Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘വിളിക്കൂ...

‘‘വിളിക്കൂ അയാളെ’’; ഓടിപ്പിടഞ്ഞെത്തി ടോം ജോസ്

text_fields
bookmark_border
jose-tom-230919.jpg
cancel
ന്യൂഡൽഹി: കേരളത്തിെൻറ ചീഫ് സെക്രട്ടറി ടോം ജോസ് ഹാജരുണ്ടോ എന്ന ചോദ്യം ജസ്റ്റിസ ് അരുൺ മിശ്ര തൊടുത്തുവിട്ടത് സുപ്രീംകോടതിയുടെ നാലാം നമ്പർ കോടതിമുറിയിൽ തിങ്ങ ിനിറഞ്ഞ അഭിഭാഷകരുടെയും മാധ്യമപ്രവർത്തകരുടെയും നടുവിലേക്കായിരുന്നു. ‘‘വിളിക ്കൂ അയാളെ’’ എന്ന ഒറ്റ ആജ്ഞയിൽ സുപ്രീംകോടതിയിൽ ഹാജരാകണമോ വേണ്ടയോ എന്ന ടോം ജോസ ിെൻറ സംശയങ്ങൾക്കെല്ലാം അറുതിയായി.

മറ്റു കേസുകൾക്ക് വന്ന അറ്റോണി ജനറലും സോ ളിസിറ്റർ ജനറലും കപിൽ സിബലുമെല്ലാം കോടതിമുറിയിലുണ്ടായിരുന്നതിനാൽ ജസ്റ്റിസ്  അരുൺ മിശ്രയും നല്ല ഫോമിലായിരുന്നു. ഇങ്ങോെട്ടാന്നും പറയാൻ അനുവദിക്കാതെ ഏകപക്ഷീ യമായി ആക്രമണം തുടങ്ങിയ ജസ്റ്റിസ് കൊടുത്തതെല്ലാം ചീഫ് സെക്രട്ടറിക്കായിരുന്നു. വൻ തുക കൊടുത്ത് സംസ്ഥാന സർക്കാർ കൊണ്ടുവന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ മിണ്ടാൻ അനുവദിക്കാതെ കേരളത്തിെൻറ കുറ്റങ്ങളോരോന്ന് എണ്ണിപ്പറയാൻ തുടങ്ങി.

അത് മറികടക്കാൻ ഹരീഷ് സാൽവെ അദ്ദേഹത്തോടൊപ്പം ചേർന്ന് കണ്ടൽ കാടുകൾ നശിപ്പിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നത് നിസ്സഹായനായി നോക്കിനിൽക്കാനേ ടോം ജോസിന് കഴിഞ്ഞുള്ളൂ. ഒടുവിൽ, സാൽവെ ജസ്റ്റിസിനോട് ഒരു ശ്രമം കൂടി നടത്തി നോക്കി. ‘‘രണ്ടോ മൂന്നോ മാസം മതി, വിധി നടപ്പാക്കാൻ ഒരു പദ്ധതി തയാറാക്കി സമർപ്പിക്കാം’’. കണ്ടൽകാടുകളെ കുറിച്ച് പറഞ്ഞതുകൊണ്ടൊന്നും മനം മാറില്ലെന്ന് വ്യക്തമാക്കി ജ. മിശ്ര പറ്റില്ലെന്ന് തീർത്ത് പറഞ്ഞു. തിങ്കളാഴ്ച വാദിക്കാൻ ഒരവസരവും കിട്ടാതിരുന്ന സാൽവെ തെൻറ വാദം വെക്കാൻ ഒരു ദിവസം അനുവദിക്കണമെന്നും വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റണമെന്നും പറഞ്ഞപ്പോൾ വിധിയുമായി വെള്ളിയാഴ്ച വരുമെന്നായിരുന്നു മറുപടി.

 അത്രയും നേരം മിണ്ടാതിരുന്ന ടോം ജോസ് തെൻറ ആഗ്രഹം ഹരീഷ് സാൽവെയോട് പറഞ്ഞുനോക്കി. ‘‘അടുത്ത തവണ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒന്നൊഴിവാക്കാൻ പറഞ്ഞുനോക്കൂ’’. അക്കാര്യം സാൽവെ തള്ളി. അടക്കിപ്പിടിച്ച സംസാരങ്ങൾക്കും തുറിച്ചുനോട്ടങ്ങൾക്കുമിടയിൽ ഒരാളുടെ മുഖത്തുപോലും നോക്കാനാകാതെ ടോം ജോസ് ഇറങ്ങി.


