഫ രണ്ടാം ടവറും നിലം പരിശായത് ഏഴ് സെക്കൻഡിനുള്ളിൽ.

19 നിലയുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒ സ്ഫോടനത്തിൽ തകർക്കുന്നു

ആൽഫ ഒന്ന് ടവർ ആറ് സെക്കൻഡിലും കോൺക്രീറ്റ് കൂനയായി. ഹോളിഫെയ്ത്തിെൻറ അവശിഷ്ടങ്ങൾ ഫ്ലാറ്റിെൻറ ചുറ്റുമതിലിൽതന്നെ ഒതുങ്ങിയപ്പോൾ ആൽഫയുടെ ഇരു ടവറിൽനിന്നുള്ള ടൺകണക്കിന് അവശിഷ്ടം സമീപത്തെ കായലിലും വീണു. രാവിലെ എട്ടുമുതൽ 200 മീറ്റർ ചുറ്റളവിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഒമ്പതുമണിയോടെ ഒഴിപ്പിക്കൽ പൂർണമായി, പൊലീസ് പരിശോധനയും നടത്തി. 10.31നായിരുന്നു ചെറിയ റോഡുകളിലെ ഗതാഗതം നിരോധിച്ച് ആദ്യ സൈറൺ. 11.09ന് രണ്ടാം സൈറൺ മുഴങ്ങിയതോടെ തേവര-കുണ്ടന്നൂർ റോഡിലും 11.11ന് കുണ്ടന്നൂർ ദേശീയപാതയിലും ഗതാഗതം നിർത്തി. 11.16നായിരുന്നു പൊളിക്കലിെൻറ തൊട്ടുമുമ്പുള്ള സൈറൺ.

രണ്ടുകെട്ടിടവും തകർത്തതിനുപിന്നാലെ പ്രദേശം പൊടിയിൽ മൂടി. നിമിഷങ്ങൾക്കകം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പൊടി നിയന്ത്രിക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടി. നിരവധി ഫയർ എൻജിനുകളാണ് ഇതിന് ഉപയോഗിച്ചത്. കലക്ടർ എസ്. സുഹാസ്, സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്, ഡി.സി.പി ജി. പൂങ്കുഴലി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫ്ലാറ്റുകൾ പരിശോധിച്ചശേഷമാണ് പ്രദേശത്തേക്ക് പൊതുജനത്തിന് പ്രവേശനാനുമതി നൽകിയത്.ഇതിനിടെ ദേശീയപാതയിൽ ഗതാഗതം തുറന്നുകൊടുത്തു. പ്രതീക്ഷിച്ചതിെനക്കാൾ വിജയകരമായി പര്യവസാനിച്ചു എന്നാണ് ഫ്ലാറ്റ് പൊളിക്കൽ ചുമതലയുള്ള സാങ്കേതികസമിതിയുടെ വിലയിരുത്തൽ. ഞായറാഴ്ച മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്ലാറ്റുകൂടി പൊളിക്കും. രാവിലെ 11ന് ജയിൻ കോറൽ കേവ്, ഉച്ചക്ക് രണ്ടിന് ഗോൾഡൻ കായലോരം എന്നിവയാണ് നിലംപതിക്കുക.

കനത്ത സുര‍ക്ഷയൊരുക്കി പൊലീസ്

കൊച്ചി: മരടിൽ വിവാദ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സുരക്ഷ വലയമൊരുക്കിയത് 800 പൊലീസുകാരും 12 യൂനിറ്റ് അഗ്നിശമന സേനയും. ഫ്ലാറ്റിെൻറ വിവിധ ഭാഗങ്ങളില്‍ 32 പോയൻറുകളിലായാണ് പൊലീസിനെ വിന്യസിച്ചത്. ഹൈവേയിലും മറ്റു ഇടറോഡുകളിലുമായി ഗതാഗതം നിയന്ത്രിക്കാന്‍ മാത്രം 300 പൊലീസുകാർ. എട്ട് സ്‌ട്രൈക്കിങ് പാര്‍ട്ടിയും കായലില്‍ മൂന്ന് ബോട്ടുകളിലായി പൊലീസ് സംഘങ്ങളും പട്രോളിങ് നടത്തി.

police-at-maradu-flat
മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുംമുമ്പ് സബ് കലക്ടർ സ്നേഹിൽകുമാർ സിങ്, ഡി.സി.പി പൂങ്കുഴലി എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തുന്നു

