Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട് നഷ്ടപരിഹാര...

മരട് നഷ്ടപരിഹാര നിർണയ സമിതിയുടെ കാലാവധി നീട്ടാൻ ആലോചന

text_fields
bookmark_border
maradu-flat-demol
cancel

തിരുവനന്തപുരം: മരട് ഫ്ലാറ്റ് സമുച്ചയ നഷ്ടപരിഹാര നിർണയ സമിതിക്ക് രണ്ടാമതും കാലാവധി നീട്ടിനൽകാൻ സർക്കാർ ആലോചിക്കുന്നു. ധനസ്ഥിതി മോശമായ സംസ്ഥാനം മുണ്ടുമുറുക്കി ഉടുക്കുേമ്പാഴാണ് വേതനവും മറ്റ് ഇനങ്ങളിലുമായി ലക്ഷങ്ങൾ ചെലവഴിക്കുന്ന സമിതിക്ക് കാലാവധി നീട്ടാനുള്ള നീക്കം. ജനുവരിയിലാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ മൂന്നംഗസമിതിയെ സുപ്രീംകോടതി ഉത്തരവ് പ്രകാരം നിയോഗിച്ചത്.

സമിതി ശിപാർശയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ വരെ ഫ്ലാറ്റ് ഉടമകൾക്ക് 59.57 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഫ്ലാറ്റ് നിർമാതാക്കളിൽനിന്ന് ഇതുവരെ 69.14 കോടി രൂപ പിഴയായി ഇൗടാക്കി. കാലാവധി അവസാനിച്ചതോടെ മാർച്ചിൽ സമിതിക്ക് മൂന്ന് മാസം കൂടി നീട്ടിനൽകി. ഇത് ജൂൺ ആദ്യവാരം അവസാനിക്കുകയാണ്. കാലാവധി നീട്ടുന്നത് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. 

അതേസമയം, സമിതി അധ്യക്ഷൻ സർക്കാറിന് ഇതുസംബന്ധിച്ച് എഴുതിയ കത്ത് വിവാദമായി. സുപ്രീംകോടതി ഉത്തരവ് പ്രകാരം നിയമിതമായ സമിതിയുടെ കാലാവധി നീട്ടാൻ സംസ്ഥാന സർക്കാറിെൻറ അവകാശത്തെ ചോദ്യംചെയ്യുന്ന കത്തിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

അംഗങ്ങൾക്ക് ഒന്നരലക്ഷത്തോളം രൂപയാണ് മാസവേതനം. വീട്ടുവാടക ഇനത്തിൽ അര ലക്ഷത്തോളം രൂപയാണ് നൽകുന്നത്. ദിവസവേതനക്കാർ ഉൾപ്പെടെ 14 ജീവനക്കാരെയും ഇന്ധന െചലവും സമിതി അംഗങ്ങൾക്ക് അനുവദിച്ചു. വീണ്ടും കാലാവധി നീട്ടുന്നത് സംസ്ഥാന ഖജനാവിന് അധിക ബാധ്യത വരുത്തുമെന്ന നിലപാടാണ് പല വകുപ്പുകൾക്കും. കാലാവധിക്കുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmaradu flatFlat compensation
News Summary - maradu Flat compensation -Kerala News
Next Story