പദ്ധതി വേണം –സുപ്രീംകോടതി
ന്യൂഡൽഹി: തീരനിയന്ത്രണ നിയമലംഘകർെക്കതിരെ എടുക്കാൻ പോകുന്ന നടപടിയും, ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള കരുതലും വ്യക്തമാക്കി മൂർത്തമായ പദ്ധതി സമർപ്പിക്കാൻ സുപ്രീംകോടതി കേരളത്തിന് വെള്ളിയാഴ്ചവരെ സമയം നൽകി. ചീഫ് സെക്രട്ടറിക്കു വേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാൽവെ സത്യവാങ്മൂലം നൽകണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

മരട് ഫ്ലാറ്റുകൾ പൊളിച്ചു കളയാത്തതിനുള്ള കോടതിയലക്ഷ്യ കേസിൽ ചീഫ് സെക്രട്ടറി ടോം ജോസ് സമർപ്പിച്ച സത്യവാങ്മൂലം ശരിയായ ചൈതന്യത്തിൽ കോടതിവിധി നടപ്പാക്കാതിരിക്കാനുള്ള ആസൂത്രണമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉത്തരവ് തുടർന്നു. നിയമലംഘനങ്ങൾ തടയുന്നതിനു പകരം അതിന് അനുകൂലമായ പൊതുജനാഭിപ്രായം ഉണ്ടാക്കാനാണ് ശ്രമിച്ചത്. നിയമം ലംഘിച്ച് പരിസ്ഥിതി നശിപ്പിക്കുന്നത് കണ്ടില്ലെന്നു നടിക്കുന്നവരെ പിടികൂടേണ്ട സമയമെത്തി- വിധിയിൽ പറയുന്നു.

പ്രതീക്ഷ കൈവിടാതെ...
കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ സർക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിട്ടും പ്രതീക്ഷ കൈവിടാതെ ഫ്ലാറ്റുടമകൾ. എന്തുവന്നാലും ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കില്ലെന്ന വിശ്വാസത്തിലാണ് ഇവർ. വെള്ളിയാഴ്ച സർക്കാറിെൻറ വാദം കേൾക്കുമ്പോൾ കോടതി തങ്ങൾക്കനുകൂല നിലപാടായിരിക്കും സ്വീകരിക്കുകയെന്ന പ്രതീക്ഷയും ഇവർ പങ്കുവെക്കുന്നു.

ചീഫ് സെക്രട്ടറിയെയും സർക്കാറിനെയും വിമർശിച്ചുവെന്ന വാർത്തകൾ കേട്ടതു മുതൽ ആശങ്കയിലായിരുന്നു പലരും. എന്നാൽ, അത്രമാത്രം ആശങ്കപ്പെടേണ്ടതില്ലെന്നാണ് സുപ്രീംകോടതിയിലുള്ള ഫ്ലാറ്റുടമകളുടെ പ്രതിനിധികളും അഭിഭാഷകരും അറിയിച്ചത്. വസ്തുനിഷ്ഠമായ കാര്യങ്ങളാണ് കോടതി അവതരിപ്പിച്ചത്. സംസ്ഥാനത്തെ പല ൈകയേറ്റങ്ങളെയും കുറിച്ച് കോടതി അന്വേഷിച്ചത് പ്രതീക്ഷ നൽകുന്നു.

നിയമലംഘനം നടത്തിയ പലരുമുണ്ടായിരിക്കെ തങ്ങളുടെ ഫ്ലാറ്റുകൾ മാത്രം എങ്ങനെ പൊളിക്കാനാവുമെന്ന ആത്മവിശ്വാസം ഉടമകൾ പങ്കുവെച്ചു. സുപ്രീംകോടതിയിൽ തിങ്കളാഴ്ച നടന്ന സംഭവ വികാസങ്ങൾ ചർച്ച ചെയ്യാനും മറ്റുമായി ഫ്ലാറ്റ് സംരക്ഷണ സമിതി യോഗം ചേർന്നു. ആശങ്കാകുലരായവരെ കാര്യങ്ങൾ ധരിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തതായി ചെയർമാൻ അഡ്വ. ഷംസുദ്ദീൻ പറഞ്ഞു.

‘സർക്കാർ നാടകം പൊളിഞ്ഞു’
കൊച്ചി: നിയമം ലംഘിച്ചും കായൽ കൈയേറിയും കെട്ടിയ കെട്ടിടങ്ങൾ പൊളിക്കാതിരിക്കാൻ സർക്കാർ സുപ്രീംകോടതിയിൽ നടത്തിയ നാടകങ്ങൾ പൊളിഞ്ഞുവെന്ന് കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ. നിയമം ലംഘിക്കാൻ കൂട്ടുനിന്ന സർക്കാറിെൻറയും മരട്‌ പഞ്ചായത്തിെൻറയും കെടുകാര്യസ്ഥതയും അഴിമതി ഭരണവുമാണ് ഫ്ലാറ്റ്സമുച്ചയങ്ങൾ പണിയാൻ ഇടവരുത്തിയതെന്ന് കോടതിക്ക് ബോധ്യമായി. കോടതിവിധി മറികടക്കാൻ സർവകക്ഷി യോഗം വിളിച്ചത് വിധി അട്ടിമറിക്കാനുള്ള അടവായിരുന്നു. സമ്പന്നരെ പ്രീണിപ്പിച്ച് പണപ്പിരിവ് നടത്തി പൊതു ഇടങ്ങൾ അന്യാധീനപ്പെടുത്തുന്നത് തടയണം - പ്രസിഡൻറ് ഡോ. സി.എം ജോയ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tom jose iasMaradu Flat Case
News Summary - maradu flat case
Next Story