കമീഷണർ വിജയ് സാഖറെ, ഡി.സി.പി ജി.പൂങ്കുഴലി, എറണാകുളം എ.സി.പി. കെ. ലാല്‍ജി, തൃക്കാക്കര എ.സി.പി.യുടെ ചുമതലയുള്ള ടി.ആര്‍. രാജേഷ്, എറണാകുളം ഈസ്റ്റ് ട്രാഫിക് എ.സി.പി. ഷെല്‍ബി ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസിെൻറ പ്രവർത്തനങ്ങൾ. കൃത്യസമയങ്ങളിൽ പൊലീസ് ഗതാഗത നിയന്ത്രണവും മറ്റ് കാര്യങ്ങളും നിറവേറ്റി.

റീജനല്‍ ഫയര്‍ ഓഫിസര്‍ കെ.കെ. ഷിജു, ജില്ല ഫയര്‍ ഓഫിസര്‍ എ.എസ്. ജോജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഫയര്‍ഫോഴ്‌സിെൻറ സേവനം. തേവര-കുണ്ടന്നൂര്‍ പാലത്തിെൻറ ഇരു ഭാഗങ്ങളിലുമായി അഞ്ചും ആല്‍ഫ സെറിന്‍ ഫ്ലാറ്റിന് സമീപം ആറും മരട് നഗരസഭ കാര്യാലയത്തിലെ കണ്‍ട്രോള്‍ റൂമില്‍ ഒന്നും യൂനിറ്റ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ നിലയുറപ്പിച്ചു.

സാക്ഷ്യംവഹിക്കാൻ ആയിരങ്ങൾ

കൊച്ചി: ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ ജനനിബിഡമായിരുന്നു മരടിലെ നിരോധനാജ്ഞക്ക് പുറത്തുള്ള പ്രദേശങ്ങൾ. മനക്കച്ചിറയിലും കുണ്ടന്നൂർ പാലത്തിന് മുകളിലും ആളുകൾ നിറഞ്ഞു. കുണ്ടന്നൂർ ജങ്ഷനിൽനിന്ന് വൈറ്റിലയിലേക്ക് പോകുന്ന ഭാഗവും ആളു നിറഞ്ഞു. ദൂരസ്ഥലങ്ങളിൽനിന്ന് പോലും ആളുകളെത്തിയപ്പോൾ ഉത്സവപ്രതീതി. സെൽഫി, ടിക്ക് ടോക്, ഫേസ്ബുക് ലൈവ്, വീഡിയോ കോൾ...‘ആഘോഷം’ അരങ്ങുതകർത്തു.

ഫ്ലാറ്റ് പൊളിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പെ ആളുകളെത്തി ചെറുറോഡുകളിലടക്കം തമ്പടിച്ചു. നിരോധനമുള്ള കെട്ടിടങ്ങളിൽ ആളുകൾ കയറിയപ്പോൾ പൊലീസ് ഇടപെട്ടു. മാധ്യമസംഘങ്ങൾ ഉയർന്ന കെട്ടിടങ്ങൾക്കും വീടുകൾക്കും മുകളിൽ സ്ഥാനംപിടിച്ചപ്പോൾ ഉചിതസ്ഥാനം തേടി മൊബൈൽ ഫോണുമായി യുവസംഘങ്ങളും സജീവം. ആദ്യ ഫ്ലാറ്റ് നിലംപതിക്കാൻ വൈകിയപ്പോൾ ചിലരുടെ ക്ഷമ നശിച്ചു.

ആകാശത്തേക്കുയര്‍ന്ന പൊടിപടലം കാറ്റിെൻറ ഗതിക്കനുസരിച്ച് വരുന്നതുകണ്ട് പലരും ഓടിമാറി. പിന്നീട് 26 മിനിറ്റിനകം ആല്‍ഫ സെറിനിലെ ഇരട്ട കെട്ടിടങ്ങൾ തകർന്നത് കണ്ടശേഷമാണ് ജനക്കൂട്ടം പിന്‍വലിഞ്ഞത്.

ഫ്ളാറ്റുകൾ പൊളിക്കുന്നത് കാണാൻ കുണ്ടന്നൂർ പാലത്തിൽ എത്തിയ ജനക്കൂട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradu flat demolition
News Summary - maradu flat demolition-kerala news
Next Story