മരട് ഫ്ളാറ്റുകൾ പൊളിക്കൽ: പൊടിയിൽ മുങ്ങി നഗരം, സമീപവാസികൾക്ക് ശ്വാസംമുട്ടൽ
text_fieldsകൊച്ചി: മരടിൽ ശേഷിച്ച രണ്ട് ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയ ഞായറാഴ്ചയും നഗരം പൊടിയിൽ മു ങ്ങി. ജയിൻ കോറൽ കോവ് പൊളിച്ചപ്പോൾ പടർന്ന പൊടി ഏതാനും സമയത്തിനുള്ളിൽ കുണ്ടന്നൂർ മേ ഖലയിലേക്ക് വ്യാപിച്ചു. ഉച്ചകഴിഞ്ഞ് പൊളിച്ച ഗോൾഡൻ കായലോരം കെട്ടിട സമുച്ചയത്തിൽനി ന്നുള്ള പൊടി ദേശീയപാതയെ മൂടുന്നതായിരുന്നു. റോഡിലേക്കും മറ്റും എത്തിയ പൊടി നിയന്ത്രി ക്കാൻ അഗ്നിരക്ഷാസേന കൃത്യസമയത്ത് ഇടപെട്ടു.
ഫ്ലാറ്റ് പൊളിച്ചപ്പോൾ പൊടിപ ടലംമൂലം സമീപവാസികൾക്ക് ശ്വാസംമുട്ടലുണ്ടായതായി പരാതി. ആൽഫ സെറീൻ, എച്ച്.ടു.ഒ ഫ്ല ാറ്റുകളുടെ സമീപത്തെ വീടുകളും റോഡുകളും കോൺക്രീറ്റ് പൊടികൊണ്ട് മൂടി. പ്ലാസ്റ്റിക് ഷീ റ്റിട്ട് മൂടിയ വീടുകളുടെ അടുക്കളയിലും കിടപ്പുമുറിയിലുംവരെ പൊടിയെത്തി. ആൽഫ സെറീ ന് സമീപത്തെ റോഡിലെ പൊടി വൈകീട്ടോടെ സമീപവാസികൾതന്നെ വെള്ളം പമ്പ് ചെയ്ത് കഴുകി.
ആൽഫ സെറീൻ ഫ്ലാറ്റിന് സമീപത്തെ നെടുമ്പിളിൽ ഗോപാലെൻറ വീടിെൻറ ഓട് തുളഞ്ഞ് കോൺക്രീ റ്റ് കട്ട കിടപ്പുമുറിയിൽ വീണു. മുൻവശത്തെ അലൂമിനിയം ഷീറ്റിൽ കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണ് തുളവീണു. വീടിെൻറ ഭിത്തിയിൽ വിള്ളലും വീണു. മുമ്പ് ഫ്ലാറ്റിെൻറ ഭിത്തി പൊളിച്ചുതുടങ്ങിയപ്പോൾതന്നെ ഇവരുടെ വീടിെൻറ ഭിത്തിയിൽ വിള്ളൽ വീണിരുന്നു. ഫ്ലാറ്റ് പൊളിക്കുമ്പോൾ സമീപവാസികളുടെ വീടിന് സുരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ഗോപാലെൻറ മകൻ അഭിലാഷായിരുന്നു. എന്നാൽ, ഈ ഹരജി കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളുകയായിരുന്നു.
പ്രതീക്ഷിച്ച അത്രയും പൊടിയാണ് ജയിൻ കോറൽകോവിൽനിന്ന് ഉയർന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ എം.എ. ബൈജു പറഞ്ഞു. ആദ്യം പൊളിച്ച ജയിൻ കോറൽകോവിൽനിന്ന് 200 മീ. ചുറ്റളവിലും 50 മീ. ഉയരത്തിലും പൊടി വ്യാപിച്ചു. ഗോൾഡൻ കായലോരം പൊളിച്ചപ്പോൾ ബ്രൗൺ നിറത്തിൽ ഉയർന്ന പൊടി 100 മീ. ചുറ്റളവിലും 50 മീ. ഉയരത്തിലുമാണ് വ്യാപിച്ചത്. പ്രാഥമിക നിരീക്ഷണങ്ങളിൽ ഇവിടെ നേർത്ത പൊടിപടലം കൂടുതലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. 30 മിനിറ്റ് കൊണ്ടാണ് രണ്ട് സ്ഥലങ്ങളിലും പൊടി ഒതുങ്ങി സാധാരണ നിലയിലേക്കായത്. ഗോൾഡൻ കായലോരം പൊളിച്ചപ്പോൾ കിഴക്ക്, വടക്കുകിഴക്ക് മേഖലയിലേക്കാണ് വ്യാപിച്ചത്. കൃത്യമായ അളവ് കണക്കാക്കാൻ പരിശോധന നടക്കും. ഗോൾഡൻ കായലോരത്തിന് സമീപത്തെ കായലിലേക്കോ അംഗൻവാടിയിലേക്കോ അവശിഷ്ടം പതിച്ചിട്ടില്ല.
