Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മരട്: ഉടമകൾക്ക് 25 ലക്ഷം ഇടക്കാല നഷ്ടപരിഹാരം നൽകണം -സുപ്രീംകോടതി
cancel

ന്യൂഡൽഹി: മരടിൽ പൊളിക്കുന്ന ഫ്ലാറ്റുകളുടെ ഉടമകൾക്ക് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപവീതം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. നാലാഴ്ചക്കകം സംസ്ഥാന സർക്കാർ ഇൗ തുക നൽകണം. അനധികൃത നിർമാണം നടത്തിയ നിർമാതാക്കളിൽനിന്ന് ഇൗ തുക ഇൗടാക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 2020 ഫെബ്രുവരി ഒമ്പതിനകം ഫ്ലാറ്റ്  സമുച്ചയങ്ങൾ പൊളിച്ചുമാറ്റി അവശിഷ്ടങ്ങൾ നീക്കം െചയ്യാമെന്ന് സംസ്ഥാന സർക്കാർ പുതുതായി സമർപ്പിച്ച സത് യവാങ്മൂലത്തിൽ ബോധിപ്പിച്ചത് കോടതി അംഗീകരിച്ചു.

ഹൈകോടതിയിൽനിന്ന് വിരമിച്ച ജഡ്ജി അധ്യക്ഷനായ മൂന ്നംഗ സമിതി ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാര തുക നിർണയിക്കു കയും ചെയ്യും. അനധികൃത നിർമാണത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള പങ്കും സമിതി അന്വേഷിക്കും.
മരടിലെ ഫ്ലാറ്റുടമക ളെ പെെട്ടന്ന് മോശമായ സാഹചര്യത്തിലേക്ക് തള്ളിവിടാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

തീരനിയന്ത്രണ മേഖലയിലെ നിയമവിരുദ്ധ നിർമാണങ്ങളും അതേ തുടർന്നുണ്ടാകാവുന്ന ദുരന്തങ്ങളുമാണ് തങ്ങളുടെ പ്രഥമ ആശങ്ക. അതിനാൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയേ മതിയാകൂ. നിങ്ങൾക്ക് ഇത് പൊളിക്കാൻ കഴിയില്ലെങ്കിൽ നിങ്ങളുടെ ചെലവിൽ ഇൗ പണി ചെയ്യാൻ മറ്റാരെയെങ്കിലും ഏൽപ്പിക്കുമെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
സുപ്രീംകോടതി നിയോഗിക്കുന്ന റിട്ട. ഹൈകോടതി ജഡ്ജി അധ്യക്ഷനായ സമിതി ഫ്ലാറ്റ് വാങ്ങിയ സമയത്ത് ഒാരോരുത്തരിൽനിന്നും കെട്ടിട നിർമാതാക്കൾ ഇൗടാക്കിയ തുക എത്രയാണെന്ന് പരിശോധിക്കും. അനധികൃത നിർമാണത്തിൽ പഞ്ചായത്ത് കെട്ടിട നിർമാതാക്കളുമായി കൈകോർത്തതായി കാണുന്നുണ്ടെന്നും നിയമലംഘനത്തിന് അവരെ ഉത്തരവാദികളാക്കേണ്ടിവരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര ഒാർമിപ്പിച്ചു.

സമിതിക്ക് നേതൃത്വം നൽകുന്ന ജഡ്ജിയുടെ പേര് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച തന്നെ നിർദേശിക്കണം. നിർമാണ കമ്പനികളുടെയും ഡയറക്ടർമാരുടെയും സ്വത്തിെൻറ കണക്കെടുക്കാൻ നിർദേശം നൽകിയ സുപ്രീംകോടതി അവ കൈമാറ്റം ചെയ്യുന്നത് വിലക്കി. പഞ്ചായത്തിെൻറ പക്കൽ ഇപ്പോൾ പണമുണ്ടാകില്ലെന്നും അതിനാൽ ഇടക്കാല നഷ്ടപരിഹാരം സർക്കാർ നൽകി പിന്നീട് പഞ്ചായത്തിൽനിന്ന് പിടിക്കാമെന്നും ജസ്റ്റിസ് ഭൂഷൺ പറഞ്ഞപ്പോൾ നഷ്ടപരിഹാരം എത്രയായാലും തങ്ങൾ നൽകേണ്ടിവരുമെന്നും പഞ്ചായത്തിൽനിന്ന് പണം വാങ്ങിയതുകൊണ്ട് പ്രശ്നം തീരില്ലെന്നും സംസ്ഥാനത്തിെൻറ അഭിഭാഷകൻ ഹരീഷ് സാൽവെ ഉത്തരം നൽകി.

ഫ്ലാറ്റുകൾ അവിടെയുണ്ടാക്കാൻ പാടില്ലായിരുന്നു. അത് തകർക്കാൻ കർമപദ്ധതി ചീഫ് സെക്രട്ടറി തയാറാക്കിയിട്ടുണ്ട്. എല്ലാ ഫ്ലാറ്റുടമകളെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിതസമ്പാദ്യം നിക്ഷേപിച്ചവരാണ് ഫ്ലാറ്റുടമകളെന്നും 60ഒാളം ഉടമകൾ 90 വയസ്സിന് മുകളിലുള്ളവരാണെന്നും അവരെല്ലാം കോടതിയുടെ സാന്ത്വനം അർഹിക്കുന്നുണ്ടെന്നും അവർക്കുവേണ്ടി ഹാജരായ പിനാകി മിശ്ര പറഞ്ഞു.ഫ്ലാറ്റുകളിലെ താമസക്കാരുടെ താൽപര്യവും കോടതി നോക്കേണ്ടതുണ്ടെന്നും അവർക്ക് പാർപ്പിടം വേണമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കേസ് അടുത്തമാസം 25ന് വീണ്ടും പരിഗണിക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaradu casemalayalam newsmaradu flatsupreme court
News Summary - Maradu Flat Case Supreme Court Verdict-Kerala News
Next Story