മരട്: 16 ഉടമകൾക്കു കൂടി നഷ്ടപരിഹാര ശിപാർശ
text_fieldsകൊച്ചി: മരട് ഫ്ലാറ്റിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 16 ഉടമകൾക്കുകൂടി നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി നിശ്ചയ ിച്ച ജസ്റ്റിസ് പി. ബാലകൃഷ്ണൻ നായർ സമിതി ശിപാർശ ചെയ്തു. ബുധനാഴ്ച നടന്ന സിറ്റിങ്ങിലാണ് തീരുമാനം. ചൊവ്വാഴ്ച നടന് ന സിറ്റിങ്ങിൽ 34 പേർക്ക് തുക നൽകാൻ നിർദേശിച്ചിരുന്നു. ഇതോടെ നഷ്ടപരിഹാരം നൽകാൻ സമിതി ശിപാർശ ചെയ്ത ഫ്ലാറ്റുടമകളുടെ എണ്ണം 157 ആയി. ഇതിൽ 38 പേർക്കായി 6,98,72,287 രൂപ അനുവദിച്ച് ധനകാര്യവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
16 പേർക്കായി 2,90,36,217 രൂപ നൽകാനാണ് ബുധനാഴ്ചത്തെ യോഗത്തിനുശേഷം സമിതി നിർദേശിച്ചത്. ശരാശരി തുക 18.15 ലക്ഷമാണ്. 16 പേരിൽ ഹോളി ഫെയ്ത്തിൽ താമസിച്ചിരുന്ന ഒരാൾക്കുമാത്രമാണ് 25 ലക്ഷം രൂപ നൽകാൻ ശിപാർശ ചെയ്തിട്ടുള്ളത്.
നിലവിൽ ആകെയുള്ള 325 ഫ്ലാറ്റിൽ 246 അപേക്ഷയാണ് നഷ്ടപരിഹാരത്തിനുവേണ്ടി സമിതിക്കുമുന്നിൽ സമർപ്പിക്കപ്പെട്ടത്. ചൊവ്വാഴ്ച നടന്ന സമിതിയോഗത്തിൽ സമയപരിമിതിമൂലം പരിഗണിക്കാത്ത അപേക്ഷകളാണ് ബുധനാഴ്ചത്തെ യോഗത്തിൽ തീർപ്പാക്കിയത്.
ഇതോടൊപ്പം ആൽഫ വെേഞ്ച്വഴ്സ് നിർമാതാക്കളും ഫ്ലാറ്റുടമകളിൽനിന്ന് കൈപ്പറ്റിയ തുകയുടെ കൃത്യമായ വിശദാംശങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചതായും അധികൃതർ അറിയിച്ചു. ജയിൻ ബിൽഡേഴ്സ് നേരേത്ത ഇത് സമർപ്പിച്ചിരുന്നു. മറ്റുരണ്ട് കമ്പനിക്ക് ശനിയാഴ്ച വരെ സമയം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.