പൊടി ഉയർന്നതിെനക്കുറിച്ച് നടക്കുന്ന പഠനങ്ങളിൽ നാല് ഫ്ലാറ്റുകളുടെയും കാര്യം വിശദമായി പരിശോധിക്കും. ഒരാഴ്ചക്കകം ഇത് പൂർത്തീകരിക്കും. കായലിലെ വെള്ളം പരിശോധിച്ച് ഒരാഴ്ചക്കുള്ളിൽ ഫലം പ്രസിദ്ധീകരിക്കും.
പൊടിയുടെ പേരിൽ ചെയർപേഴ്സന് ചീത്തവിളി
കൊച്ചി: ഹോളി ഫെയ്ത്ത് പൊളിച്ചതിെൻറ പിറ്റേദിവസവും പൊടിശല്യത്തെ തുടർന്ന് പരിസരവാസികളുടെ ചീത്തവിളി കേട്ട് മരട് നഗരസഭ ചെയർപേഴ്സൻ ടി.എച്ച് നദീറ. ഞായറാഴ്ച വൈകീട്ട് നഗരസഭ ഓഫിസിലേക്ക് പോകുകയായിരുന്ന ഇവരെ ഫ്ലാറ്റിനടുത്ത റോഡിൽ വെച്ച് കാർ തടഞ്ഞുനിർത്തിയാണ് ചിലർ ശകാരവർഷം ചൊരിഞ്ഞത്.
ശനിയാഴ്ച പൊളിച്ചശേഷം വിലയിരുത്താനെത്തിയപ്പോൾ പലരും പൊടിയെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. എന്നാൽ, പൊടിശല്യം സ്വാഭാവികമാണെന്നും നിയന്ത്രിക്കാനുള്ള സാധ്യമായതെല്ലാം ചെയ്യുമെന്നും ഇവർ ഉറപ്പുനൽകി. ഇതിനു പിന്നാലെ ഞായറാഴ്ച കായലോരം പരിശോധിക്കുന്നതിനിടെ ഹോളി ഫെയ്ത്ത് പരിസരവാസികൾ ഫോണിൽ വിളിച്ചും ശകാരിച്ചു. അതിനുശേഷം ഇതുവഴി പോയപ്പോൾ കാർ തടഞ്ഞു നിർത്തി ക്ഷോഭിക്കുകയായിരുന്നു. ഇതേതുടർന്ന് ടാങ്കറിൽ വെള്ളമെത്തിക്കാമെന്ന് ഉറപ്പുനൽകി. എന്നാൽ, അതൊന്നും പോരായെന്നായിരുന്നു ചിലരുടെ പ്രതികരണം. പിന്നീട് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ടാങ്കറിൽ വെള്ളമെത്തിച്ചപ്പോൾ ആവശ്യമില്ലെന്നു പറഞ്ഞ് ഇവർ തിരിച്ചയച്ചതായി ചെയർപേഴ്സൻ ചൂണ്ടിക്കാട്ടി. എന്നാൽ, ആൽഫയുടെ സമീപത്തുള്ളവർ പരസ്പരം സഹകരിച്ച് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും നദീറ കൂട്ടിച്ചേർത്തു.
മരട് നഗരസഭക്ക് ആശ്വാസം
കൊച്ചി: ഒരുനാടിെൻറ ഒന്നാകെ ആശങ്കയുടെ കനമാണ് ഞായറാഴ്ച ഉച്ചയോടെ മരട് നഗരസഭയുടെ നെഞ്ചിൽനിന്ന് ഇറങ്ങിപ്പോയത്. കാരണം, മാസങ്ങളായി നാട്ടുകാർ അനുഭവിച്ച സങ്കടവും ഉത്കണ്ഠയുംതന്നെയാണ് ചെയർപേഴ്സൻ ടി.എച്ച്.
നദീറ ഉൾെപ്പടെ കൗൺസിലർമാരുടെയും അധികൃതരുടെയും മുഖത്ത് പ്രതിഫലിച്ചത്. ആൽഫ ഫ്ലാറ്റ് പരിസരത്ത് താമസിച്ചിരുന്ന കുടുംബങ്ങളുടെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയനെയും തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും ഉൾെപ്പടെ അറിയിക്കാൻ മുന്നിട്ടുനിന്നത് നഗരസഭയാണ്.
പരിസരവാസികൾ അനുഭവിച്ച ആശങ്കയുടെ അത്രതന്നെ ഇവർക്കുമുണ്ടായിരുന്നു. കാര്യമായ അപകടങ്ങളൊന്നുമില്ലാതെ പൊളിക്കൽ ദൗത്യം പൂർത്തിയാവുമ്പോൾ ഇവരുടെ മുഖത്ത് സംതൃപ്തിയും ആശ്വാസവും തെളിയുന്നു.
കൂട്ടായ്മയുടെ വിജയം –കലക്ടർ
മരടിൽ രണ്ടു ദിവസമായി നടന്ന നിയന്ത്രിത സ്ഫോടനങ്ങളിൽ കാര്യമായ നാശനഷ്ടമില്ല. എല്ലാം വിജയകരമായി തീർന്നതിനു കാരണം കൂട്ടായ പ്രവർത്തനമാണ്. രണ്ടാം ദിവസത്തെ സ്ഫോടനത്തെത്തുടര്‍ന്ന് കായലിലേക്ക് അവശിഷ്ടങ്ങളൊന്നും വീണതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ജനസാന്ദ്രതയേറിയ ആല്‍ഫ സെറീന് അപകടമൊന്നും കൂടാതെ പൊളിച്ചു നീക്കാന്‍ കഴിഞ്ഞത് വലിയ ആശ്വാസമാണ്.
വലിയ ക്രെഡിറ്റ് സബ്കലക്ടർക്ക് –നഗരസഭ ചെയർപേഴ്സൻ
നാല് ഫ്ലാറ്റുകൾ പൊളിച്ച് സുപ്രീംകോടതി വിധി നടപ്പാക്കിയതിലൂടെ വലിയൊരു സന്ദേശമാണ് സമൂഹത്തിനു പകർന്നുകൊടുക്കുന്നത്. ഇത്തരം നിയമലംഘനങ്ങളുടെ ഭവിഷ്യത്തിെൻറ ആഴം മനസ്സിലാക്കാൻ ഇത് സഹായിക്കും. പല വിധികളും സ്വാധീനവും പണവും ഉപയോഗിച്ച് നടപ്പാക്കാതിരിക്കുന്നത് നമ്മൾ കാണാറുണ്ട്. മരടിൽ എല്ലാം വിജയകരമായി പൂർത്തിയാക്കിയതിൽ സന്തോഷമുണ്ട്. ഇതിൽ വലിയ ക്രെഡിറ്റ് സബ്കലക്ടർ സ്നേഹിൽ കുമാർ സിങ്ങിനാണ്. തുടക്കത്തിൽ പല ആശയവിനിമയ പ്രശ്നങ്ങളും നഗരസഭക്കും സബ്കലക്ടർക്കും ഇടയിലുണ്ടായെങ്കിലും അദ്ദേഹം ആത്മവിശ്വാസത്തോടെ മുന്നേറി.
സുരക്ഷ ക്രമീകരണം കൃത്യം –കമീഷണർ
മരടിലെ ഫ്ലാറ്റ് പൊളിക്കലിനോടനുബന്ധിച്ച് ഒരുക്കിയ പൊലീസിെൻറ സുരക്ഷ ക്രമീകരണം പൂര്‍ണതോതില്‍ വിജയമായിരുന്നു. പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് പൊതുജനം സഹകരിച്ചു. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതുപോലെ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.